RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

പാരലല്‍ അവാര്‍ഡ് 2010


2009 ലെ മലയാള സിനിമാ പാര-ലൽ അവാർഡ് പ്രഖ്യാപ്പിച്ചു. താരാധിപത്യത്തിൽ പെട്ട് ഉഴലുന്ന മലയാള സിനിമയ്ക്ക് ഒരല്പം ആശ്വാസം നല്ക്കുന്നതാണു ഇത്തവണത്തെ അവാർഡുകൾ. മലയാള സിനിമയുടെ നിലവാരം ഈ വർഷം വളരെയധികം ഉയർന്നുവെന്ന് അവാർഡ് പ്രഖ്യാപന വേളയിൽ ജൂറി ചെയർമാനും പ്രശസ്ത സംവിധായകനും ആയ നിസാർ അഭിപ്രായപ്പെട്ടു.
ഈ വർഷത്തെ ഏറ്റവും മികച്ച നടനായി തിരഞ്ഞെടുത്തത് ജയസൂര്യയെ ആണു.അവാർഡ് കമ്മറ്റിയ്ക്ക് മുന്നിൽ ഏറ്റു മുട്ടിയതും ജയസൂര്യ ചിത്രങ്ങൾ തന്നെയായിരുന്നു.
ഇവർ വിവാഹിതരായൽ, ഡോക്ടർ പേഷ്യന്റ്, ഉത്തരാസ്വയം വരം, ഒരു ബ്ലാക്ക് & വൈറ്റ് കുടുംബം, ഗുലുമാൽ തുടങ്ങിയവ. ഇതിൽ ഇവർ വിവാഹിതരായൽ എന്ന ചിത്രത്തിലെ ബുദ്ധിഭ്രമം ബാധിച്ച ചെറുപ്പക്കാരന്റെ വേഷം അത്യുജ്ജലമാക്കിയതിനാണു ജയസൂര്യ മികച്ച നടനായത്. മറ്റു താരങ്ങളൊന്നും മൽസരത്തിൽ ജയസൂര്യക്ക് ഒപ്പം എത്തിയില്ല. ഹെയ്‌ലേസയിലെ സുരേഷ് ഗോപിയുടെ ഉജ്വല അഭിനയത്തിനെ ജൂറി അംഗങ്ങൾ പ്രകീർത്തിച്ചെങ്കിലും പ്രത്യേക ജൂറി അവാർഡ് ആണു അദ്ദേഹത്തിനു നല്ക്കിയത്. മികച്ച രണ്ടാമത്തെ നടനായി തിരഞ്ഞെടുക്കപ്പെട്ട മോഹൻ ലാലിനും കാര്യമായ മൽസരമുണ്ടായില്ല.പഴശി രാജയിൽ പഴശിയെ അവതരിപ്പിച്ച മമ്മൂട്ടിയുമായി മോഹൻലാൽ ശക്തമായ മൽസരം കാഴ്ച്ച വെക്കുമെന്നാണു കരുതിയതെങ്കിലും ഏയ്ഞ്ചൽ ജോണിലെ മോഹൻലാലിന്റെ അഭിനയം തന്നെയായിരുന്നു മികച്ചത് എന്ന് ജൂറി അംഗങ്ങൾ വിധിയെഴുതി.
സൂഫി പറഞ്ഞ കഥ വീണ്ടും വീണ്ടും കണ്ട ജൂറി മികച്ച നടിയായി അതിലെ നായിക ശർബാനി മുഖർജിയെ തിരഞ്ഞെടുത്തത് ഐക്യകണ്ഠ്യേനെയായിരുന്നു. മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ട ഡീസന്റ് പാർട്ടീസിനോട് മൽസരിക്കാനുണ്ടായിരുന്നത് ശങ്കറിന്റെ കേരളോൽസവമായിരുന്നു.
മികച്ച സംവിധായകനായി വെള്ളത്തൂവൽ സംവിധാനം ചെയ്ത IV ശശിയെ തിരഞ്ഞെടുത്തു. മികച്ച നവാഗത സംവിധായകന്റെ അവാർഡ് കലണ്ടർ സംവിധാനം ചെയ്ത മഹേഷിന്റെ പിന്തള്ളി ഭഗവാന്റെ സംവിധായകൻ പ്രശാന്ത് മാമ്പള്ളി കരസ്ഥമാക്കി. നല്ല കഥയ്ക്കും തിരകഥയ്ക്കും ഉള്ള രണ്ട് അവാർഡുകളും ഇത്തവണ SN സ്വാമിയ്ക്കാണു ലഭിച്ചത്. യഥാക്രമം സാഗർ എലിയാസ് ജാക്കി, രഹസ്യപോലീസ് എന്നീ ചിത്രങ്ങള്‍ക്കായിരുന്നു അവാര്‍ഡ്. കുട്ടികളുടെ ചിത്രങ്ങള്‍ക്കായുള്ള മത്സരത്തില്‍ ഇത്തവണയും ഷക്കീല ചിത്രങ്ങള്‍ ഇല്ലാതിരുന്നതില്‍ ജൂറി നിരാശ രേഖപെടുത്തി.
മികച്ച ജനപ്രിയ ചിത്രം സമസ്തകേരളം PO, മികച്ച ബാല താരം പ്രിത്വിരാജ് (പുതിയ മുഖം), മികച്ച ഹാസ്യ താരം മമ്മൂട്ടി (പട്ടണത്തിൽ ഭൂതം). മികച്ച ഷോർട്ട് ഫിലിം IG, മികച്ച കുട്ടികളുടെ ചിത്രം സൂഫി പറഞ്ഞ കഥ(-18). മികച്ച സംഗീത സംവിധായകൻ മനു രമേഷ് (ഗുലുമാൽ)
എന്നിവയാണു മറ്റ് പ്രധാനപ്പെട്ട അവാർഡുകൾ. ഓസ്കാറിനു പരിഗണിക്കും എന്നതിനാലാണു റസൂൽ പൂക്കുട്ടിയുടെ ശബ്ദലേഖനത്തിനു അവാർഡ് കൊടുക്കാതിരുന്നത് എന്ന് ജൂറി ചെയർമാൻ അറിയിച്ചു.
മലയാള സിനിമയിലെ വസന്ത കാലം തിരിച്ചു വരികയാണു എന്നതിന്റെ സൂച്നയാണു ഇതെന്ന് ജൂറി അംഗം ബൈജു കൊട്ടാരക്കര പറഞ്ഞു.

2 comments:

അപ്പൂട്ടൻ said...

മികച്ച സാമൂഹികപ്രസക്തിയുള്ള സിനിമയായി "ഭഗവാൻ" തെരഞ്ഞെടുക്കപ്പെടാതിരുന്നത്‌ മോശമായി. ആദ്യദിവസം തന്നെ തിയേറ്റർ വിട്ടതിനാൽ എത്ര പേർക്കാണ്‌ കാശ്‌ ലാഭമായത്‌!!!

b Studio said...

മികച്ച നവാഗതനുള്ള അവാർഡ് പക്ഷെ ഭഗവാന്റെ സംവിധായകൻ കരസ്ത്ഥമാക്കിയല്ലോ

Followers

 
Copyright 2009 b Studio. All rights reserved.