RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

Beware of Dogs - Film Review





കുബ്രീൻ, തരുൺ , റഹീമാരുടെ ഒരു കൂതറ കളി കണ്ട് ഞെട്ടൽ മാറിയിട്ടില്ല അപ്പോ ദാണ്ടെ വരുന്ന അടുത്തത്. Domanic , Omman & Omanakuttan, Gautham, Sunny  കൂതറ സ്റ്റൈലിൽ ഡോഗ്സ്. പടത്തിന്റെ പേരു ബിവേർ ഓഫ് ഡോഗ്സ്.
കഥ.

കെട്ടിക്കാൻ പ്രായമായ ഒരു മകളും കെട്ടിയിടാറായ ഭാര്യയും ഉള്ള തുളസീധരപിള്ളയുടെ വീടിന്റ മുകളിൽ താമസിക്കുന്ന ജോലിയും കൂലിയുമില്ലാത്ത 3 ബാച്ചിലേഴ്സും ജോലിയുള്ള ഒരു ബാച്ചിലറും. അവരും തുളസീധരനും തമ്മിലുള്ള പ്രശ്നങ്ങൾ. അതിനിടയിൽ ഊമ്മൻ ജോലി കിട്ടി പോണ്ടിച്ചേരിയ്ക്ക് പോകുന്നു. എംബീ ക്കാരനായ ഡൊമനിക്ക് തന്റെ കമ്പനിയ്ക്ക് ഫണ്ട് കണ്ടെത്തുന്നതിനായി പരിചയപ്പെടുന്ന കോടീശ്വര പുത്രനായ ഓമനകുട്ടനെ ഒരു പ്രത്യേക സാഹചര്യത്തിൽ ഒപ്പം കൂട്ടുന്നു. എന്നാൽ ഓമനകുട്ടന്റെ കയ്യിൽ അഞ്ച് പൈസയില്ല. വീണ്ടും പ്രശ്നങ്ങൾ. ഒരു ക്ലോസറ്റ് പ്രശ്നം പരിഹരിക്കുന്നതിനിടയിൽ കൊച്ചിയിലെ അധോലോക നായകനായ ബാപ്റ്റിസ്റ്റും അമീറും തമ്മിലുള്ള ഒരു ഡീലിന്റെ ഇടയിലേക്ക് ഡോഗ്സ് അറിയാതെ വരികയും ബാപ്റ്റിസ്റ്റിന്റെ തലയ്ക്ക്  ക്ലോസറ്റ് കൊണ്ട് ഓമനകുട്ടൻ അടിക്കുകയും ചെയ്യുന്നു. വീണ്ടും പ്രശ്നങ്ങൾ. നാട്ടിൽ നിൽക്കാനാവാതെ അവർ പോണ്ടിച്ചേരിയിലേക്ക് പോകുന്നു. പോണ്ടിച്ചേരി, ഡാൻസ് ബാർ, അമീർ , വൈരം, വീണ്ടും ബാപ്റ്റിസ്റ്റ്, മേഘന, തട്ടികൊണ്ട് പോകൽ ,ട്വിസ്റ്റ്, അങ്ങനെ അങ്ങനെ അങ്ങനെ ഒരു മാതിരി ചക്ക കുഴയുമ്പോലത്തെ മറ്റേടത്തെ കഥ.

അഭിനയം.

ശ്രീനാഥ് ഭാസി, ശേഖർ മേനോൻ ,സുരേഷ്,ദിനേഷ്,ബോബി സിൻഹ, മനോജ് കെ ജയൻ, സഞ്ജു, സുനിൽ സുഗദ ഇങ്ങനെ കുറെ പേരുണ്ട് ചിത്രത്തിൽ. ഇവരെല്ലാവരും 130 മിനുറ്റ് അഭിനയിക്കുന്നുമുണ്ട്.

കഥ, തിരകഥ , സംഭാഷണം, സംവിധാനം

എല്ലാം വളരെ മനോഹരമായിരിക്കുന്നു. ഇനിയും ഇതു പോലെ ഒരു 10-20 സിനിമകൾ എടുക്കാൻ ഇവരെക്കൊണ്ട് കഴിയട്ടെ..


പ്രേക്ഷകാഭിപ്രായം : പട്ടിയുണ്ട് സൂക്ഷിക്കുക

ബോക്സോഫീസ് സാധ്യത.

ന്യൂജനറേഷൻ സിനിമ ആയത് കൊണ്ട് ബെല്ലും ബ്രേക്കുമില്ലാതെ എന്തും വിളിച്ചു പറയാം എന്ന ഒരു സ്വാതന്ത്രത്തിലെ നർമ്മം ആസ്വദിക്കുന്ന കുറെ ഫ്രീക് മച്ചാൻസ് കേരളത്തിൽ ഉള്ളത് കൊണ്ട് 3 ദിവസം പോലും തിയറ്ററിൽ കളിക്കാൻ യോഗ്യതയില്ലാത്ത ഈ സിനിമ ഒരാഴ്ച്ച ഓടണം. 


റേറ്റിംഗ് : 1.25 / 5

അടിക്കുറിപ്പ്: സിനിമയിലേ കേന്ദ്രകഥാപാത്രങ്ങളുടെ പേരിന്റെ ആദ്യക്ഷരം വെച്ച് സിനിമ പേരുണ്ടാക്കാൻ തുടങ്ങുന്നത് ഒരു ട്രെൻഡായി മാറിയാൽ വേണു-ശ്യാമ കമിതാക്കളുടെ ലവ് സ്റ്റോറി പറയുന്ന സിനിമയുടെ പേരു..!!!!

പിന്നാമ്പുറം
പണ്ട് നേരം സിനിമയിൽ അഭിനയിക്കാൻ വിളിച്ചപ്പോൾ പുതുമുഖ സെറ്റപ്പ് ആയതു കൊണ്ട് ചളമാകുമോ എന്ന ഒരു പേടി ഉണ്ടായിരുന്നതായി മനോജ് കെ ജയൻ പറഞ്ഞിട്ടുണ്ട്. നേരത്തിന്റെ അനുഭവത്തിൽ നിന്നാവണം ഈ സിനിമയിലേക്ക് വിളിച്ചപ്പോൾ മനോജ് കെ ജയൻ കണ്ണും പൂട്ടി സമ്മതിച്ചത്. നേരം രണ്ട് തരത്തിലുണ്ട്. ആദ്യത്തേത് നല്ല നേരം രണ്ടാമത്തേത് വളരെ വളരെ വളരെയധികം മോശം നേരം..!!

ആഗ്രി ബേബ്സ് ഇൻ ലവ്. - Film Review




എന്ത് കൊണ്ട് കൂട്ട് കുടുംബങ്ങളിൽ വിവാഹമോചനം കുറയുന്നു, വ്യത്യസ്ഥ അഭിപ്രായങ്ങളുള്ള ഭാര്യഭർത്താക്കന്മാർ എങ്ങനെ സന്തോഷകരമായി ജീവിക്കണം എന്നൊക്കെ അനൂപ് മേനോൻ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി കണ്ട് പിടിച്ച് അത് ഒരു കഥയാക്കി കൃഷ്ണൻ പൂജപ്പുര അത് തിരകഥയാക്കി സജി സുരേന്ദ്രൻ സംവിധാനം ചെയ്ത് പുറത്തിറക്കിയ സിനിമയാണു ആഗ്രി ബേബ്സ് ഇൻ ലവ്. അനൂപ് മേനോൻ ചിത്രങ്ങൾ തിയറ്ററിൽ പോയി ആദ്യ ഷോ കാണുന്ന പതിവില്ലാത്തതാണു. അതു പോലെ സജി-കൃഷ്ണൻ കൂട്ട് കെട്ട് സിനിമകളും. പക്ഷെ ഇവിടെ ഈ സിനിമ വിതരണം ചെയ്തിരിക്കുന്നത് ലാൽ ജോസിന്റെ വിതരണകമ്പനി ആണെന്നുള്ളത് കൊണ്ടും, ചിത്രത്തിന്റെ റഷസ് കണ്ട് ഇഷ്ടപ്പെട്ടത് കൊണ്ടാണു ലാൽ ജോസ് ഈ സിനിമ വിതരണം ചെയ്തിരിക്കുന്നത് എന്നത് കൊണ്ടും ആദ്യ ദിവസം ആദ്യ ഷോയ്ക്ക് തന്നെ തലവെച്ചു.

കഥ.

കുട്ടിക്കാനത്തെ ഒരു സാധാരണക്കാരനായ സ്റ്റിൽ ഫോട്ടോഗ്രാഫർ ജീവനും കോടീശ്വരനായ മത്തായിച്ചന്റെ മകൾ സാറയും തമ്മിൽ പ്രേമത്തിലാണു. സാറയുടെ വിവാഹനിശ്ചയത്തിന്റെ അന്ന് പള്ളിയിൽ നിന്ന് അവർ ഒളിച്ചോടുന്നു. (വറൈറ്റി)നേരെ മുംബൈയിലെത്തിയ അവർ സന്തോഷകരമായ ദാബത്യം തുടർന്ന് ഒരു വർഷത്തിനകം വിവാഹമോചനത്തിന്റെ വക്കിലെത്തി നിൽക്കുന്നു. പക്ഷെ കോടതി ആറു മാസം ഒരുമിച്ച് താമസിക്കാൻ നിർദ്ദേശിക്കുന്നതിൻപ്രകാരം അവർ ഒരേ ഫ്ലാറ്റിൽ താമസം തുടരുന്നു. തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളും ഇവർക്കിടയിലേക്ക് വരുന്ന വേലക്കാരി സെൽവിയും ഇവരുടെ നാട്ടിലെ കൂട്ടുകാരുമൊക്കെ ചേർന്ന് ഒരു സ്ഥിരം സജി സുരേന്ദ്രൻ മസാല സിനിമ. ഭാര്യഭർത്താക്കന്മാർ പരസ്പരം വിട്ടു വീഴ്ച്ചയ്ക്ക് തയ്യാറാവണം എന്നും ഭാര്യ ഭർത്താവിന്റെ ഇഷ്ടങ്ങൾ മനസ്സിലാക്കണമെന്നും അല്ലെങ്കിൽ അങ്ങനെ അഭിനയിക്കണമെന്നും ഭർത്താവ് ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറാതെ ഭാര്യയെ സപ്പോർട്ട് ചെയ്യണം എന്നൊക്കെയുള്ള സന്ദേശങ്ങളാണു ചിത്രത്തിലൂടെ പ്രേക്ഷകർക്ക് കൈമാറുന്നത്.

പോസിറ്റീവ്സ്.

1. അശ്ലീല പ്രയോഗങ്ങളും ദ്വയാർഥ സംഭാഷണങ്ങളുമില്ലാത്ത കാണാൻ കൊള്ളാവുന്ന ഒരു അനൂപ് മേനോൻ സിനിമ എന്നതാണു ഇതിന്റെ ഏറ്റവും വലിയ പോസിറ്റീവ്.
2. സജി സുരേന്ദ്രന്റെയും കൃഷ്ണൻ പൂജപ്പുരയുടെയും പ്രതാപ കാലത്തിന്റെയും അധഃപതനകാലത്തിന്റെയും ഇടയിൽ നിൽക്കുന്ന സിനിമ.
3. ചില വൺലൈൻ കോമഡി നമ്പറുകൾ
4. അനൂപ്മേനോന്റെ സ്ഥിരം ഞാനാരാ മോൻ എന്ന ഭാവം ചിത്രത്തിൽ ഇല്ല.
5. ഭാവനയുടെ പ്രകടനം. ബാത്ത്ടവൽ ധരിച്ചു കൊണ്ടുള്ള രംഗങ്ങൾ പോലും സഭ്യതയുടെ അതിർവരമ്പുകളിൽ നിന്ന് കൊണ്ട് മികച്ചതാക്കി.
6. ക്യാമറയ്ക്കും എഡിറ്റിംഗിനും ഗാനങ്ങൾക്കുമൊന്നും പ്രത്യേകിച്ച് ഒരു മേന്മയോ ദോഷമോ പറയാനില്ല.
7. ഗിരിപ്രഭാഷണങ്ങൾക്ക് ഇടകൊടുക്കാതെ ലളിതമായ സംഭാഷണശകലങ്ങൾ കൊണ്ട് ചിത്രം സന്ദേശം കൈമാറി.

നെഗറ്റീവ്സ്.

1. സിനിമ ഉണ്ടായ കാലം മുതൽക്കേ ഉള്ള കഥ, അതിന്റെ സ്ഥിരം മാതൃകയിലുള്ള തിരകഥ, പുതുമയില്ലാത്ത സംവിധാനശൈലി.
2. ട്വിസ്റ്റ്, ത്രിൽ , സസ്പെൻസ് , നോൺ സ്റ്റോപ്പ് കോമഡി എന്നിവയുടെ അഭാവം.
3. സ്വല്പം ഓവറായ ശെല്വി എന്ന അനുശ്രീയുടെ കഥാപാത്രം.

പ്രേക്ഷകപ്രതികരണം.

ചിത്രത്തിലെ ചില തമാശകൾക്കൊക്കെ പ്രേക്ഷകർ നിർത്താതെ ചിരിക്കുന്നുണ്ടായിരുന്നുവെങ്കിലും മൊത്തത്തിൽ പറഞ്ഞ് പഴകിയ ഈ കഥ പ്രേക്ഷകരെ ആകർഷിക്കുന്നില്ല. എങ്കിലും കഷ്ടിച്ച് ഒരു തവണ വേണമെങ്കിൽ കാണാവുന്ന വകുപ്പൊക്കെ ചിത്രത്തിനുണ്ട്.

ബോക്സോഫീസ് സാധ്യത.

അനൂപ് മേനോൻ ചിത്രങ്ങൾക്ക് നേരെയുള്ള പ്രേക്ഷകരുടെ മുഖം തിരിക്കൽ ഈ ചിത്രത്തിനും തുടർന്നാൽ ആദ്യ ആഴ്ച്ചയിൽ തന്നെ ചിത്രം സ്ഥലം കാലിയാക്കും. പക്ഷെ മിനിമം ഒരു 10 days ഈ സിനിമ അർഹിക്കുന്നുണ്ട്

അടിക്കുറിപ്പ്: എന്തെങ്കിലും വറൈറ്റി അവസാനമെങ്കിലും ഈ പഴയകഥയിൽ ഉണ്ടാകും എന്ന് കരുതിയ പ്രേക്ഷകർ ക്ലൈമാക്സ് കണ്ട് നിരാശരായി. സന്തോഷകരമായ കുടുംബ ജീവിതത്തിനു അനുസരണ ശീലം വളരെ വളരെ നല്ലതാണു. ഭർത്താവിനു...!!!

റേറ്റിംഗ് : 2.75 /5

കൂതറ - Film Review



ഇന്നലയിലെ നരേന്ദ്രൻ, നരസിംഹത്തിലെ നന്ദഗോപമരാർ പിന്നെ സമ്മർ ഇൻ ബത്ലഹേമിലെ സാക്ഷാൽ നിരഞ്ജൻ.. അങ്ങിനെ മലയാള സിനിമയിൽ അതിഥി താരങ്ങളായെത്തി കയ്യടി വാങ്ങിയ ഒരുപാട് കഥാപാത്രങ്ങളുണ്ട്. എന്നാൽ ഇവർക്കാക്കുമില്ലാത്ത ഒരു ബഹുമതി സ്വന്തമാക്കിയിരിക്കുകയാണു കൂതറ എന്ന സിനിമയിലൂടെ മോഹൻലാൽ.

To Read review 
http://www.lifestylekeralam.com/koothara_film_review.html 

ഗർഭശ്രീമാൻ - സിനിമ റിവ്യൂ


കഥാസാരം :
സുധീന്ദ്രൻ (സുരാജ്) എന്നാ സുധി ഒരു ഇടത്തരം കുടുംബത്തിന്റെ ഏക അത്താണി ആണ്. അമ്മ,രണ്ടു പെങ്ങന്മാർ, ഒരു അളിയൻ. ഇവര് അടങ്ങുന്നതാണ് സുധിയുടെ കുടുംബം. അച്ഛനെ ഒരു പ്രശ്നത്തിൽ നിന്ന് രക്ഷിക്കാനായി സുധി ബ്ലേഡ് മാഫിയയിൽ നിന്ന് പണം കടം വാങ്ങുന്നു. എന്നാൽ കൊറിയർ ജീവനക്കാരൻ ആയ സുധിക്ക് പറഞ്ഞ സമയത്ത് പണം തിരികെ അടക്കാൻ ആകുന്നില്ല. ബ്ലേഡ് മാഫിയ തന്റെ കുടുംബം കുട്ടി ചോറാക്കും എന്ന് മനസിലാക്കിയ സുധിക്ക് മുന്നിലേക്ക്‌ ഡോക്ടർ ജോയ് മാത്യു ( സിദ്ധിഖ് ) ഒരു ഓഫർ വെക്കുന്നു. സുധിയുടെ കടം മുഴുവാൻ തീര്ക്കാനുള്ള പണം ഡോക്ടർ ജോയ് നല്കുന്നു. പകരമായി ഡോക്ടറുടെ പരീക്ഷണങ്ങളുടെ ഭാഗമായി സുധി ഗർഭം ധരിക്കാൻ തയ്യാർ ആകണം. മനസില്ലാ മനസോടെ സുധി ആ ദൌത്യം ഏറ്റെടുക്കുന്നു. സുധിയും, ഡോക്ടറും ആ ദൌത്യത്തിൽ വിജയിക്കുമോ ഇല്ലയോ എന്ന ചോദ്യത്തിന്റെ ഉത്തരം ആണ് " ഗർഭശ്രീമാൻ "

സിനിമയെ പറ്റി :
ദേശിയ അവാർഡ്‌ നേടിയ സുരാജ് നായകൻ ആയി അഭിനയിക്കുന്നു. ഒപ്പം സുരാജ് ഗർഭം ധരിക്കുന്നു. ഈ സിനിമയുടെ പബ്ലിസിറ്റിക്ക് ഇതിൽ കൂടുതൽ വാചകങ്ങൾ ഒന്നും ഇണങ്ങില്ല. പക്ഷെ പ്രേക്ഷകരുടെ പ്രതീക്ഷ അപ്പാടെ തകിടം മറിച്ചു കൊണ്ട്, ശരാശരിക്കും താഴെ മാത്രം നിലവാരം പുലർത്തുന്ന ഒരു സിനിമയായി :ഗര്ഭശ്രീമാൻ " .
കെട്ടുറപ്പുള്ള ഒരു തിരക്കഥയോ, മികച്ച സംവിധാന ശൈലിയോ ഒന്നും ഈ ചിത്രത്തിന് അവകാശപ്പെടാൻ ഇല്ല. മികച്ച ഒരു കഥാ ബീജം കിട്ടിയിട്ട് കൂടി, അത് വേണ്ട രീതിയിൽ വികസിപ്പിക്കാൻ തിരക്കഥ ഒരുക്കിയ സുവജന് കഴിയാതെ പോയിടത്താണ് ചിത്രത്തിന്റെ പരാജയം. കണ്ടു മടുത്ത സ്ഥിരം മൂന്നാം കിട കോമഡി നമ്പറുകൾ തിരകഥയിൽ കുത്തി നിറച്ചിരുന്നതു , സിനിമ കാണുന്ന പ്രേക്ഷകനോട് ചെയ്യുന്ന ചതിയും, വഞ്ചനയും ആയി പോയി. ചിത്രത്തിൽ മികച്ചു നിന്നതായി പറയത്തക്ക ഒന്നും തന്നെ ഇല്ല. സിനിമയുടെ ടൈറ്റിൽ സൊങ്ങ് ആയ മൃദുല വാരിയരുടെ താരാട്ട് മാത്രം ആണ് ഏക ആശ്വാസം. മനുഷ്യ നന്മക്കായി എന്ത് പരീക്ഷണങ്ങൾ നടത്തിയാലും, അതിനു മനുഷ്യത്വ പരമായ മാനം കൂടി നല്കണമെന്ന് സിനിമ ഓര്മിപ്പിക്കുന്നു.

അഭിനേതാക്കളെ പറ്റി:
ദേശിയ അവാർഡ്‌ ജേതാവായ സുരജിനോട് ഒരു വാക്ക്. താങ്കൾ നല്ലൊരു നടൻ ആണ്. അതിനുപരി മികച്ച ഒരു ഹാസ്യ നടനും. പക്ഷെ ഇത്തരം വളിപ്പ്, കോമാളിത്തരങ്ങൾ കാണിച്ചു ആ വില കളയരുത് എന്ന് ആദ്യമേ ഓർമപ്പെടുത്തുന്നു. കലഭാവാൻ ഷാജോണ്‍ വീണ്ടും രണ്ടാം കിട കോമഡി നടൻ ആയി മാറാൻ തീരുമാനിച്ചത് പോലെയായിരുന്നു ഈ സിനിമയിലെ പ്രകടനം. ഭാവാഭിനയം ഏഴയലത്ത് കൂടി പോയിട്ടില്ലാത്ത ഒരു പുതു മുഖ നടിയാണ് ചിത്രത്തിലെ നായിക. പുതുമുഖ നടിയായ ഗൌരി കൃഷ്ണയുടെ അഭിനയം ഒട്ടും തന്നെ പ്രതീക്ഷ നല്കുന്നതായിരുന്നില്ല. അഭിനയപരമായി മികച്ചു നിന്നത് ഡോക്ടർ ജോയ് മാത്യു നെ അവതരിപ്പിച്ച സിദ്ദിഖ് മാത്രം. അതിഥി താരം ആയിരുന്നെങ്കിലും ,സായികുമാറും തന്റെ റോൾ മോശമാക്കിയില്ല.

സംഗീതം, ക്യാമറ, മറ്റു സാങ്കേതിക വശങ്ങൾ:
സംസ്ഥാന പുരസ്ക്കാര ജേതാവായ സംഗീത സംവിധായകൻ , ഔസേപ്പച്ചന് ഈ ചിത്രത്തിൽ തന്റെ മികവു പുലർത്താനായില്ല. മൃദുല പാടിയ താരാട്ട് പാട്ട് മാത്രം ആണ് പ്രേക്ഷക പ്രീതി പിടിച്ചു പറ്റിയത്. സിനിമയിലെ ചില ഇമോഷനൽ രംഗങ്ങൾ, അതിന്റെ തീവ്രത , അത് പ്രേക്ഷകനിലേക്ക് വേണ്ട രീതിയിൽ എത്തിക്കാൻ സംവിധായകൻ ആയ അനിൽ ഗോപിനാഥിനു കഴിഞ്ഞില്ല. സാങ്കേതികം ആയോ കഥാപരം ആയോ യാതൊരു മേന്മയും അവകാശപ്പെടാൻ കഴിയാത്ത ചിത്രം ആയി മാറി "ഗര്ഭ ശ്രീമാൻ".

പ്രേക്ഷക വിധി:
ഈ പടത്തിന്റെ വിജയമോ പരാജയമോ അല്ല..നല്ലൊരു കഥാതന്തു വികസിപ്പിച്ചു ,നല്ലൊരു സിനിമ ഒരുക്കാൻ പോലും നമ്മുടെ പുതിയ സംവിധായകന്മാർക്കോ, എഴുതുക്കാര്ക്കോ കഴിയാതെ പോകുന്നിടത്താണ് ഈ ചിത്രത്തിന്റെ പരാജയം.

റേറ്റിംഗ് : 1.5/ 5

ഊതിവീർപ്പിച്ച ബാഗ്ലൂർ ഡേയ്സ്


പ്രതീക്ഷകൾ
മഞ്ചാടിക്കുരുവിന്റെ സംവിധായകയും ഉസ്താദ് ഹോട്ടലിന്റെ രചയിതാവുമായ അഞ്ജലി മേനോൻ തിരകഥയെഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം എന്ന നിലയ്ക്ക് ബാംഗ്ലൂർ ഡേയ്സ് നൽകുന്ന പ്രതീക്ഷകൾ വളരെ വലുതാണു. യുവതാരനിരയിലെ പ്രമുഖ നടന്മാരായ നിവിൻ പോളി, ഫഹദ് ഫാസിൽ , ദുൽക്കർ എന്നിവർ ആദ്യമായി ഒരുമിക്കുകയും ആ ചിത്രം സാക്ഷാൽ അൻവർ റഷീദ് നിർമ്മിക്കുക കൂടി ചെയ്യുന്നതോടെ പ്രതീക്ഷകൾ അങ്ങ് വാനോളമെത്തി നിൽക്കുന്നു.

കഥ

അർജുൻ എന്ന അജു, കൃഷ്ണൻ കുട്ടി എന്ന കുട്ടൻ ദിവ്യ എന്ന കുഞ്ചി ഇവർ മൂന്നു പേരും കസിൻസ് ആണു. ഇതിൽ കുട്ടൻ വീട്ടുകാരുടെ താല്പര്യങ്ങൾക്ക് അനുസരിച്ച് പഠിച്ച് എഞ്ചിനീയറിംഗ് പാസായി ബാംഗ്ലൂരിൽ ജോലി ചെയ്യാൻ തയ്യാറായി നിൽക്കുന്നു. കക്ഷിക്ക് പക്ഷെ താല്പര്യം നമ്മുടെ നാടിന്റെ പച്ചപ്പും മനോഹാരിതയുമൊക്കെയാണു. ദിവ്യ എം ബി എ പാസായി ഒരു വലിയ കമ്പനി തുടങ്ങി അവിടെ സ്ത്രീ ശാക്തീകരണം നടപ്പിലാക്കണം എന്നെക്കെയാണു ആഗ്രഹമെങ്കിലും ജോത്സ്യത്തിൽ അമിത വിശ്വാസമുള്ള വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന ദാസിനെ വിവാഹം കഴിച്ച് ബാംഗ്ലൂരിലേക്ക് പോകുന്നു. അജു. ആദ്യത്തെ രണ്ട് പേരിൽ നിന്നും തികച്ചും വ്യത്യസ്ഥനാണു പുള്ളി.12 ക്ലാസിൽ വെച്ച് പഠിത്തം നിർത്തി നാട് വിട്ട അജുവിനു കമ്പം ബൈക്ക് റേസിംഗിനോടാണു. സ്ഥിരമായൊരു സ്ഥലമോ ജോലിയോ ഒന്നും അജുവിനില്ല. ചുരുക്കി പറഞ്ഞാൽ ഒരു ന്യൂജനറേഷൻ നാടോടി. ദിവ്യയും കുട്ടനും ബാംഗ്ലൂരിൽ താമസമാക്കിയതോടെ അജുവും ബാംഗ്ലൂരിലേക്ക് വരുന്നു. ദിവ്യയുടെ ഭർത്താവായ ദാസ് ആകട്ടെ തനിക്ക് ഒരു കാമുകി ഉണ്ടായിരുന്നെന്നും ആ പ്രേമ ബന്ധത്തിൽ നിന്ന് വിമുക്തനായി വരുന്നതേ ഉള്ളു എന്നും ദിവ്യയോട് ആദ്യമേ സമ്മതിച്ചതായിരുന്നെങ്കിലും തികച്ചും റിസർവഡ് ആയ ഒരു പെരുമാറ്റ രീതിയാണു കൈക്കൊള്ളുന്നത്. ആ വിരസതയിൽ നിന്നും ദിവ്യ മോചനം നേടിയിരുന്നത് അജുവും കുട്ടനുമായുള്ള അടിച്ചു പൊളികളിലൂടെ ആയിരുന്നു. ഇതിനിടയിൽ കുട്ടൻ മീനാക്ഷി എന്ന ഒരു എയർ ഹോസ്റ്റസുമായി പ്രണയത്തിലാവുന്നു. എന്നാൽ അതൊരു ഹാപ്പി അവർ ആഫറ്ററിനപ്പുറത്തേക്ക് നീങ്ങുന്നില്ല. അങ്ങനെയിരിക്കെ അജു യാദൃശ്ചികമായി എഫ് എം മിലൂടെ ഒരു പ്രോഗ്രാം കേൾക്കുന്നു. അതിലെ ജോക്കിയായ സൈറയുടെ വാചകങ്ങൾ അജുവിനെ സ്വാധീനിക്കുകയും അജു സൈറയുടെ ആരാധകനാവുകയും ചെയ്യുന്നു. സൈറയെ നേരിൽ കണ്ട് ഒരു സർപ്രൈസ് കൊടുക്കാൻ എത്തുന്ന അജു വീൽചെയർ തള്ളി നീങ്ങുന്ന സൈറയെ ആണു കാണുന്നത്. അവിടെ ഇന്റർ വെൽ
അജു- സൈറ ബന്ധം എന്താകും ?? കുട്ടനു നല്ല ഒരു പെൺകുട്ടിയെ കല്യാണം കഴിക്കാൻ പറ്റുമോ ? എന്താണു ദിവ്യയുടെ ഭർത്താവ് ദാസിന്റെ പ്രശ്നം തുടങ്ങിയ കാര്യങ്ങളാണു രണ്ട് മണിക്കൂർ 55 മിനുറ്റ് കൊണ്ട് ബാംഗ്ലൂർ ഡേയ്സ് കൈകാര്യം ചെയ്യുന്നത്

നല്ലത്
.

1. ഈ സിനിമയിലെ ഏറ്റവും പ്രധാന ആകർഷണിയത നസ്രിയ ആണു. 3 നായകന്മാർ ഉണ്ടായിട്ടും അവരേക്കാൾ മികച്ച പ്രകടനം കാഴ്ച്ച വെച്ച് ശ്രദ്ധ പിടിച്ചു പറ്റിയ ഈ നടിയെ കല്യാണം കഴിച്ച ഉടൻ കരിയർ അവസാനിപ്പിക്കരുതെ എന്ന് ഒരപേക്ഷയുണ്ട്.
2. നിവിൻ പോളി. കുട്ടൻ എന്ന നിഷകളങ്കനായ ചെറുപ്പക്കാരനെ നിവിൻ ഭദ്രമാക്കി. ഈ നടനിൽ മലയാള സിനിമയ്ക്ക് ഒരുപാട് പ്രതീക്ഷകൾ വെയ്ക്കാം.
3. ഹഹദ് ഫാസിൽ തുടക്കത്തിൽ മറ്റൊരു നോർത്ത് 24 കാതമെന്ന് തോന്നിപ്പിക്കുവെങ്കിലും സിനിമ പുരോഗമിക്കും തോറും കഥാപാത്രവും വികസിക്കുകയാണു. ശക്തമായ ഒന്നല്ലെങ്കിലും ബാംഗ്ല്ലൂർ ഡേയ്സിൽ ഫഹദ് മികച്ച് നിൽക്കുന്നു.
4. ദുൽക്കർ ഈ സിനിമയിൽ ഒരല്പം ഹീറോയിസം ഉള്ളത് ദുൽക്കറിന്റെ അജുവിനു മാത്രമാണു. നല്ല കഥാപാത്രങ്ങൾ കിട്ടിയാൽ നല്ല രീതിയിൽ അവതരിപ്പിച്ച് കയ്യടി നേടാൻ തനിക്കു കഴിയും എന്ന് ദുൽക്കർ തെളിയിക്കുന്നു.
5. വളരെ നാളുകൾക്ക് ശേഷം കല്പനയുടെ ഒരു ഹ്യൂമർ വേഷം
6. പാർവ്വതി , ഇഷ തല്വാർ , നിത്യ മേനോൻ എന്നിവർ തങ്ങളുടെ ചെറിയ വേഷങ്ങൾ തരക്കേടില്ലാതെ അവതരിപ്പിച്ചിട്ടുണ്ട്.
7. തിരകഥാകൃത്ത് എന്ന രീതിയിൽ തിളങ്ങാൻ കഴിഞ്ഞില്ലെങ്കിലും സംവിധായക എന്ന രീതിയിൽ തന്റെ കർത്തവ്യത്തോട് നീതി പുലർത്താൻ അഞ്ജലിക്ക് കഴിഞ്ഞിട്ടുണ്ട്.
8. സമീർ താഹിറിന്റെ ക്യാമറ, പശ്ചാത്തല സംഗീതം
9.ടൈറ്റിൽ കാർഡിൽ കാണിക്കുന്ന ചിത്രങ്ങൾ

മോശം
പറയാവുന്നവ

1. ചിത്രത്തിന്റെ ദൈർഘ്യം 2 മണിക്കൂർ 55 മിനുറ്റ് ആണു അതല്പം ഒന്ന് കുറച്ചിരുന്നെങ്കിൽ.....
2. നിരവധി ഗാനങ്ങളുള്ള ഈ സിനിമയിൽ തുടക്കം മാഗല്യം എന്ന ഗാനം മാത്രമാണു ചുണ്ടിൽ തങ്ങി നിൽകുന്നത് . മറ്റുള്ളവ വഴിയെ ശ്രദ്ധിക്കപ്പെടുമായിരിക്കും
3. ക്ലൈമാക്സ് ക്ലീഷേ. ബൈക്ക് റേസിംഗ് എ എക്സ് എനിൽ ഇതിലും നന്നായി കാണാമല്ലോ.
4. എല്ലാതരം ആളുകളെയും ആകർഷിച്ചിരുത്തുന്ന തിരകഥയുടെ അഭാവം.

എഴുത്തുകാരി എന്ന നിലയിൽ പല പുതമകളും കൊണ്ട് വരാൻ ശ്രമിച്ചെങ്കിലും മലയാള സിനിമയുടെ സ്ഥിരം ചേരുവകളിൽ നിന്നു പൂർണ്ണമായും വഴിമാറി നടക്കാൻ അഞ്ജലി മേനോനു കഴിഞ്ഞിട്ടില്ല. എങ്കിലും അഞ്ജലിയ്ക്ക് അഭിമാനിക്കാം കാരണംഅഞ്ജലിയെ പോലെയുള്ള നവ സംവിധായകരിൽ നിന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്നത് ഇത്തരം ധീരമായി കാൽവെയ്പ്പുകളാണു.

പ്രേക്ഷക
പ്രതികരണം - യുവത്വത്തിനു വേണ്ടി യുവത്വം ഒരുക്കിയ സിനിമ കാണുന്നത് മുഴുവൻ യുവത്വം. കൈയ്യടികളല്ലാതെ മറ്റൊന്നും കേൾക്കാനുണ്ടായിരുന്നില്ല.

ബോക്സോഫീസ് സാധ്യത - എത്ര നല്ല സിനിമയാണെങ്കിലും ഫാമിലിയ്ക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ പൊളിയും. എത്ര മോശം സിനിമയാണെങ്കിലും ഫാമിലിയ്ക്ക് ഇഷ്ട്ടപ്പെട്ടാൽ ഓടും. ഇതാണു മലയാള സിനിമയിലെ കുറെ കാലങ്ങളായുള്ള പ്രതിഭാസം. അതു കൊണ്ട് തന്നെ ഈ ചിത്രം ഫാമിലിയുടെ ദയാദാക്ഷിണ്യത്തിലേക്ക് വിട്ടു കൊടുക്കുന്നു. അവർ തിരുമാനിക്കട്ടെ..

യതാർഥ്യം

ഏത് വീക്ഷണ കോണിലൂടെ നോക്കിയാലും ബാംഗ്ലൂർ ഡേയ്സ് യുവത്വത്തിനു വേണ്ടിയുള്ള സിനിമയാണു. വീട്ടുകാരുടെ പ്രതീക്ഷകളുടെ ഭാരം പേറി ഇഷ്ട്മിലാത്ത ജീവിതം അനുഭവിക്കേണ്ടിവരുന്നവർക്കും സ്വന്തം ജീവിതം സ്വയമിഷ്ടപ്രകാരം ആസ്വദിക്കുന്നവർക്കും ഇനി ഈ രണ്ട് കാറ്റഗറിയിലും പെടാതെ ജീവിക്കുന്നവർക്കുമെല്ലാം കൂടി ഒരുമിച്ചിരുന്നു ആസ്വദിക്കാൻ കഴിയുന്ന ഒരു സിനിമ. ഒരിക്കൽ കൂടി ആദ്യ വാചകം ആവർത്തിക്കുന്നു. ഇത് യുവത്വത്തിനു വേണ്ടി മാത്രമുള്ള സിനിമയാണു.

റേറ്റിംഗ് 3/5

അടിക്കുറിപ്പ്

ഈ സിനിമയെ ഊതിപെരുപ്പിച്ച് ഒരു മഹത്തായ സംഭവമാക്കുന്നവർ ഈ സിനിമ ഇനിയും കാണാത്തവരോട് ഒരു വലിയ ചതിയാണു ചെയ്യുന്നത്. പ്രതീക്ഷകൾ നൽകുന്ന അമിതഭാരം നിരാശ മാത്രമേ സമ്മാനിക്കുകയുള്ളു.

How Old Are you - Film review




 To read review 

കല്ലുകടി.
1. കല്ലുകടിയ്ക്കും ഭാര്യമാര് സ്വന്തം ഇഷ്ടങ്ങൾക്ക് അനുസരിച്ച് കാൽചുവട്ടിൽ ഒതുങ്ങി കൂടണം എന്ന് വാശിപിടിയ്ക്കുന്ന എല്ലാ ഭർത്താക്കന്മാർക്കും ചിത്രം കല്ലുകടിയാവും.
2. മക്കളുടെ പേരു പറഞ്ഞ് ഭാര്യമാരുടെ സ്വപ്നങ്ങൾക്ക് കടിഞ്ഞാണിടാൻ ശ്രമിക്കുന്ന ത്യാഗമനോഭാവികളെന്ന് സ്വയം ഭാവിക്കുന്ന ഭർത്താക്കന്മാർക്കും ചിത്രം തീർച്ചയായും കല്ലുകടിക്കും

മിസ്റ്റർ ഫ്രോഡ്. Film review


To read Review 

http://www.lifestylekeralam.com/mr_fraud_film_review.html



ഫാൻസിനു ആഘോഷിക്കാൻ പറ്റിയ ഒരു സിനിമയോ ഫാമിലിയ്ക്ക് ഏറ്റെടുക്കാൻ പറ്റിയ ഒരു സിനിമയോ അല്ല മിസ്റ്റർ ഫ്രോഡ്. ഇത് രണ്ടുമല്ലാത്തവർക്ക് ഈ ചിത്രം അത്രയ്ക്ക് രസിക്കാനും സാധ്യതയില്ല. അതു കൊണ്ട് തന്നെ ശരാശരിയിൽ ഒതുങ്ങി പോകാനാണു സാധ്യത.

Followers

 
Copyright 2009 b Studio. All rights reserved.