RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

Peruchaazhi - Film Review


ഓണത്തിനു ചിരിച്ച് കളിച്ച് രസിച്ച് കുറച്ചധികം വളിപ്പും സഹിച്ച് പടം കാണാം എന്ന് താല്പര്യമുള്ളവര്‍ക്ക് പെരുച്ചാഴിയുടെ തുരപ്പന്‍ വേലകള്‍ കാണാം ആസ്വദിക്കാം. അല്ലാത്തവര്‍ ഇനി വരുന്ന പടങ്ങള്‍ക്കായി കാത്തിരിക്കുക..

Read full review
http://www.lifestylekeralam.com/peruchaazhi.html

മുന്നറിയിപ്പ് - Film review


To read full review click
http://www.lifestylekeralam.com/munnariyipp_film_review.hml


ഇതൊരു മസാല ചിത്രമോ ആളുകളെ ചിരിപ്പിച്ച് രസിപ്പിക്കുന്ന വിനോദ ചിത്രമോ അല്ല എന്നതാണു സിനിമ കാണാൻ പോകുന്നവർക്കുള്ള ആദ്യത്തെ മുന്നറിയിപ്പ്. അത്തരം കോമാളി ചിത്രങ്ങൾ മാത്രം ഇഷ്ടപ്പെടുന്നവർ ദയവ് ചെയ്ത് സിനിമയെ പറ്റി ചിന്തിക്കാതിരിക്കുക

ഞാൻ സ്റ്റീവ് ലോപ്പസ്. - Film review



To read Review

http://www.lifestylekeralam.com/njan_steve_lopez.html

തികച്ചും റിയലിസ്റ്റിക്കായ ഒരു ന്യൂജനറേഷൻ സിനിമ എന്ന ആശയത്തിനോട് അണുവിട വ്യതിചലിക്കാതെ സിനിമ ഇതിന്റെ അണിയറക്കാർ പൂർത്തിയാക്കിയിട്ടുണ്ട്. പക്ഷെ ന്യൂജനറേഷൻ സിനിമകൾ ഇഷ്ടപ്പെടുന്നവരും റിയലിസ്റ്റിക് സിനിമകൾ ഇഷ്ടപ്പെടുന്നവരും വ്യത്യസ്ഥ ധ്രുവങ്ങളിലാണു എന്നത് കൊണ്ട് ഏത് തരം പ്രേക്ഷകരെ ഉദ്ദേശിച്ചാണു സിനിമ എന്ന ആശയക്കുഴപ്പം ഉണ്ടാക്കാൻ ഇടയുണ്ട്. റോഡിൽ ആരെങ്കിലും വെട്ടേറ്റ് കിടന്നാൽ അവരെ തിരിഞ്ഞ് നോക്കരുത് എന്നാണു സിനിമ നൽകുന്ന സന്ദേശം എന്ന് ആർക്കെങ്കിലും തോന്നിയാൽ അവരെയും കുറ്റം പറയാൻ പറ്റില്ല. അത് മാറ്റി നിർത്തിയാൽ തികച്ചും അഭിനന്ദനാർഹമായ ഒരു പരീക്ഷണമാണു ഞാൻ സ്റ്റീവ് ലോപ്പസ്

അപ്പോത്തിക്കിരി - Film Review


Read Review 
http://www.lifestylekeralam.com/apothicory_filmreview.html

അടിക്കുറിപ്പ്: സീരിയസ് സിനിമകൾ ഇഷ്ടപ്പെടുന്നവരെ മാത്രം ഉദ്ദേശിച്ചുള്ള സിനിമ ആയത് കൊണ്ട്  അപ്പവും കറിയും എന്ന് ഈ സിനിമയെ പരിഹസിക്കുന്നവരും കോമാളികളികൾ ഇഷ്ടപ്പെടുന്നവരുമൊക്കെ ഇത് കളിക്കുന്ന തിയറ്ററിന്റെ പരിസരത്തേക്ക് പോകാതിരിക്കുന്നതാണു നല്ലത്. അവർക്കൊക്കെ കണ്ട് പൊട്ടിച്ചിരിക്കാൻ ഇതിൽ പട്ടിയുമില്ല ഉണ്ടെങ്കിൽ തന്നെ അതൊട്ട് മൂത്രമൊഴിക്കുന്നുമില്ല.

അവതാളമായ അവതാരം.


അസാമാന്യമായ സംവിധാന മികവ് കൊണ്ട് പ്രേക്ഷകരെ പലവട്ടം അമ്പരിപ്പിച്ചിട്ടുള്ള മഹാനായ സംവിധായകൻ ജോഷി, ബോക്സോഫീസിൽ ബ്ലോക്ക് ബസ്റ്ററുകൾ മാത്രം സൃഷ്ടിക്കുന്ന മലയാളത്തിലെ ഇപ്പോഴത്തെ നമ്പർ വൺ താരം ശ്രീ ദിലീപ്, നിർമ്മാതാക്കളായി ഹിറ്റ് തിരകഥാകൃത്തുക്കൾ ഉദയ്-സിബിയും. കോടികൾ വാരുന്ന ഒരു സിനിമ സൃഷ്ടിക്കാൻ ഈ ഒരു കൂട്ട് കെട്ട് മതി പക്ഷെ ഇതിൽ ചെറിയ ഒരു കല്ലുകടി തിരകഥാകൃത്തായ വ്യാസൻ ഇടവനക്കാട് ആണു. കക്ഷി പക്ഷെ മോശക്കാരനൊന്നുമല്ല കേട്ടോ ടെലിവിഷൻ ബ്ലോക്ക് ബസ്റ്ററുകളായ ഇന്ദ്രിയം, മെട്രോ തുടങ്ങിയ സിനിമകൾ അദ്ദേഹത്തിന്റെതായുണ്ട്. സദസ്സിൽ പറയുമ്പോൾ മറ്റ് മൂന്ന് പേരുടെ ഒരു ഗ്ലാമറില്ലാ എന്നേ ഉള്ളു. അങ്ങനെ ഇവരെല്ലാം കൂടി ചേർന്നുണ്ടാക്കിയ സിനിമയാണു അവതാരം.

കഥ

കസ്റ്റംസ് ഉദ്യേഗസ്ഥനായ തന്റെ ചേട്ടന്റെ മരണത്തെ തുടർന്ന് നാട്ടിൻ പുറത്തുകാരനായ, സാധാരണക്കാരനായ മാധവനു കൊച്ചിയിൽ എത്തേണ്ടി വരുന്നു. കൊച്ചിയിൽ എത്തി സാധാരണക്കാരനായ മാധവൻ ചേട്ടന്റെ ഭാര്യയുടെയും മകളുടെയും കാര്യങ്ങൾ നോക്കുകയും ഇൻഷുറൻസ് സംബന്ധമായ കാര്യങ്ങൾ കൈകാര്യം ചെയ്തുകൊണ്ടിരിക്കുമ്പോഴാണു ഞെട്ടിക്കുന്ന ആ സത്യം മനസ്സിലാക്കുന്നത്. തന്റെ ചേട്ടൻ വെറുതെ മരിച്ചതല്ല. ചേട്ടനെ കൊന്നു കളഞ്ഞതാണു. ഇതറിയുന്ന സാധാരണക്കാരനായ മാധവൻ പ്രതികാര ദാഹിയായി മാറുന്നു. തന്റെ ചേട്ടനെ കൊന്നവരോട് ഒന്നൊന്നായി പ്രതികാരം ചെയ്യാൻ മാധവൻ തിരുമാനിക്കുന്നു. ഗാംഗ്സ്റ്ററിലെ അക്ബർ അലിയെ പോലെ നരസിംഹത്തിലെ ഇന്ദു ചൂഡനെ പോലെ ലേലത്തിലെ ചാക്കോച്ചിയെ പോലെ മാധവനും ഇറങ്ങുന്നു. പക്ഷെ ഇവർക്കൊന്നുമില്ലാത്ത ഒരു പ്രത്യേകത മാധവനുണ്ടായിരുന്നു. മാധവൻ ഒരു സാധാരണക്കാരനായിരുന്നു. ചരിത്രം സൃഷ്ടിച്ചിട്ടുള്ളത് എന്നും സാധാരണക്കാരനാണു വെറും സാധാരണക്കാരൻ അത് മറക്കരുത് മറന്നു പോകരുത്. ഇതാണു അവതാരത്തിന്റെ ആഗമനോദേശ്യം.

ചിന്ത

1. മലയാള സിനിമ ഉണ്ടായ കാലം മുതൽക്കുള്ള കഥ എന്ന സ്ഥിരം ക്ലീഷേ ഈ സിനിമ അർഹിക്കുന്നു. ന്യൂജനറേഷൻ കാലഘട്ടത്തിൽ എടുത്ത ഈ സിനിമയിലെ ന്യൂജനറേഷൻ ടെക്നിക്കുകൾ കാണുമ്പോൾ തിരകഥാകൃത്ത് പഴയകാല ഹിന്ദി പടങ്ങൾ മാത്രമേ കാണാറുള്ളു എന്ന് സംശയം തോന്നാം.
2. പണ്ടേ ദുർബല പിന്നെ ഗർഭിണി എന്ന് പറഞ്ഞപ്പോലെ ചിത്രത്തിന്റെ 2.40 മിനുറ്റ് ദൈർഘ്യം പ്രേക്ഷകരെ കൊല്ലാകൊല ചെയ്യുന്നു.
3. കുറച്ച് ലൗട്രാക്കിനു പാട്ടിനുമൊക്കെ വേണ്ടി നായികയെ കൊണ്ട് വന്ന് സമയം മെനക്കെടുത്തെണ്ടായിരുന്നു.
4. ചതിക്കാത്ത ചന്തുവിലെ സലീം കുമാറിന്റെ ക്യാരക്ടർ ഡാൻസ് സീനിൽ സ്മോക്ക് ഇടാൻ പറയുന്നത് പോലെ ബാക്ക് ഗ്രൗണ്ട് മ്യൂസിക്ക് നമിച്ചു അണ്ണാ.
5. തിരകഥ വ്യാസൻ ഇടവനക്കാട് - ഇതൊക്കെ എങ്ങനെ സാധിക്കുന്നു.

മറുചിന്ത

1. ദിലീപ് എന്ന നടൻ തന്റെ സ്ഥിരം വേഷങ്ങളിൽ നിന്ന് ചുവടുമാറി ചെയ്ത മാധവൻ എന്ന കഥാപാത്രത്തെ തന്നാലാവും വിധം ഭംഗിയാക്കി അവതരിപ്പിക്കാൻ ദിലീപിനു കഴിഞ്ഞിട്ടുണ്ട്. ഹ്യൂമറിനു പ്രധാന്യമില്ലാത്ത പ്രമേയത്തിലും ചില നുറുങ്ങുകൾ പ്രദർശിപ്പിക്കാൻ ദിലീപ് ശ്രദ്ധിച്ചിട്ടുണ്ട്

2. അവതാരപിറവിയുടെ മുഴുവൻ രൗദ്രഭാവങ്ങളും ആവാഹിച്ച ഈ മൂർത്തിയുടെ പേരു ശശികുട്ടൻ എന്നാണു എന്ന് പ്രേക്ഷകരെ കൊണ്ട് പറയിപ്പിക്കാതിരുന്നതിനു ഈ സിനിമയുടെ അണിയറപ്രവർത്തകർ സംവിധായകൻ ജോഷിയോട് കടപ്പെട്ടിരിക്കുന്നു. പ്രത്യേകിച്ചും വ്യാസൻ ഇടവനക്കാടദ്ദേഹം.എത്ര ദുർബലമായ സ്ക്രിപ്റ്റ് ആണെങ്കിലും അതിനെ മികച്ച സിനിമ ആക്കി മാറ്റുമായിരുന്ന പഴയ ജോഷിയുടെ നിഴൽ മാത്രമാണു ഇപ്പോൾ. ആ പരിമിതിയ്ക്കുള്ളിൽ നിന്ന് കൊണ്ട് ഈ സിനിമ നന്നാക്കാൻ അദ്ദേഹം പരമാവധി ശ്രമിച്ചു.


പ്രേക്ഷകപ്രതികരണം.

ദിലീപ് സിനിമകൾ പ്രേക്ഷക പ്രതികരണങ്ങൾക്ക് അതീതമാണു എന്നത് കൊണ്ട് പടം കഴിഞ്ഞ് പ്രതികരിക്കാൻ ആരും മെനക്കെട്ടില്ല.

ബോക്സോഫീസ് സാധ്യത.

എത്ര മോശം അഭിപ്രായം വരുന്നോ അത്രയും വലിയ വിജയമാവുക എന്നതാണു ദിലീപ് സിനിമകളുടെ ഒരു സ്വഭാവം. അത് കൊണ്ട് തന്നെ ഈ സിനിമ ഹിറ്റ് ആവുമോ , മെഗാഹിറ്റ് ആവുമോ അതോ മൂക്കും കുത്തി വീഴുമോ എന്നൊക്കെ പോൾ നീരാളിയ്ക്ക് പോലും പ്രവചിക്കാൻ കഴിയില്ല.

റേറ്റിംഗ് 2.25 / 5

അടിക്കുറിപ്പ്: സലാം കാഷ്മീരിൽ നിന്ന് പുറപ്പെടുകയും JULY 4ൽ പോലും എത്താതിരിക്കുകയും ചെയ്ത ഒരു ജോഷി ചിത്രം. ജോഷിയുടെ ആരാധകർക്ക് നൊസ്റ്റാൾജിയ അനുഭവിക്കാൻ വേണ്ടി വേണമെങ്കിൽ ഒരുവട്ടം കാണാം. അങ്ങേർക്കും ജീവിക്കണ്ടേ..!!

Followers

 
Copyright 2009 b Studio. All rights reserved.