RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

ഏഴ് സുന്ദര രാത്രികൾ


ഒരു ഇന്ത്യൻ പ്രണയകഥ

Drishyam / ദൃശ്യം


പാവം ദിലീപ് ഫാൻസ്


മലയാള സിനിമയിൽ ഇന്ന് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിക്കുന്ന നടനും ഏറ്റവും വലിയ വിജയങ്ങൾ ഉണ്ടാക്കുന്ന നടനും ഒരാളാണു. ശ്രീ ദിലീപ്. കഴിഞ്ഞ മൂന്ന് വർഷത്തെ കണക്കുകളെടുത്താൽ എണ്ണം പറഞ്ഞ 10 സൂപ്പർ ഹിറ്റുകളാണു ദിലീപ് സമ്മാനിച്ചിരിക്കുന്നത്. അതിൽ തന്നെ മലയാള സിനിമയുടെ സർവ്വകാല കളക്ഷൻ റിക്കാർഡുകൾ തകർത്തെറിഞ്ഞ ഒരു സിനിമയും ഉൾപ്പെടുന്നു. ദിലീപ് സിനിമകൾ നിലവാരം കുറഞ്ഞ ഹാസ്യവും ലോജിക്കില്ലാത്ത കഥാസന്ദർഭങ്ങളും കുത്തി നിറച്ചവയാണെന്ന് എല്ലാവർക്കും അറിയാം. എങ്കിൽ പോലും ജനം ഇത് കാണാൻ തിയറ്ററുകളിൽ ഇടിച്ചു കയറുന്നു.

ന്യൂജനറേഷൻ തെറിവിളികൾ കേൾക്കുമ്പോൾ നെറ്റിചുളിക്കുന്നവർ ദിലീപ് സിനിമകളിലെ അശ്ലീലം കലർന്ന ദ്വയാർത്ഥപ്രയോഗങ്ങൾ കേട്ട് തലയറഞ്ഞു ചിരിക്കുന്നു. ഇങ്ങനെ സുഗമമായി കാര്യങ്ങൾ പോയ്കൊണ്ടിരുന്നപ്പോഴാണു തൽസ്ഥിതിയ്ക്ക് ചെറിയ ഒരു മാറ്റം വന്നു തുടങ്ങിയത്. പാല്പായസമാണെങ്കിലും അധികമായാൽ എന്തും വിഷമാണല്ലോ.. ദിലീപ് സിനിമകളിലെ ഈ കോമാളിക്കളികളിൽ ആളുകൾക്ക് വിരസത അനുഭവപ്പെട്ട് തുടങ്ങിയോ എന്ന സംശയമാണു അവസാനമായി ഇറങ്ങിയ ദിലീപ് സിനിമകളുടെ പ്രകടനം സൂചിപ്പിക്കുന്നത്. മായാമോഹിനിയുടെ വമ്പൻ വിജയം ആവർത്തിക്കാൻ ഇറക്കിയ ശൃഗാരവേലൻ ആദ്യ ആഴ്ച്ചയിലെ കളക്ഷനു ശേഷം മൂക്കും കുത്തി വീണു. തൊട്ടു പിന്നാലെ ഇറങ്ങിയ നാടോടി മന്നന് ആകട്ടെ സമീപകാലത്തെ ദിലീപിന്റെ ആദ്യ പരാജയ ചിത്രം എന്ന ലേബൽ നേടിയെടുത്തു.

 തുടരെ തുടരെ ക്രാപ്പ് കോമഡി സിനിമകൾ ചെയ്തിരുന്നാൽ അത് സ്വയം കുഴി തോണ്ടലാകുമെന്ന് ദിലീപിനു മറ്റാരെക്കാളുമറിയാം. അതു കൊണ്ട് തന്നെയാണു ലാൽ ജോസ് പോലുള്ള സംവിധായകരുടെ സിനിമകളിൽ അഭിനയിക്കാൻ തയ്യാറായതും. ഏഴ് സുന്ദര രാത്രികൾ എന്ന സിനിമ സ്ഥിരം ദിലീപ് ശൈലിയിലുള്ളതല്ല. അതു കൊണ്ട് തന്നെ അതിന്റെ വിജയപരാജയങ്ങൾ മുൻ കൂട്ടി പ്രവചിക്കാനുമാകില്ല. പക്ഷെ എന്ത് തന്നെ സംഭവിച്ചാലും സിനിമ നഷ്ടങ്ങളുടെ പട്ടികയിൽ പെടരുത് എന്ന വാശിയുള്ളത് കൊണ്ടാകണം ഈ സിനിമയ്ക്ക് സാറ്റ്ലൈറ്റ് റൈറ്റ് 7 കോടി ലഭിച്ചു എന്ന വാർത്ത ആരാധകർ പ്രചരിപ്പിക്കുന്നത്. ഇത്തരമൊരു വാർത്ത തെറ്റാണു എന്ന് സംവിധായകൻ ലാൽ ജോസ് തന്നെ പറഞ്ഞിട്ടും മഞ്ഞരമയിൽ വന്ന ലേഖനം പൊക്കി പിടിക്കുകയാണു ദിലീപ് ആരാധകർ ചെയ്യുന്നത്.

അവരെ കുറ്റം പറയാൻ കഴിയില്ല. കാരണം ഉന്നതങ്ങളിൽ വിരാജിച്ചിരുന്നിട്ട് പെട്ടെന്നൊരു നാൾ അഗാധ ഗർത്തത്തിലേയ്ക്ക് പതിയ്ക്കുമോ എന്ന ആശങ്ക ഏതൊരാളെ കൊണ്ടും ഇങ്ങനെയൊക്കെ തന്നെ ചെയ്യിപ്പിക്കും. എന്തായാലും ഏഴ് സുന്ദരരാത്രികൾ ഒരു മനോഹര ചിത്രമായി മാറട്ടെ എന്ന് നമുക്ക് ആശംസിക്കാം. മീശമാധവൻ , കല്യാണരാമൻ , കുഞ്ഞാട് പോലുള്ള ചിത്രങ്ങളാണു ദിലീപ് എന്ന നടന്റെ പ്രശസ്തി എന്നും ഉയർത്തിയിട്ടുള്ളത്. എന്നാൽ നല്ലൊരു ചിത്രത്തിൽ ദിലീപ് അഭിനയിച്ചാൽ തന്നെ ആരാധകർ ആരും തിരിഞ്ഞു നോക്കാറില്ല. അതു കൊണ്ട് തന്നെയാണു കേവല സാമ്പത്തിക ലാഭം മാത്രം കണ്ട് കൊണ്ട് തട്ടിക്കൂട്ടുന്ന ചിത്രങ്ങൾ ചെയ്യാൻ അദ്ദേഹം നിർബന്ധിതനാവുന്നത്. പക്ഷെ അത്തരം ചിത്രങ്ങൾ ദൂരവ്യാപകമായ പ്രതിഫലനങ്ങൾ ആ നടന്റെ കരിയറിൽ സൃഷ്ടിക്കും എന്ന്  ദിലീപ് ഫാൻസ് എങ്കിലും മനസ്സിലാക്കിയാൽ നന്ന്..! അതല്ല എങ്കിൽ റിലീസിനു മുൻപേ ഇത്തരം വ്യാജ വാർത്തകൾ ചമച്ചുണ്ടാക്കി വിജയിപ്പിച്ചെടുക്കേണ്ട ഗതികേടിലായി പോകും പാവം ദിലീപ് ഫാൻസ്.

വെടിവഴിപാട്


മിസ് ലേഖ തരൂർ കാണുന്നത്.


സീരിയൽ രംഗത്തെ പ്രശസ്തനായ സംവിധായകൻ ഷാജിയെം സംവിധാനം ചെയ്ത സിനിമയാണു മിസ് ലേഖ തരൂർ കാണുന്നത്. എന്താണു മിസ് ലേഖ കാണുന്നത് എന്നറിയാനുള്ള ജിഞ്ജാസ കാരണമാണു മീര ജാസ്മിന്റെ മൈഗ്രയേൻ ബാധിച്ചത് പോലെയുള്ള മുഖഭാവത്തോട് കൂടിയ പോസ്റ്റർ കണ്ടിട്ട് കൂടി ഈ സിനിമയ്ക്ക് കയറിയത്.

ലേഖ തരൂർ ഐടീവി എന്ന പ്രശസ്ത ചാനലിലെ ഗോൾഡൻ ക്രൗൺ എന്ന പരിപാടിയുടെ അവതാരികയാണു. കുട്ടിക്കാലത്തെ കാഴ്ച്ച ശക്തി നഷ്ടപ്പെട്ട ലേഖയ്ക്ക് ഗണിതശാസ്ത്രത്തിൽ അപാരമായ പാണ്ഡിത്യമാണുള്ളത്. എത്രവലിയ വിഷമം പിടിച്ച കണക്കുകളും നിമിഷ നേരം കൊണ്ട് ലേഖ കണ്ടുപിടിക്കും. നഷ്ടപ്പെട്ട് പോയ കാഴ്ച്ച ശക്തി തിരിച്ച് കിട്ടാൻ പണ്ട് ഒരു പാട് തവണ ശസ്ത്രക്രിയകൾ നടത്തി നോക്കിയെങ്കിലും അതൊന്നും ഫലം കണ്ടില്ല. പക്ഷെ അവസാനത്തെ ഒരു ശ്രമം എന്ന നിലയ്ക്ക് നടത്തിയ ഓപ്പറേഷനിൽ ലേഖയ്ക്ക് കാഴ്ച്ച ശക്തി തിരിച്ച് കിട്ടുന്നു.

സാധാരണ ആളുകൾ കാണുന്നതെല്ലാം ലേഖ കാണുന്നു. പക്ഷെ കൂട്ടത്തിൽ മറ്റുള്ളവർക്ക് കാണാൻ കഴിയാത്ത മരിച്ചു പോയവരെയും കാലനെയും ലേഖ കാണുന്നു. അങ്ങനെയൊരു ജീവിതം വളരെ ദുഃസഹമായിരിക്കും. മറ്റൊരാളോട് പറഞ്ഞ് മനസ്സിലാക്കാൻ കഴിയാത്ത ആ സാഹചര്യത്തെ ലേഖ എങ്ങനെ മറികടക്കുന്നു എന്നതാണു മിസ് ലേഖ തരൂർ കാണുന്നത് എന്ന സിനിമയിലൂടെ പറയുന്നത്.

ചൈനീസ് ചിത്രമായ ദി ഐ എന്ന സിനിമയിൽ നിന്ന് പ്രചോദനം ഉൾകൊണ്ടാണു ഈ സിനിമ എടുത്തിരിക്കുന്നത് എന്ന് ആദ്യമേ നല്ല അന്തസ്സായി എഴുതി കാണിക്കുന്നുണ്ട്. അങ്ങ് ലാറ്റിൻ അമേരിക്കൻ സിനിമകളിൽ നിന്നും ചുരണ്ടി ഇവിടെ വന്ന് ന്യൂജനറേഷനാക്കി മാറ്റുന്ന വിദ്വാന്മാർക്ക് ഷാജിയെം ഒരു അപവാദമാണു. നല്ല ഒരു ആശയം. മികച്ച അവതരണശൈലി ഇതെല്ലാം ഈ സിനിമയ്ക്കുണ്ട്. എന്നാൽ ആകെ ഒരു ന്യൂനതയെ ഈ സിനിമയ്ക്കുള്ളു. ദൗർഭാഗ്യകരമെന്ന് പറയട്ടെ ആ ഒരൊറ്റ ന്യൂനത കൊണ്ട് തന്നെ ഈ സിനിമ തീർത്തും അരോചകമായി തീരുകയാണു. ഇതിലെ കേന്ദ്ര കഥാപാത്രമായ ലേഖയെ അവതരിപ്പിച്ച മീര ജാസ്മിൻ ആണു ഈ സിനിമയുടെ പോരായ്മ.

ഒരു കാലത്ത് മലയാളത്തിലെ മികച്ച നടി എന്ന് പേരെടുത്തിരുന്ന ഈ നടി ഇപ്പോൾ തീർത്തും അസഹനീയമായ വിധത്തിലാണു അഭിനയിച്ച് പ്രേക്ഷകരെ വെറുപ്പിക്കുന്നത്. മേക്കപ്പിന്റെ അതിപ്രസരത്തിന്റെ കൂടെ നിലവാരമില്ലാത്ത അഭിനയം കൂടിയാവുമ്പോൾ ലേഖ തരൂർ കാണുന്നത് കാണാനുള്ള ശേഷി പ്രേക്ഷകനു നഷ്ടപ്പെടും. മീരയ്ക്ക് പകരം മറ്റേത് നടി ആയിരുന്നെങ്കിലും ഈ സിനിമയുടെ ഗതി ഇത്രയ്ക്ക് ദയനീയമാവില്ലായിരുന്നു. ഷാജിയെമിന്റെ ആദ്യ സിനിമ സെറീന വഹാബിനെ നായികയാക്കി ഒരുക്കിയ പരസ്പരം ആയിരുന്നു. ആ ചിത്രത്തിനു പക്ഷെ തിയറ്ററുകളില്ലെത്താനുള്ള ഭാഗ്യം ഇല്ലായിരുന്നു. രണ്ടാമത്തെ ചിത്രത്തിന്റെ സ്ഥിതി ഇങ്ങനെയുമായി. മിസ് കാസ്റ്റിങ്ങ് എന്ന പദത്തിന്റെ അർത്ഥം എന്താണു എന്ന് ശരിക്കും മനസിലാക്കണമെന്നുണ്ടെങ്കിൽ ഈ സിനിമ കാണാം..

Silence

മുന്നൂറാമത്തെ പോസ്റ്റ്.



ഏതാണ്ട് മൂന്നര വർഷങ്ങൾക്ക് മുൻപാണു ബി സ്റ്റുഡിയോ എന്ന ഒരു ബ്ലോഗ് തുടങ്ങാനുള്ള ആശയം ഞങ്ങളുടെ മനസ്സിൽ ഉദിക്കുന്നത്. കൃത്യമായി പറഞ്ഞാൽ 2010 മാർച്ച് പത്താം തിയ്യതിയാണു "എന്നാലുംമമ്മൂട്ടി നിങ്ങൾ ഭദ്രനോട് ഈ ചതി ചെയ്യരുതായിരുന്നു" എന്ന ഞങ്ങളുടെ ആദ്യ പോസ്റ്റ് ഉണ്ടാകുന്നത്. ബി സ്റ്റുഡിയോ എന്നത് സിനിമ സ്വപ്നങ്ങൾ മനസ്സിൽ കൊണ്ട് നടക്കുന്ന ഒരു സുഹൃത്ത് സംഘത്തിനു അവർ തന്നെ നൽകിയ പേരാണു. റിലീസ് ചെയ്യുന്ന എല്ലാ സിനിമകളും ആദ്യ ദിവസം തന്നെ കാണുന്നത് കൊണ്ട് ആ സിനിമകളുടെ അഭിപ്രായം നെറ്റിൽ എഴുതിയിടുക നല്ലതായിരിക്കും എന്ന തിരുമാനത്തിന്റെ അടിസ്ഥനമാണു ഈ ബ്ലോഗിന്റെ ജനനം. ഫേസ്ബുക്ക് ഇന്ന് കാണുന്നത്ര പ്രചാരത്തിൽ ആയിട്ടില്ലാത്ത ആ കാലത്ത് ബ്ലോഗ് ആയിരുന്നു ഇതിനു പറ്റിയ നല്ല ഒരു മാധ്യമം. സിനിമയുടെ അഭിപ്രായങ്ങളും സിനിമ ലോകത്തെ വിശേഷങ്ങളുമെല്ലാം അടങ്ങുന്ന ഒരു ബ്ലോഗ് അതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. 

ഇന്റർനെറ്റ് സർവ്വസാധാരണമല്ലാതിരുന്ന ആ കാലഘട്ടത്തിൽ കേരളത്തിലെ സാധാരണക്കാരനായ സിനിമ പ്രേക്ഷകന്‍ നെറ്റിലും ബ്ലോഗിലും വരുന്ന സിനിമ റിവ്യൂകള്‍ വായിച്ചിട്ടായിരുന്നില്ല പടം കാണാന്‍ പോയിരുന്നത് എന്ന് നമ്മുക്കെല്ലാവര്‍ക്കും അറിയാം. ഇതിനു ഏറ്റവും കൂടുതല്‍ വായനക്കാരുണ്ടായിരുന്നതും ഇപ്പോൾ ഉള്ളതും ഗള്‍ഫ്‌ നാടുകളില്‍ നിന്നാണ്‌. ഇഷ്ട താരത്തിന്റെ പടം റിലീസ്‌ ചെയ്യുന്ന അന്ന് തിക്കിലും തിരക്കിലും പെട്ട് ടിക്കറ്റ്‌ എടുത്ത് നായകനെ കാണിക്കുമ്പോള്‍ ആവേശപൂര്‍വ്വം കയ്യടിച്ചിരുന്ന ആ പഴയ സ്മരണകള്‍ അയവിറക്കി കൊണ്ട് സിനിമ വിജയിച്ചോ പരാജയപ്പെട്ടോ എന്നറിയാന്‍ ആകാംക്ഷയോടെ ബ്ലോഗിലും നെറ്റിലും പരതുന്ന പാവം മറുനാടന്‍ മലയാളി. റിവ്യൂ പടം മോശം ആണ് എന്നാണെങ്കില്‍ അതിനെ ഏറ്റവും കൂടുതല്‍ ആക്രമിക്കുക പടം കാണാത്ത ഇതേ മറുനാടന്‍ മലയാളി തന്നെ ആയിരിക്കും. 

എന്നാൽ ഇന്ന് കേരളത്തിലെ മിക്കവരും സിനിമയുടെ റിവ്യു വായിച്ചിട്ടാണു സിനിമ കാണണോ വേണ്ടയോ എന്ന് തിരുമാനിക്കുന്നത്. ഞങ്ങള്‍  റിലീസ്‌ ചെയ്യുന്ന എല്ലാ സിനിമയും കാണാറുണ്ട്‌. അത് എത്ര മോശം പടം ആണ് എന്ന് പറഞ്ഞാലും, കാരണം ഓരോ സംവിധായകനും അവരുടെ പടങ്ങള്‍ വിജയിക്കണം എന്ന ആഗ്രഹത്തോടെ ആണ് സിനിമ എടുക്കാറുള്ളത് എന്നിട്ടും ചില പടങ്ങള്‍ പരാജയപെടുന്നു. അതിന്റെ കാരണം എന്താണ് എന്ന് അറിയാനാണ് എല്ലാതരത്തിലും ഉള്ള സിനിമകളും കാണുന്നത്. 

സിനിമയുടെ അഭിപ്രായം എഴുതി തുടങ്ങാം എന്ന് തിരുമാനിക്കുമ്പോൾ തന്നെ മുപ്പതോ അല്ലെങ്കിൽ അൻപതോ രൂപ കൊടുത്തു കണ്ടതാണു എന്ന അവകാശത്തിന്റെ പുറത്ത് ആ സിനിമയെ തലനാരിഴ കീറി വിമർശിക്കുക എന്ന ഒരു രീതി സ്വീകരിക്കരുത് എന്ന് ഞങ്ങൾക്ക് നിർബന്ധമുണ്ടായിരുന്നു. അതിനു വേണ്ടി നിരവധി ബ്ലോഗുകളും സൈറ്റുകളും ഉള്ളത് കൊണ്ട് തിയറ്ററിൽ ഇരുന്ന് സിനിമ കണ്ട് കഴിഞ്ഞ് തോന്നുന്ന അനുഭവം വായനക്കാരുമായി പങ്കു വെയ്ക്കുക എന്ന ഒരു രീതിയാണു ഞങ്ങൾ സ്വീകരിച്ചു പോന്നിരുന്നത്. അന്ന് ബ്ലോഗിൽ ഇടുന്ന പോസ്റ്റുകൾക്ക് കമന്റുകൾ വരുന്നത് ഒരു ഗിവ് & ടേക്ക് പോളിസിയുടെ പുറത്തായിരുന്നു.എന്നാൽ ഞങ്ങൾ പോസ്റ്റുകളുടെ കമന്റുകൾക്ക് ഒരു വലിയ പ്രാധാന്യം കല്പിച്ചിരുന്നില്ല. സിനിമയുടെ വിശേഷം അറിയാൻ വരുന്നവർ അത് വായിക്കുന്നതിൽ ആയിരുന്നു ഞങ്ങൾക്ക് ആനന്ദം. 

കാലം കടന്നു പോയി ബി സ്റ്റുഡിയോ നാലാമത്തെ  വർഷത്തിലേയ്ക്ക് കടക്കുന്ന സമയത്താണു ലൈഫ്സ്റ്റൈയിൽ കേരളം എന്ന ഓൺലൈൻ മാഗസിൻ ഞങ്ങളുടെ സിനിമ അഭിപ്രായം അവരുടെ മാഗസിനിൽ പ്രസിദ്ധീകരിക്കാമോ എന്ന് ആവശ്യപ്പെടുന്നത്. ബി സ്റ്റുഡിയോയിലെ പോസ്റ്റുകൾ വായിക്കുന്നവരുടെ എണ്ണം പരിമിതമാണെന്നുള്ളത് കൊണ്ടും അതിന്റെ എത്രയോ ഇരട്ടി ആളുകൾ ആ മാഗസിനിൽ ഇത് വായിക്കും എന്നത് കൊണ്ടും ഞങ്ങൾ അത് സമ്മതിച്ചു. എന്നാൽ വേഗത കുറഞ്ഞ ഇന്റർനെറ്റ് കണക്ഷൻ ഉപയോഗിക്കുന്നവർക്ക് ലൈഫ്സ്റ്റൈയിൽ കേരളം വായിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട് എന്ന് ഞങ്ങൾക്ക് വായനക്കാരുടെ പ്രതികരണത്തിൽ നിന്ന് മനസ്സിലായി. അവരുടെ അസൗകര്യത്തിനു ക്ഷമ ചോദിച്ച് കൊണ്ട് പറയട്ടെ ലോകം 3 ജിയിലേക്ക് പൂർണ്ണമായും മാറി കൊണ്ടിരിക്കുന്നതിനാൽ വളരെ പെട്ടെന്ന് തന്നെ വേഗതയിലായ്മ ഒരു പ്രശ്നമല്ലാതെയായി തീരും. 

കാലമേറയായിട്ടും ഒട്ടും ഇളക്കം തട്ടാതെ നിൽകുന്ന ഒരു സൗഹൃദകൂട്ടായ്മയാണു ബിസ്റ്റുഡിയോയുടെ ശക്തി. സിനിമ സംവിധായകരാവണം എന്ന ആഗ്രഹം ഉള്ളില്‍ ഒതുക്കി IT കമ്പനികളിലും മറ്റുമായി പണിയെടുക്കുന്നവര്‍.......
റിലീസ് ചെയുന്ന എല്ലാ സിനിമകളും കണ്ടു ഒരു നാള്‍ ഞങളുടെ പേരും ഈ ബിഗ്‌ സ്ക്രീനില്‍ തെളിയും എന്ന് ആശ്വസിച്ചു നെടുവീര്‍പ്പെടുന്നവര്‍.........
Orkuti ലും, ഗ്രൂപ്സിലും  ബ്ലോഗിലും  ഫേസ്ബുക്കിലും പോസ്റ്റുകള്‍ ഇറക്കി സായൂജ്യമടയുന്നവര്‍............. സിനിമക്കാരാവാൻ കഴിഞ്ഞില്ലെങ്കിലും സിനിമയുമായി എന്നും ബന്ധപ്പെട്ട് നിൽക്കാൻ ആഗ്രഹിക്കുന്ന ഞങ്ങളുടെ ഈ ബ്ലോഗ് 4 വർഷക്കാലം നില നിന്നു പോകാനും മുന്നൂറാമത്തെ പോസ്റ്റിലേയ്ക്കെത്താനും ഞങ്ങൾക്ക് പ്രോത്സാഹനം നൽകിയ എല്ലാ വായനക്കാരോടുമുള്ള നന്ദി ഈ അവസരത്തിൽ അറിയിക്കുന്നു.

Bicycle Thieves


Click only if you have high speed net connection.

http://www.lifestylekeralam.com/bicycle_thieves_review,htmla

പുണ്യാളൻ അഗർഭത്തീസ്


എസ്കേപ്പ് ഫ്രം ഉഗാണ്ട

വിശുദ്ധൻ


Click Only if you have HIGHSPEED internet 

http://www.lifestylekeralam.com/vishudhan.html

നടൻ

Click Only if you have HIGHSPEED internet 

http://www.lifestylekeralam.com/#nadan.html

ഒരു സോപ്പെട്ടി കഥ


മലയാളത്തിലെ പുതിയ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുക എന്ന അജൻഡയുടെ ഭാഗമായിട്ടാണു പുതുമുഖങ്ങളുടെ സംരംഭമായ ഒരു സേപ്പെട്ടി കഥ എന്ന സിനിമ കണ്ടത്. രണ്ട് ചെറുപ്പക്കാരുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി സംഭവിക്കുന്ന ഒരു കൊലപാതകവും അവർ അതിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതുമൊക്കെയാണു അതി ഗംഭീര ട്വിസ്റ്റും ക്ലൈമാക്സുമൊക്കെ ചേർത്ത് ഒരുക്കിയിരിക്കുന്നത്.ഈ സിനിമ 16 വയസ്സിനു താഴെ പ്രായമുള്ളവർക്ക് കാണാൻ അനുവാദമില്ല എന്ന് സിനിമ തുടങ്ങുമ്പോൾ എഴുതി കാണിക്കുന്നുണ്ട്. എന്തിനാവോ എന്തോ.. സന്തോഷ് പണ്ഡിറ്റിനു സിനിമ എടുക്കാൻ അറിയില്ല എന്ന് ആരും ഇനി പറയരുത്. അങ്ങനെ പറഞ്ഞാൽ ആ പറയുന്നവനെ അടച്ചിട്ട ഒരു മുറിയിൽ ഇരുത്തി ഈ സിനിമ ഒരു വട്ടം കാണിക്കണം. ഒരു സോപ്പെട്ടി കഥ...

Insidious: Chapter 2

തിയറ്ററിലെ ലൈറ്റുകളണഞ്ഞു. കുറ്റാകുറ്റിരുട്ട്.. സിനിമ തുടങ്ങി. വിശാലമായ ഫസ്റ്റ് ക്ലാസിൽ ആകെ പത്തോ പതിനഞ്ചോ പേർ മാത്രം. അവരാകട്ടെ തിയറ്ററിന്റെ ഓരോ മുക്കിലും മൂലയിലും.. ഒരു പതിനഞ്ചു മിനിട്ട് കഴിഞ്ഞതോടെ ഒരാൾ എഴുന്നേറ്റ് വേറെ ഒരാളുടെ അടുത്ത് പോയിരുന്നു.. അങ്ങനെ അരമണിക്കൂറിനുള്ളിൽ ഒറ്റയ്ക്കിരുന്നു സിനിമ കാണുന്ന ആരും ആ തിയറ്ററിൽ ഇല്ലാതായി.. പക്ഷെ ഞാൻ മാത്രം എഴുന്നേറ്റില്ല.. എന്റെ രണ്ട് വശത്തും രണ്ട് പേർ വന്നിരുന്നിരുന്നു.. നെഞ്ചിടിപ്പ് ചെറുതായിട്ടൊന്നു വർദ്ധിക്കുന്നുണ്ടോ എന്ന് സംശയിക്കുന്ന നിമിഷങ്ങൾ.. ഞെട്ടിയാൽ മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് കരുതി ഞെട്ടൽ കടിച്ചമർത്തി ഇരുന്നപ്പോൾ ചുറ്റുമുള്ളവർ രണ്ടും മൂന്നും തവണ ഞെട്ടുന്നത് കണ്ടു. ഒരു ആത്മാവിനെ മറ്റൊരു ആത്മാവ് പേടിപ്പിക്കുന്ന സീനുകൾ.. കോൺജ്യുറിങ്ങിന്റെ സംവിധായകനിൽ നിന്ന് പ്രതീക്ഷിച്ചതെല്ലാം കിട്ടി. ഗീതാഞ്ജലിയിലെ പ്രേതത്തെ കണ്ട് ചിരിച്ച് മടുത്തവർക്ക് ശരിക്കും പേടിക്കണമെന്നുണ്ടെങ്കിൽ ധൈര്യമായി പോകാം.

തിര


ഗീതാഞ്ജലി

ഫിലിപ്സ് & ദി മങ്കി പെന്‍


ക്രിഷ് 3


4 വർഷം നീണ്ടു നിന്ന ചിത്രീകരണം 250 കോടി ബഡ്ജറ്റ് എന്നൊക്കെ പറഞ്ഞ് കേട്ടപ്പോൾ എന്തോ വലിയ സംഭവം ആകുമെന്ന് കരുതിയാണു ക്രിഷ് 3 കണ്ടത്.. കൂടുതൽ എഴുതി സമയം മെനക്കെടുത്തുന്നില്ല.. വെറുതെ കളയാൻ ആവശ്യത്തിനു സമയവും അനാവശ്യത്തിനു പണവും ധാരാളം ഉള്ളവർ മാത്രം ഈ സിനിമ തിയറ്ററിൽ നിന്ന് കാണുക. അല്ലാത്തവർ ഇതിന്റെ ആദ്യ ഭാഗങ്ങളായ കോയിമിൽഗയ, ക്രിഷ് എന്നീ സിനിമകൾ ഡൗൺലോഡ് ചെയ്തോ സോണി ടിവിയിൽ വരുമ്പോഴോ കാണുക..

ആരംഭം


ആരാധകർ സ്നേഹപൂർവ്വം തല എന്ന് വിളിക്കുന്ന അജിത്തിന്റെ ദീപാവലി ചിത്രമാണു വിഷ്ണുവർധൻ സംവിധാനം ചെയ്ത ആരംഭം. അജിത്തിനെ കൂടാതെ നയൻ താര, ആര്യ തപസി എന്നിവരാണു മറ്റ് പ്രധാന അഭിനേതാക്കൾ. തെലുങ്കിലെ നായക നടന്മാരിൽ ഒരാളായ റാണ ദഗ്ബദിയും ഇതിൽ അതിഥി വേഷത്തിൽ എത്തുന്നു. മുബൈയുടെ പശ്ചാത്തലത്തിൽ നടക്കുന്ന ഒരു പ്രതികാര കഥയാണു ആരംഭത്തിലെ പ്രമേയം.

 സിനിമ ഉണ്ടായ കാലം മുതൽക്കേ ലോകത്തിലെ എല്ലാ ഭാഷകളിലും പറഞ്ഞ് പഴകിച്ച ഒരു കഥ വീണ്ടും പുതിയ കുപ്പിയിൽ അവതരിപ്പിക്കുകയാണു ആരംഭത്തിലൂടെ വിഷ്ണുവർധൻ ചെയ്യുന്നത്. എന്നാൽ അത് പ്രേക്ഷകർക്ക് വല്ലാതെ മുഷിപ്പിക്കാതെ പറഞ്ഞവസാനിപ്പിക്കുന്നതിൽ അദ്ദേഹം വിജയിച്ചിട്ടുമുണ്ട്. മുബൈ നഗരത്തിൽ 3 മാളുകളിൽ ഒരേ സമയം ബോബ് സ്ഫോടനം നടക്കുന്നു. ഇത് ചെയ്യുന്നത് എ കെ എന്ന അശോക് ആണു. ഇതിന്റെ പിന്നാലെ അർജുൻ എന്ന മിടുക്കനായ ഐടി പ്രൊഫഷണലിനെ തട്ടികൊണ്ട് വന്ന് ദിവസം 300 കോടി വരുമാനമുള്ള ഫ്ലാഷ് ടിവിയുടെ നെറ്റ്വർക്ക് തകർക്കുന്നു. ഈ ടിവി ചാനലും മാളുകളും ഒരാളുടെ ഉടമസ്ഥതയിൽ ഉള്ളതാണു. അയാളുടെ ഫിനാഷ്യൽ അഡ്വൈസറെ അശോക് കൊല്ലുന്നു. ഇതെല്ലാം അശോക് എന്തിനു ചെയ്യുന്നു എന്നതാണു അല്ലെങ്കിൽ എന്നതാവണമല്ലോ സിനിമയുടെ ബാക്കി പത്രം. അതു തന്നെയാണു ആരംഭം.

 അശോക് എന്ന എകെ ആയി ഫാൻസിന്റെ ഭാഷയിൽ പറഞ്ഞാൽ അജിത്ത് തകർത്തു. അജിത്ത് സിനിമകളിൽ കാണുന്ന സ്ലോമോഷൻ നടപ്പുകളും ശാന്തമായുള്ള പഞ്ച് ഡയലോഗുകളും കിടിലൻ ആക്ഷനുകളും അജിത്തിന്റെതായ ഡാൻസ് സ്റ്റെപ്പുകളുമെല്ലാം ആരാധകരെ തൃപ്തിപ്പെടുത്തുന്ന അളവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആര്യ പതിവുരീതിയിലുള്ള തന്റെ ശൈലികളുമായി കയ്യടി നേടി. തപസിക്ക് വളരെ നാളുകൾക്ക് ശേഷമുള്ള ഒരു നല്ല കഥാപാത്രമാണു ആരംഭത്തിൽ ലഭിച്ചിരിക്കുന്നത്. നായിക എന്ന് പറയാൻ കഴിയില്ലെങ്കിലും അജിത്തിന്റെ കൂട്ടാളിയായുള്ള വേഷം നയൻസ് മികച്ചതാക്കി. അതിഥി വേഷത്തിൽ എത്തുന്ന റാണയ്ക്ക് ആകട്ടെ കാര്യമായി ഒന്നും ചെയ്യാനില്ല.

വിഷ്ണുവർധൻ ബില്ലയിൽ ആവിഷ്കരിച്ച ഒരു റിച്ച്നെസ് ആരംഭത്തിലും ആവർത്തിക്കാൻ ശ്രമിച്ചെങ്കിലും അത് അത്ര കണ്ട് വിജയിച്ചില്ല. . യുവൻശങ്കർ രാജയുടെ സംഗീതം സിനിമയ്ക്ക് യാതൊരു ഗുണവും ചെയ്യാൻ പോകുന്നില്ല. മങ്കാത്ത പോലെ ഒരു ചിത്രം പ്രതീക്ഷിച്ചെത്തുന്ന പ്രേക്ഷകരെ ആരംഭം തെല്ലൊന്നു നിരാശപ്പെടുത്തുമെങ്കിലും ഒരു തവണ കാണുവാനുള്ള വകുപ്പെല്ലാം  സാധാരണ മസാല തമിഴ് ചിത്രങ്ങളുടെ യാതൊരു ചേരുവകളുമില്ലാത്ത തലയുടെ ആരംഭത്തിലുണ്ട്. അതു കൊണ്ട് തന്നെ ധൈര്യമായി ഇതിനു തല വെയ്ക്കാം..

സിനിമ കണ്ട് പുറത്തിറങ്ങിയപ്പോൾ കണ്ട ഒരു പോസ്റ്റർ രസകരമായി തോന്നി.. "സ്വന്തം ഫാൻസ് അസോസിയേഷനുകൾ പിരിച്ച് വിട്ട് , സ്വന്തം സിനിമയുടെ പ്രമോഷനു പോവാതെ , ടിവി അഭിമുഖങ്ങൾ കൊടുക്കാതെ താരനിശകളിൽ പങ്കെടുക്കാതെ, പരസ്യങ്ങളിൽ അഭിനയിക്കാതെ ഒരു പടം വിജയിപ്പിക്കാൻ നട്ടെല്ലുള്ള എത്ര നടന്മാരുണ്ട് ഇന്ത്യൻ സിനിമയിൽ...???? ഞങ്ങൾ വെല്ലു വിളിക്കുന്നു. നടക്കില്ല എന്ന് ഞങ്ങൾക്കറിയാം....!!

പിതാവിനും പുത്രനും




ട്രാക്ക് ആന്റ് ട്രോളി ക്രിയേഷൻസിന്റെ ബാനറിൽ ദീപേഷ് ടി സംവിധാനം ചെയ്ത ചിത്രമാണു പിതാവിനും പുത്രനും. ചിത്രീകരണ സമയത്ത് ഈ സിനിമയുടെ പേരു പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും എന്നായിരുന്നു. എന്നാൽ പിന്നീടതിലെ പരിശുദ്ധാത്മാവ് എടുത്തുമാറ്റുകയുണ്ടായി. ആദ്യമേ പറയട്ടെ ഇത് ഈ സിനിമയെ കുറിച്ചുള്ള അഭിപ്രായപ്രകടനമല്ല. കാരണം ഈ സിനിമ ഇതു വരെ തിയറ്ററുകളിൽ റിലീസ് ചെയ്തിട്ടില്ല. എങ്കിൽ പിന്നെ ചലച്ചിത്രമേളകളിലോ മറ്റ് റിലീസ് ചെയ്തിരിക്കും എന്ന് കരുതുകയാണെങ്കിലും ഇല്ല എന്ന് തന്നെയാണു ഉത്തരം. 

റിലീസ് ചെയ്യാത്ത ഇതു വരെ കണ്ടിട്ടില്ലാത്ത സിനിമയെ കുറിച്ച് ഒരിക്കലും അഭിപ്രായം പറയാൻ കഴിയില്ല. പക്ഷെ ഈ സിനിമ സെൻർ ബോർഡ് സെൻർ ചെയ്ത് കൊടുക്കില്ല എന്ന് നിർമ്മാതാവിനെ രേഖാമൂലം അറിയിച്ചു കഴിഞ്ഞ  ഇപ്പോഴത്തെ സാഹചര്യത്തിൽ ഇന്ത്യയിൽ ഒരിടത്തും റിലീസ് ചെയ്യാൻ സാധ്യത ഇല്ല എന്ന് വരുമ്പോഴാണു ഈ സിനിമയ്ക്കൊരു പ്രസക്തി കൈവരുന്നത്. ചിത്രീകരണം കഴിഞ്ഞ് സെൻർ ബോർഡിനു മുന്നിൽ എത്തുന്ന സിനിമ സെൻർ ബോർഡ് അംഗങ്ങൾ കണ്ടതിനു ശേഷമാണു സാധാരണ ഗതിയിൽ സർട്ടിഫിക്കറ്റ് അനുവദിക്കുക. എന്നാൽ ഇവിടെ ചിത്രം കാണുക പോലുമില്ലാതെ ഇതിനു സെർട്ടിഫിക്കറ്റ് അനുവദിക്കില്ല എന്ന നിലപാടാണു സെൻർ ബോർഡ് സ്വീകരിച്ചിരിക്കുന്നത് എന്നാണു നിർമ്മാതാവിന്റെ വാദം. 

എന്തായാലും ഇന്ത്യ പോലെയുള്ള ഒരു ജനാധിപത്യരാജ്യത്ത് ഒരു സിനിമയ്ക്കെതിരെ ഇത്തരം നിലപാടുകൾ സ്വീകരിക്കുന്നത് പ്രതിക്ഷേധാർഹം തന്നെയാണു. എന്ത് കൊണ്ട് ഇത്തരമൊരു സമീപനം പിതാവിനും പുത്രനും എന്ന ചിത്രത്തിനെതിരെ ഉണ്ടാകുന്നു. ആരാണു ഈ നീക്കത്തിനു പിന്നിൽ എന്ന് പ്രേക്ഷകർക്ക് സ്വഭാവികമായും സംശയം തോന്നാം. ആ സംശയങ്ങൾക്കുള്ള ഉത്തരം ഈ സിനിമയുടെ തിരകഥ ഒരു സീൻ പോലും മുറിച്ച് മാറ്റാതെ മലയാളം എന്ന വാരികയിൽ പ്രസിദ്ധിപ്പെടുത്തിയത് വായിച്ചു കഴിഞ്ഞാൽ ദുരീകരിക്കാം. ക്ഷമയുള്ളവർക്ക് ആ തിരകഥ ആ വാരികയിൽ നിന്നും മുഴുവനായി വായിക്കാം. അല്ലാത്തവർക്ക് അതിന്റെ സംക്ഷിപ്തരൂപം ചുവടെ കൊടുക്കുന്നു. നേരത്തെ തോന്നിയ സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ വായനക്കാർക്ക് സ്വയം കണ്ടെത്താം.

ഒരു കന്യാസ്ത്രീ മഠത്തിന്റെ പശ്ചാത്തലത്തിലാണു ഈ കഥ നടക്കുന്നത്. കന്യാസ്ത്രികൾ ആവുന്നവരിൽ ഭൂരിഭാഗവും വീട്ടിലെ പട്ടിണി മൂലവും കഷ്ടപാടുകൾ മൂലവുമാണു അതിലേയ്ക്ക് കടന്നു വരുന്നത്. എന്നാൽ സമ്പന്നയായ ജിജി എന്ന പെൺകുട്ടി ശരിക്കുമുള്ള ദൈവവിളിയാൽ കന്യാസ്ത്രിയായി മാറുന്നു. ക്രിസ്തുവിന്റെ മണവാട്ടിയാവുന്നതോടെ ജിജിയുടെ പേരു സിസ്റ്റർ എൽസീറ്റ എന്നായി മാറുന്നു. എൽസീറ്റ സിസ്റ്റർ ഒരു പുതിയ കന്യാസ്ത്രി മഠത്തിലേയ്ക്ക് സ്ഥലം മാറി വരുന്നതോടെയാണു സിനിമ ആരംഭിക്കുന്നത്. കന്യാസ്ത്രി മഠത്തിൽ സിസ്റ്റർമാരെല്ലാം ഒരോ കൂട്ടുമായാണു നടക്കുക്ക.   അതവർ ലെസ്ബിയൻസ് ആയത് കൊണ്ടാണു എന്നാണു കാണിക്കുന്നത്. 

മഠത്തിലെ എൽസീറ്റയുടെ മുറിയിൽ താമസിക്കുന്ന മറ്റൊരു സിസ്റ്റർ ആണു ജസീന്ത. വികാരിയച്ചനും സിസ്റ്റർ ജസീന്തയും തമ്മിൽ അവിഹിതബന്ധമുണ്ട്. അവർ ഇടയ്ക്കിടക്ക് വേഴ്ച്ചകളിൽ ഏർപ്പെടുന്നു. കന്യാസ്ത്രികൾ പരസ്പരം ബന്ധപ്പെടുന്നു. ഇതെല്ലാം കഥയിലുണ്ട്. എൽസീറ്റ മാത്രം ക്രിസ്തുവിനോടുള്ള അഭൗമീകമായ സ്നേഹത്തിൽ മുഴുകി അവിടെ ജീവിക്കുന്നു. ഇത് മറ്റുള്ളവരുടെ സ്വൈര്യജീവിതത്തിനു തടസ്സ്മാവുന്നു. ഇതിനിടയിൽ എൽസീറ്റ പണികഴിക്കുന്ന ക്രിസ്തുവിന്റെ ശില്പമുണ്ട്. ഈ ശില്പത്തിനോടുള്ള സംഭാഷണങ്ങൾ യേശു എൽസീറ്റയ്ക്ക് മുൻപിൽ പ്രത്യക്ഷപ്പെടുന്ന ഒരു അനുഭവം എൽസീറ്റയ്ക്കുണ്ടാക്കുന്നു. 

പഴയകാലത്ത് ഒരു കപ്പോളച്ചനെ പ്രേമിച്ചതിന്റെ പേരിൽ ഒരു പാട് പഴികൾ കേൾക്കേണ്ടി വന്ന ഒരു വൃദ്ധയായ സിസ്റ്ററും തന്റെ സൗന്ദ്യര്യം തനിക്ക് ശാപമാണെന്ന് ബോധ്യപ്പെട്ടപ്പോൾ പാതി ഭാഗം പൊളിച്ചു കളഞ്ഞ ഒരു കന്യാസ്ത്രിയുമെല്ലാം ആ മഠത്തിലുണ്ട്. കഥയങ്ങനെ മുന്നോട്ട് പോകുമ്പോൾ വികാരിയച്ചനിൽ നിന്നും ജസീന്ത ഗർഭിണിയാവുന്നു. വികാരിയച്ചനോടൊപ്പം ഒളിച്ചോടാൻ ജസീന്ത ആഗ്രഹിക്കുന്നു. എന്നാൽ അച്ചൻ നിർബന്ധിച്ച് ജസീന്തയുടെ അബോർഷൻ നടത്തുന്നു. അതിനു ശേഷം ജസീന്തയെ വിട്ട് മറ്റൊരു കന്യാസ്ത്രിയുമായി അച്ചൻ അടുക്കുന്നു. വികാരിയച്ചൻ ഉപേക്ഷിച്ച നൈരാശ്യത്തിൽ ജസീന്ത സിസ്റ്റർ മഠത്തിലെ നായയുമായി വേഴ്ച്ചയിൽ ഏർപ്പെടുന്നതും കഥയിലുണ്ട്. ഇത്രയും കേട്ടതിൽ നിന്നും താല്പര്യമുള്ളവർക്ക് ഈ തിരകഥ മുഴുവനായും വായിക്കാം. എന്നിട്ട് സ്വയം തിരുമാനിക്കാം ഇത്തരമൊരു സിനിമയെ തടഞ്ഞത് ശരിയാണോ അല്ലയോ എന്ന്.

ഹണി റോസ് നായികയായി വേഷമിട്ട ഈ സിനിമ പുറത്തിറങ്ങിയിരുന്നെങ്കിൽ ആത്മീയതയിൽ മുക്കിയ ലൈഗീകത ആസ്വദിക്കുവനായി ജനം തിയറ്ററുകളിലേക്ക് ഇടിച്ചു കയറുമായിരുന്നു. പക്ഷെ മതം എന്ന ലോകത്തിലെ ഏറ്റവും സെൻസിറ്റീവായ വിഷയത്തെ ഇത്രമേൽ ആക്രമിച്ച് കൊണ്ടുള്ള ഒരു സിനിമ മതേതര രാജ്യം എന്നവകാശപ്പെടുന്ന നമ്മുടെ നാട്ടിൽ അനുവദിക്കാനുള്ളത്ര സഹിഷ്ണുത ഇനിയും പലർക്കും കൈവന്നിട്ടിലായിരിക്കും..!

പട്ടം പോലെ


ഇടുക്കി ഗോൾഡ്


ക്യാമൽ സഫാരി


നോർത്ത് 24 കാതം


ഏഴാമത്തെ വരവ്

ശൃഗാരവേലൻ

D Company


ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്.


കുഞ്ഞനന്തന്റെ കട


കളിമണ്ണ്


പുള്ളിപുലികളും ആട്ടിൻ കുട്ടിയും


ലാൽ ജോസ് സംവിധാനം ചെയ്ത് 2010 ഇൽ പുറത്തിറങ്ങിയ  കുഞ്ചാക്കോ ബോബൻ നായകനായ സിനിമയാണു എൽസമ്മ എന്ന ആൺകുട്ടി. ആ വർഷത്തെ സൂപ്പർ ഹിറ്റുകളിൽ സ്ഥാനം പിടിച്ച ഈ ചിത്രത്തിനു തിരകഥ രചിച്ചത് എം സിന്ധുരാജ് ആയിരുന്നു. എന്നാൽ 2010 നു ശേഷം ഈ കാലമത്രയും സിന്ധുരാജിന്റെ തിരകഥയിൽ ഒരു ലാൽ ജോസ് ചിത്രം പിന്നീട് പുറത്തിറങ്ങിയില്ല.

അതിനു 2013 ആഗസ്റ്റ് മാസം വരെ കാത്തിരിക്കേണ്ടി വന്നു. എന്തു കൊണ്ടാണു അങ്ങനെ സംഭവിച്ചത് എന്ന് സംശയമുള്ളവർ, സംശയമുള്ളവർ മാത്രം പുള്ളിപുലികളും ആട്ടിൻ കുട്ടിയും എന്ന ചിത്രം കാണുക. അതും ലാൽ ജോസ് - കുഞ്ചാക്കോ - സിന്ധുരാജ് കൂട്ടുകെട്ടിൽ നിന്ന് ഉണ്ടായതാണു. ഈ ചിത്രം കണ്ട് കഴിയുമ്പോൾ മനസ്സിലാവും സിന്ധുരാജിനു 2 കൊല്ലം ലാൽ ജോസുമായി പടമിലാതിരുന്നതിന്റെ കാര്യകാരണങ്ങൾ..!

 കുട്ടനാടിന്റെ പശ്ചാത്തലത്തിൽ  ഭീകരന്മാരായ 3 ചേട്ടന്മാരുടെയും അവരുടെ തല്ലുകൊള്ളിത്തരങ്ങളുടെ അനന്തരഫലം അനുഭവിക്കാൻ വിധിക്കപ്പെട്ട ആട്ടിൻ കുട്ടിയായ ഒരു അനിയന്റെയും ഹൃദയസ്പർശിയായ കഥ നർമ്മത്തിൽ ചാലിച്ച് മനോഹരമായി കോർത്തിണക്കിയ ഗാനങ്ങളുടെ അകമ്പടിയോടെ.. മണാങ്കട്ട.. ! എന്നാലും എന്റെ ലാൽ ജോസ് സാറേ ഞങ്ങളോട് ഈ ചതി വേണ്ടായിരുന്നു. ശരാശരിയ്ക്കു താഴെയുള്ള ആദ്യ പകുതി,  ഇതിലും നല്ലതായിരുന്നു ഇതേ സിന്ധുരാജിന്റെ ജലോത്സവം എന്ന് തോന്നിപ്പിക്കുന്ന രണ്ടാം പകുതി. അങ്ങനെ ആകെ മൊത്തം ടോട്ടൽ ഒരു അവിഞ്ഞ പടം.

 ഇത്തരം സിനിമകൾ എടുക്കാൻ ലാൽ ജോസിനു പ്രചോദനം നൽകിയത് സൗണ്ട് തോമ പോലെയുള്ള ചിത്രങ്ങളുടെ വിജയങ്ങളായിരിക്കണം. ഒരു സുരക്ഷിത വലയത്തിൽ നിന്ന് കൊണ്ട് എടുക്കുന്ന സിനിമകൾ ഫാമിലി രണ്ടു കൈയ്യും നീട്ടി സ്വീകരിച്ച് സൂപ്പർ ഹിറ്റാക്കും എന്ന തോന്നൽ. ശരിയാണു അങ്ങനെ വിജയങ്ങളുണ്ടാക്കാൻ ദിലീപിനു സാധിക്കുന്നുണ്ട്. അത് പക്ഷെ മികച്ച കോമഡികളുടെയും കഥാപാത്ര അവതരണത്തിലെ വ്യത്യസ്ഥതകൾ കൊണ്ട്മൊക്കെയാണു. അല്ലാതെ ടിന്റു മോൻ തമാശകൾ കുത്തി നിറച്ച് ഒരു തട്ടികൂട്ട് പടം ഇറക്കി ആളെ പറ്റിക്കുന്ന ഏർപ്പാടല്ല അത്.

സുരാജിന്റെയും ഹരിശ്രീ അശോകന്റെയും പിന്നെ 3 ചേട്ടന്മാരുടെയും അല്ലറ ചില്ലറ തമാശകൾ മാത്രമാണു ആകെയുള്ള ആശ്വാസം. നായിക നമിതയുടെ അഭിനയത്തിനു എന്തോ ഒരു വശപിശകില്ലേ എന്ന് തോന്നിപ്പോകും വിധത്തിലാണു പ്രകടനം. നായകൻ കുഞ്ചാക്കോ വളരെ വ്യത്യസ്ഥമായി തന്റെ ഹെയർ സ്റ്റൈയിൽ മാറ്റിയിരിക്കുന്നു. വേറെ വിശേഷിച്ചൊന്നുമില്ല. വില്ലനായ ഷമ്മിതിലകൻ കോമഡി-വില്ലനാണോ സീരിയസ് വില്ലനാണോ എന്ന് തിരകഥാകൃത്തിനു പോലും നിശ്ചയമില്ല.

കുട്ടനാടിന്റെ പശ്ചാത്തലത്തിലൊരുങ്ങിയ ഈ സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് കുമാർ ആണു എന്നത് കൊണ്ട് പ്രത്യേകിച്ചൊരു ഗുണവും ചിത്രത്തിനുണ്ടായിട്ടില്ല. ലാൽ ജോസ് ചിത്രങ്ങളിൽ മനോഹര ഗാനങ്ങൾ ഒരുക്കിയ വിദ്യാസാഗറിന്റെ നിഴൽ മാത്രമാണു ഈ ചിത്രത്തിൽ കാണാൻ സാധിക്കുന്നത്.

ലാൽ ജോസ് എന്ന പേരിലുള്ള വിശ്വാസം കൊണ്ട് തിയറ്ററിലേക്ക് ആളുകൾ എത്തുമെന്നും ഈ ചിത്രം മുടക്ക് മുതൽ തിരിച്ച് പിടിക്കുമെന്നും നമ്മുക്കറിയാം. പക്ഷെ പ്രേക്ഷകന്റെ ആ വിശ്വാസം ചൂഷണം ചെയ്തു കൊണ്ടുള്ള ഈ നിലവാര തകർച്ച ലാൽ ജോസിൽ നിന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അല്ലെങ്കിൽ തന്നെ പറഞ്ഞിട്ട് എന്ത് കാര്യം..! രഞ്ജിത്തിനാവാമെങ്കിൽ എന്ത് കൊണ്ട് ലാൽ ജോസിനുമായിക്കൂടാ..!!!

നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി


മലയാള സിനിമയിൽ ഇന്നേ വരെ ഒരു പെർഫക്ട് റോഡ് മൂവി എന്ന നിലയിൽ ഒരു സിനിമ ഇറങ്ങിയിട്ടില്ല. അതു കൊണ്ട് തന്നെയാണു അന്യഭാഷാ ചിത്രങ്ങളിൽ വരുന്ന റോഡ് മൂവികൾ നമ്മുടെ പ്രേക്ഷകർ ആവശത്തോടെ ഏറ്റെടുക്കുന്നത്. പുത്തൻ ആശയങ്ങൾ അലയടിച്ച് കൊണ്ടിരിക്കുന്ന ഈ സമയത്ത് മലയാള സിനിമയിലെ ഈ കുറവ് നികത്തണം എന്ന അതിയായ ആഗ്രഹത്തോടെ ആവണം സമീർ താഹിർ നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന പേരിൽ ദുൽഖർ സല്മാനെയും സണ്ണിവെയ്നിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി കൊണ്ട് ഒരു റോഡ് മൂവി അണിയിച്ചൊരുക്കിയിരിക്കുന്നത്.

കേരളത്തിൽ നിന്ന് തന്റെ കാമുകിയെ കാണാൻ നാഗാലാണ്ടിലേക്ക് യാത്രയാവുന്ന കാസിമിന്റെയും സുഹൃത്തായ് സുനിയുടെയും യാത്രാവിശേഷങ്ങളാണു ചിത്രം പറയുന്നത്. ഈ യാത്രകൾക്കിടയിൽ സംഭവിക്കുന്ന രസകരമായ സംഭവങ്ങൾ കോർത്തിണക്കി കൊണ്ട് 2 മണിക്കൂർ 24 മിനുറ്റ് നീളുന്ന ഒരു റോഡ് ട്രിപ്പ്. ദുൽഖറിനും സണ്ണിവെയ്നിനും ഈ ചിത്രത്തിലെ പ്രത്യേകിച്ച് അഭിനയ മുഹൂർത്തങ്ങൾ കാഴ്ച്ചവെയ്ക്കാൻ ആയിട്ടൊന്നുമില്ല. കേന്ദ്രകഥാപാത്രങ്ങളുടെ കാര്യം അങ്ങനെയാണെങ്കിൽ പിന്നെ മറ്റുള്ളവരുടെ അവസ്ഥ പറയേണ്ടതില്ലല്ലോ.

 ചിത്രത്തിന്റെ തിരകഥ ഒരുക്കിയിരിക്കുന്നത് ഹാഷിർ മുഹമദ് ആണു. ഇത്തൊരമൊരു ചിത്രത്തിനു ആവശ്യമായി വേണ്ടതും ഒട്ടും ആവശ്യമില്ലാത്തതുമായ എല്ലാ കാര്യങ്ങളും ചേർത്താണു അദ്ദേഹം തിരകഥ തയ്യാറാക്കിയിരിക്കുന്നത്. സമീർ താഹിർ എന്ന ഛായാഗ്രാഹകന്റെ സംവിധാനത്തിൽ വരുന്ന ചിത്രം എന്ന നിലയ്ക്ക് ഒരു അഭൂതപൂർവ്വമായ ദൃശ്യഭംഗി പ്രതീക്ഷിച്ച് വരുന്നവരെ ഈ ചിത്രത്തിന്റെ ഛായാഗ്രാഹകൻ കുറച്ചൊന്നു നിരാശപ്പെടുത്തുന്നുണ്ട്.

 സംവിധായകൻ എന്ന നിലയ്ക്ക് ഇനിയും ഒരുപാട് ഒരുപാട് ദൂരം സമീർ താഹിർ സഞ്ചരിക്കേണ്ടിയിരിക്കുന്നു എന്ന് ചിത്രം തെളിയിക്കുന്നു. വ്യക്തമായ ടാർജറ്റഡ് ഓഡിയൻസിനു വേണ്ടിയാണു നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി തയ്യാറാക്കിയിരിക്കുന്നത്. അത് തിയറ്ററുകളിലെ യുവാക്കളുടെ തിരക്ക് ശരിവെയ്ക്കുന്നുമുണ്ട്. പക്ഷെ ഒരല്പം യുവത്വം വിട്ടു തുടങ്ങിയവർക്ക് ഈ സിനിമ മൊത്തത്തിൽ അങ്ങ് ദഹിക്കണമെന്നില്ല. സിനിമ എന്നത് ഏത് തരക്കാർക്കും രസിക്കണം എന്ന ഉദ്ദേശത്തെ വെല്ലു വിളിച്ചു കൊണ്ട് മലയാള സിനിമകൾ ഇറങ്ങി തുടങ്ങിയ ഈ കാലത്ത് ഈ ന്യൂനത ഈ സിനിമയെ ഒട്ടും ബാധിക്കാൻ പോകുന്നില്ല.

യുവത്വത്തിനു പല നല്ല രീതികളിലുമുള്ള സന്ദേശങ്ങൾ ഈ സിനിമ നൽകുന്നുണ്ട്. എന്നാൽ അതൊന്നും ശ്രദ്ധിക്കാതെ അല്ലെങ്കിൽ മുഖ വിലയ്ക്കെടുക്കാതെ അപ്പനും അമ്മയും കഷ്ടപ്പെട്ട് ബുദ്ധിമുട്ടി സമ്പാദിച്ച കാശ് കൊണ്ട് ഒരു ബുള്ളറ്റുമെടുത്ത് ഇതിലെ നായകനെ പോലെ ലോകം ചുറ്റാം എന്ന പ്രചോദനമാണു ഈ സിനിമയെ ആവേശപൂർവ്വം ഏറ്റെടുത്ത പുതിയ തലമുറ മനസ്സിലാക്കിയിരിക്കുന്നത് എങ്കിൽ ഒന്നോർക്കുക. ഒരു യുവത്വകാലത്തിന്റെ മാത്രം ആഘോഷമല്ല ജീവിതം. അത് മറ്റെന്തെക്കെയോ ആണു. തീർച്ചയായും അത് മറ്റെന്തെക്കെയോ ആണു..!!

മെമ്മറീസ്


ഡിറ്റക്ടീവ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ തന്റെ ക്രാഫ്റ്റ് തെളിയിച്ച സംവിധായകൻ ആണു ജിത്തു ജോസഫ്.ഡിറ്റക്ടീവ് നല്ല പടമായിരുന്നെങ്കിലും അത് ശ്രദ്ധിക്കപ്പെടാതെ പോയത് റിലീസിലും പബ്ലിസിറ്റിയിലും വന്ന പാളിച്ചകൾ മൂലമായിരുന്നു.  തുടർന്നു വന്ന മമ്മീ & മീയും മൈ ബോസുമെല്ലാം ജിത്തുവിനു പേരുദോഷം കേൾപ്പിക്കാത്തവ ആയിരുന്നു. ഇതിൽ മൈബോസ് ഒരു സൂപ്പർഹിറ്റ് അല്ലെങ്കിൽ അതിനേക്കാൾ മുകളിൽ വരുന്ന വിജയം കരസ്ഥമാക്കുകയും ചെയ്തു.

 ഒരേ രീതി പിന്തുടരാതെ വ്യത്യസ്ഥമായ പ്രമേയങ്ങൾ സ്വീകരിച്ചു വന്ന ജിത്തു ജോസഫ് ഒരു മർഡർ സസ്പെൻസ് കഥയുമായാണു ഇത്തവണ പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തിയത്. തുടർച്ചയായി വ്യത്യസ്ത വേഷങ്ങൾ ചെയ്ത് കരിയറിൽ തിളങ്ങി നിൽക്കുന്ന പൃഥ്വിരാജ് ആണു ജിത്തു ജോസഫ് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിലെ നായകൻ.

മെമ്മറീസ് എന്ന ഈ ചിത്രം പറയുന്നത് സർവീസിൽ നിന്ന് ലീവ് എടുത്ത് വീട്ടിൽ കഴിയുന്ന ഒരു മദ്യപാനിയായ പോലീസ് ഉദ്യോഗസ്ഥന്റെയും സാഹചര്യ സമർദ്ദങ്ങളാൽ അയാൾ ഏറ്റെടുക്കേണ്ടിവരുന്ന ഒരു കൊലപാതക പരമ്പരയുടെയും കേസന്വേഷണത്തിന്റെ കഥയാണു. ഇത്തരം സിനിമകളിൽ എസ് എൻ സ്വാമി മുതൽ ശ്രീ ബി ഉണ്ണികൃഷ്ണൻ വരെ മലയാള സിനിമയിൽ സ്വീകരിച്ചിട്ടുള്ള ഒരു പതിവ് രീതിയുണ്ട്. ഈ രീതികളെല്ലാം കാറ്റിൽ പറത്തി കൊണ്ട് ബോബി സഞ്ജയ് എഴുതിയ മുബൈ പോലീസാകട്ടെ അതിലെ ക്ലൈമാക്സിനാൽ വിമർശനങ്ങൾ ഏറെ ഏറ്റു വാങ്ങേണ്ടി വരികയും ചെയ്തു.

 എത്ര വ്യത്യസ്ഥത ആഗ്രഹിച്ചാലും മലയാളികളുടെ പൊതുവായ സാമാന്യ സദാചാര ബുദ്ധിയെ തൃപ്തിപ്പെടുത്തുന്ന ഒരു കഥയെ അവർ സ്വീകരിക്കുകയുള്ളു. അല്ലാത്തവ അംഗീകരിക്കും പക്ഷെ വർഷങ്ങൾ ഏറെ കഴിയേണ്ടിവരും എന്നു മാത്രം. മുബൈപോലീസിൽ പറ്റിയ വീഴ്ച്ച കൃത്യമായി മനസിലാക്കി കൊണ്ടാണു ജിത്തു ജോസഫ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. പരസ്പര ബന്ധമില്ലാത്ത ചെറുപ്പക്കാർ ഒരേ രീതിയിൽ കൊല്ലപ്പെടുന്നു. എങ്ങനെ കൊല്ലപ്പെടുന്നു എന്ന് നാം ആദ്യമേ കാണുന്നുണ്ട്. ആരു എന്തിനു ഈ രണ്ട് ചോദ്യങ്ങൾക്കുള്ള ഉത്തരമാണു ഈ സിനിമയിലൂടെ നൽകുന്നത്.

പാപത്തിന്റെ ശബളം മരണമാണു എന്നതാണു സാധാരണ സിനിമകളിൽ പല കൊലകൾക്ക് പിന്നിലെയും കാരണം. എന്നാൽ അവിടെയാണു മെമ്മറീസ് എന്ന ചിത്രത്തിന്റെ വിജയം. ഏതെങ്കിലും ഇംഗ്ലീഷ് ചിത്രത്തിൽ നിന്ന് അടിച്ചു മാറ്റിയതല്ലെങ്കിൽ ഇനി അഥവ ആണെങ്കിൽ കൂടി ഇത്തരമൊരു പ്രമേയം തികഞ്ഞ കയ്യടക്കത്തോടെ അവതരിപ്പിക്കുന്നതിൽ ജിത്തു ജോസഫ് വിജയിച്ചിരിക്കുന്നു. ചടുലമായ ആക്ഷൻ രംഗങ്ങളോ ത്രസിപ്പിക്കുന്ന ഡയലോഗുകളോ ഒന്നുമില്ലാതെ ആദ്യവസാനം ഒരേ മൂഡിൽ സിനിമ മുന്നോട്ട് കൊണ്ട് പോകുന്നതിൽ എഡിറ്ററും ഛായാഗ്രാഹകനും ചെറുതല്ലാത്ത പങ്ക് വഹിച്ചിട്ടുണ്ട്.

അഭിനേതാക്കളിൽ സാം അലക്സ് എന്ന പോലീസ് ഉദ്യേഗസ്ഥനായി വേഷമിട്ട പൃഥ്വിരാജ് ഒരിക്കൽ കൂടി തന്റെ നടന വൈഭവം കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണു. മറ്റ് അഭിനേതാക്കളും തങ്ങളുടെ റോളുകൾ നല്ലതാക്കി. പൃഥ്വിരാജിനെ സ്ക്രീനിൽ കാണിക്കുമ്പോൾ തന്നെ കൂവൂന്ന കൂവൽ തൊഴിലാളികളാരെയും തിയറ്ററിൽ കണ്ടില്ല. കഴിഞ്ഞ കുറച്ച് ചിത്രങ്ങളോടെ എല്ലാവരും കൂട്ടത്തോടെ നാട് വിട്ടെന്നു തോന്നുന്നു. ഒരല്പം സ്ലോ ആണെന്നു തോന്നാമെങ്കിലും ഒട്ടും ബോറടിപ്പിക്കാതെയാണു ജിത്തു ഈ ചിത്രത്തിന്റെ തിരകഥ ഒരുക്കിയിരിക്കുന്നത്. ചില ഷോട്ടുകൾ മലയാള സിനിമയിൽ തന്നെ വളരെയധികം പുതുമയുള്ളവ ആയിരുന്നു.

കുടുബ പശ്ചാത്തലത്തിൽ പറയുന്ന ഈ സസ്പെൻസ് ചിത്രം ഇത്തരം സിനിമകൾ ആസ്വദിക്കുന്നവർക്ക് തീർച്ചയായും ഇഷ്ടപ്പെടും.. പിന്നെ കോമഡി ഇല്ല എന്നത് ഒരു വലിയ ന്യൂനത ആയി കാണുന്നവർ ദയവ് ചെയ്ത് ഈ ചിത്രം കാണാതിരിക്കുക. അവസാനമായി ഒന്നു കൂടി പറഞ്ഞോട്ടെ മെമ്മറീസ് കണ്ടു എന്ന് അവകാശപ്പെടുന്ന ആരെങ്കിലും ഈ ചിത്രം വളരെ മോശമാണു എന്ന് പറഞ്ഞെങ്കിൽ ഓർക്കുക അയാൾ അന്ധമായി പൃഥ്വിരാജിനെ വെറുക്കുന്ന ഒരാളായിരിക്കും തീർച്ച..!!

തലൈവ

തമിഴകത്തെ ഇളയ ദളപതി വിജയ് നായകനായ പുതിയ ചിത്രമാണു തലൈവ. മദിരാശിപട്ടണം, ദൈവതിരുമകൻ , താണ്ഡവം തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ എ എൽ വിജയ് ആണു ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.  ഒരു സാധാരണ വിജയ് പടത്തിൽ കാണുന്ന സ്ഥിരം മസാല ചേരുവകളിൽ നിന്ന് വ്യത്യസ്തമാണു ഈ സിനിമ. തുപ്പാക്കി എന്ന വമ്പൻ ഹിറ്റിനു ശേഷം പുറത്തിറങ്ങുന്ന വിജയ് ചിത്രം എന്ന നിലയ്ക്ക് ആരാധകരുടെ പ്രതീക്ഷകൾ അതേ പടി നിലനിർത്താൻ സാധിച്ചില്ലെങ്കിലും നിരാശരാക്കാതിരിക്കാൻ സിനിമയുടെ അണിയറപ്രവർത്തകർക്ക് കഴിഞ്ഞിട്ടുണ്ട്. 

ഇന്ത്യൻ ഭാഷകളിൽ പലവുരു ആവർത്തിച്ചിട്ടുള്ള ഗോഡ്ഫാദർ പ്രമേയമാണു ഈ സിനിമയുടെത്. സാക്ഷാൽ മർലിൻ ബ്രൻഡോയും ആല്പച്ചിനോയും അന്വശരമാക്കിയ വേഷങ്ങൾ ഇവിടെ സത്യരാജും വിജയും ആവർത്തിക്കുന്നു. അഛന്റെ മരണത്തിനു പകരം വീട്ടുന്ന മകൻ. നാടുവാഴികളിലെ ലാലും ലേലത്തിലെ സുരേഷ് ഗോപിയും സിംഹാസനത്തിലെ പൃഥ്വിരാജും പോലെ തലൈവയിൽ വിജയും.

ഇടവേളവരെ കഥ നടക്കുന്നത് ആസ്ട്രേലിയയിൽ ആണു. ഇടവേളയ്ക്ക് തൊട്ടു മുൻപുള്ള ഒരു അതിംഗീര ട്വിസ്റ്റ് ആണു ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്. അതിനു ശേഷം ചിത്രം ഒരല്പം ഇഴയുന്നുണ്ടെങ്കിലും വിജയ് ആരാധകരെ സംബന്ധിച്ചിടത്തോളം അത് ഒരു പരാതിയിക്കിട നൽകില്ല. പഞ്ച് ഡയലോഗുകൾ കുറവാണെങ്കിലും ഉള്ളത് തിയറ്ററുകളെ ഇളക്കി മറിക്കുന്നവയാണു. ഗാനങ്ങളും, സംഘട്ടനങ്ങളുമെല്ലാം ആരാധകരെ ഹരം കൊള്ളിക്കുന്നു. വിജയ് പക്വതയാർന്ന അഭിനയം കാഴ്ച്ച വെച്ചിരിക്കുന്ന ചിത്രത്തിൽ സത്യരാജ് തന്റെ റോൾ മികച്ചതാക്കി. നായികയായി എത്തുന്ന അമല പോളും മോശമാക്കിയില്ല. കോമഡികൾ കാണിച്ച് സന്താനവും ആളുകളുടെ കയ്യടി നേടുന്നു.

 വിജയ് ആരാധകർ കിടിലം എന്നും സാധാരണ പ്രേക്ഷകർ കുഴപ്പമില്ല എന്നും എതിർ ഫാൻസുകാർ ക്രാപ്പ് എന്നും വിശേഷിപ്പിക്കുന്ന ചിത്രം അതാണു തലൈവ.. (നമ്മളൊരു സാധാരണ പ്രേക്ഷകനാണേ... :) )

കടൽ കടന്ന് ഒരു മാത്തുക്കുട്ടി


അഭിനവ പത്മരാജൻ എന്ന് സിനിമ ലോകം വാഴ്ത്തുന്ന  ശ്രീ രഞ്ജിത് മമ്മൂട്ടിയെ  നായകനാക്കി തിരകഥയെഴുതി സംവിധാനം ചെയ്ത  സിനിമയാണു കടൽ കടന്ന് ഒരു മാത്തുക്കുട്ടി. സാമൂഹ്യ വിമർശനം ആക്ഷേപ ഹാസ്യങ്ങളിലൂടെ അവതരിപ്പിക്കുന്നതിൽ പ്രത്യേക കഴിവുള്ള രഞ്ജിത്ത് ഈ സിനിമയിലും അത്തരമൊരു പ്രമേയമാണു കൈക്കൊണ്ടിരിക്കുന്നത്.

ജർമനിയിലെ മലയാളി അസോസിയേഷന്റെ പത്തനംതിട്ട ചാപ്റ്ററിന്റെ സില്വർ ജൂബിലി ആഘോഷങ്ങൾക്കായി മോഹൻലാലിനെയും സംഘത്തിനെയും ക്ഷണിക്കാൻ അവിടെ നിന്ന് നാട്ടിലേക്ക് വരുന്ന ജർമൻ മലയാളി ആയ മാത്തുക്കുട്ടിയുടെ കഥയാണു ചിത്രം പറയുന്നത്. ഒരു വിദേശ മലയാളിയെ കൊണ്ട് നമ്മുടെ നാട് സ്വർഗമാണെന്ന് പറയിക്കുകയും അതേ നാവു കൊണ്ട് എന്ത് കൊണാത്തിലെ നാടാണ്ടോ ഇത് എന്ന് മാറ്റി പറയിക്കുകയും ചെയ്യുന്നതിലൂടെ നമ്മുടെ ദുഷിച്ച സാമൂഹിക വ്യവസ്ഥിതിയുടെ ഒരു  ഛായാ ചിത്രം വരച്ചിടാനാണു രഞ്ജിത്ത് ശ്രമിച്ചിരിക്കുന്നത്.

എന്നാൽ എന്തിനെയും ഏതിനേയും കണ്ണുമടച്ച് വിമർശിക്കുന്ന മലയാളി സമൂഹത്തിന്റെ മുന്നിലേക്ക് സ്വയം വിമർശനാത്മകമായ ഒരു ചിത്രം ഒരുക്കി വിടുമ്പോൾ ഒരല്പം കൂടി ശ്രദ്ധ തിരകഥാരചനയിൽ കാണിക്കണമായിരുന്നു. നാട്ടിലെത്തുന്ന മാത്തുകുട്ടിക്ക് അപ്രതീക്ഷിതമായി നേരിടേണ്ടി വരുന്ന ഒരു സംഭവത്തെ മാത്രം ആസ്പദമാക്കി കൊണ്ട് ഇടവേളയ്ക്ക് ശേഷം ചിത്രം മുന്നേറുമ്പോൾ പ്രാഞ്ചിയേട്ടനിലും ഇന്ത്യൻ റുപ്പിയിലുമൊക്കെ നമ്മെ അമ്പരിപ്പിച്ച ഒരു തിരകഥാകൃത്തിന്റെ ദയനീയമായ പതനം അവിശ്വസനീയതയോടെ കണ്ടിരിക്കാൻ മാത്രമേ കഴിയുകയുള്ളു.

 ഈ സിനിമയിലെ എല്ലാ അഭിനേതാക്കളും മികച്ച പ്രകടനം കാഴ്ച്ച വെച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ നാട്ടിലെ മുൻ കാമുകിയായി വരുന്ന പുതു മുഖ നടി മാത്രമേ ഇതിനു കുറച്ച് അപവാദമായുള്ളു. സത്യൻ അന്തിക്കാട് ചിത്രങ്ങളിൽ മാത്രം മികച്ച വേഷങ്ങൾ ലഭിച്ച് വരുന്ന മുത്തുമണിക്ക് മമ്മൂട്ടിയുടെ ഭാര്യ ആയ ജാൻസമ്മ എന്ന വേഷം ഒരു വലിയ ബ്രേക്ക് ആണു നൽകിയിരിക്കുന്നത്. മോഹൻലാൽ, ദിലീപ് ,ജയറാം, എന്നിവർ അതിഥി വേഷങ്ങളിൽ എത്തുന്നുണ്ടെങ്കിലും അത് ചിത്രത്തിനു ഒരു ഗുണവും ചെയ്യുന്നില്ല.  എന്നാൽ മമ്മൂട്ടിയുടെ അതിഥി വേഷത്തെ കാണുമ്പോൾ മാത്തുകുട്ടി പറയുന്ന ഡയലോഗ് തിയറ്ററിൽ ഗംഭീരകയ്യടി നേടി.

 മമ്മൂട്ടി എന്ന നടൻ 100 ഇൽ 100 മാർക്കും സ്കോർ ചെയ്തപ്പോൾ പാസ്മാർക്ക് പോലും നേടാൻ രഞ്ജിത്തിന്റെ തിരകഥാകൃത്തിനായില്ല. ഗാനങ്ങളാകട്ടെ തീർത്തും നിരാശപ്പെടുത്തുന്നവയും. ജർമനിയിലെ മനോഹാരിതയോ പത്തനംതിട്ടയിലെ ഗ്രാമഭംഗിയോ ഒന്നും സ്ക്രീനിൽ കാണാനില്ലെങ്കിലും ഛായാഗ്രഹണം മോശമായി എന്ന് പറയാനാകില്ല.

പ്രാഞ്ചിയേട്ടനു ശേഷം രഞ്ജിത്തിന്റെ ഗ്രാഫ് താഴോട്ട് തന്നെയാണു എന്നത് ഒരു നഗ്നസത്യമാണു. ബാവൂട്ടിയുടെ നാമത്തിൽ രഞ്ജിത്തിനു പറ്റിയ ഒരു കയ്യബദ്ധം അല്ല എന്ന് മാത്തുകുട്ടി തെളിയിക്കുന്നു. ഒന്നെങ്കിൽ രജ്ഞിത്തിന്റെ കയ്യിലെ സ്റ്റോക്ക് തീർന്നിരിക്കുന്നു, അല്ലെങ്കിൽ വിജയങ്ങൾ നൽകിയ അമിത ആത്മവിശ്വാസം.. !

എന്തായാലും സിനിമ കഴിഞ്ഞപ്പോൾ തിയറ്ററിൽ ഉണ്ടായ നിർത്താതെയുള്ള കൂവൽ കേട്ടപ്പോൾ ഒന്ന് തോന്നിപ്പോയി, കടൽ കടന്ന് മാത്തുകുട്ടിക്ക് വരാതിരിക്കാമായിരുന്നു..!!

ടൂറിസ്റ്റ് ഹോം


പത്തു കഥാകൃത്തുക്കൾ ഒരു സംവിധായകൻ ഒറ്റ ഷോട്ടിൽ ചിത്രീകരിച്ച ആദ്യത്തെ മലയാള സിനിമ..! ടൂറിസ്റ്റ് ഹോം എന്ന ചിത്രത്തെ കുറിച്ച് റിലീസിനു മുൻപ് പുറത്ത് വന്ന വിശേഷണങ്ങൾ തന്നെ ഈ ചിത്രം കാണാനുള്ള കൗതുകം ഉണ്ടാക്കാൻ പോന്നവയായിരുന്നു. എന്നാൽ മലയാളത്തിലെ മുൻ നിര താരങ്ങൾ ഒന്നും അഭിനയിച്ചിട്ടില്ല എന്നത് കൊണ്ട് തന്നെ വളരെ പരിമിതമായ റിലീസാണു ഈ ചിത്രത്തിനുണ്ടായത്.

തൊട്ടടുത്ത തിയറ്ററുകളിലൊന്നും സിനിമ റിലീസ് ചെയ്തില്ല. ആകെ ഉള്ളത് മൾട്ടിപ്ലക്സ്സിൽ മാത്രം അതാണെങ്കിൽ ഒരു 100 കിമീ അപ്പുറത്തും. ഇത്രയും ദൂരം യാത്ര ചെയ്ത് സിനിമ കാണുന്നതിൽ ബുദ്ധിമുട്ടുണ്ടായിട്ടല്ല. പക്ഷെ ഇതേ പോലെ പോയി കണ്ട അകം ഏൽപ്പിച്ച ആഘാതത്തിന്റെ ഓർമ്മ വിടാതെ പിന്തുടരുന്നത് കൊണ്ട് ഒരാഴ്ച്ച ഈ സിനിമ കാണാനുള്ള ആഗ്രഹം ഉള്ളിൽ അടക്കി വെച്ചു. രണ്ടാമത്തെ ആഴ്ച്ചയിൽ അടുത്തുള്ള തിയറ്ററിൽ നൂൺ ഷോ മാത്രമായി ഈ സിനിമ വന്നപ്പോൾ ഒട്ടും സമയം കളയാതെ അങ്ങോട്ട് വെച്ചു പിടിച്ചു.

പ്ലസ്ടു എന്ന ചിത്രത്തിനു ശേഷം ഷെബി സംവിധാനം ചെയ്ത സിനിമയാണു ടൂറിസ്റ്റ് ഹോം. 10 പേർ ചേർന്നാണു ഇതിന്റെ തിരകഥ തയ്യാറാക്കിയിരിക്കുന്നത്. ഒരു ടൂറിസ്റ്റ് ഹോമിലെ വിവിധ മുറികളിൽ നടക്കുന്ന കഥകളാണു ഒറ്റ ഷോട്ടിൽ ചിത്രീകരിച്ചിരിക്കുന്നത്. ഒറ്റ ഷോട്ട് എന്നു പറയുമ്പോൾ സിനിമയുടെ സാങ്കേതികമായ കാര്യങ്ങളിൽ പരിഞ്ജാനം കുറവുള്ള സാധരണക്കാർ ചിലപ്പോ ചിന്തിക്കുക ഇപ്രകാരമായിരിക്കും. ക്യാമറ സ്റ്റാർട്ട് ചെയ്ത് കട്ട് പറയാതെ സിനിമ മുഴുവനായി ഒറ്റയടിക്ക് ചിത്രീകരിക്കുക എന്ന്. എന്നാൽ ക്യാമറ ആംഗിൾ മാറുന്നില്ല എന്നതാണു ഇവിടെ ഒറ്റ ഷോട്ട് കൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത്.

ഒരു ചീട്ടുകളി സംഘം, ഗർഭിണിയായ യുവതിയും അവളുടെ ജാരനും, ഒരു ജോതിഷി, രണ്ട് പോക്കറ്റടിക്കാർ, ഒരു മെഡിക്കൽ റെപ്പും അയാളുടെ തൊഴിൽ രഹിതനായ കൂട്ടുകാരനും, മുത്തശനും കൊച്ചു മകനും, രണ്ട് ചെറുപ്പക്കാർ, ഒരു ട്രാഫിക്ക് പോലീസ്കാരൻ, റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ വന്ന അമ്മയും മകളും, ഭർത്താവിന്റെ ചികിത്സയ്ക്കായി വേശ്യാവൃത്തിക്ക് വന്ന ഒരു യുവതി. ഇങ്ങനെ പത്ത് റൂമുകളിൽ ഒരു പകലിലായി നടക്കുന്ന സംഭവങ്ങളുടെ ചിത്രീകരണമാണു ടൂറിസ്റ്റ് ഹോം. ഈ പത്ത് കഥകളുമായി ഒരു ബന്ധവുമില്ല.. പക്ഷെ നമ്മുടെ ഇന്നത്തെ സാമൂഹ്യ സാഹചര്യങ്ങളുമായി ചേർത്തു വെയ്ക്കുമ്പോൾ ഈ കഥകളെല്ലാം ഒരൊറ്റ കഥയായി വായിക്കാം.

അഞ്ച് സുന്ദരികളിൽ നിന്നും കേരള കഫേയിൽ നിന്നും ഈ സിനിമ വളരെയധികം വേറിട്ട് നിൽക്കുന്നതും ഇത് കൊണ്ട് തന്നെയാണു. കോമേഴ്സ്യൽ ചേരുവകൾ ലവലേശമിലാതെ പൂർണ്ണമായും ഉള്ളടക്കത്തിന്റെ ഗൗരവം ഉൾക്കൊണ്ട് ചിത്രീകരിച്ച ഈ സിനിമ ജനശ്രദ്ധ പിടിച്ച് പറ്റാതെ പോയതിൽ അത്ഭുതപ്പെടാനില്ല.. കാരണം ഞങ്ങൾക്ക് ഇതൊന്നും ക്ഷമയോടെ കാണാനുള്ള സമയമില്ല.. ഞങ്ങൾക്ക് വേണ്ടത് ട്രിപ്പിനും മുഴുവൻ സമയ എന്റെർടെയ്നറുകളുമാണു.. കുറച്ച് അശ്ലീലവും തുണ്ട് സീനുമുണ്ടെങ്കിൽ സംഗതി ജോർ..!!!

Buddy


ആയ കാലത്ത് സിബി മലയിലോ, ഇന്ന് ആഷിക്ക് അബുവോ എടുത്തിരുന്നെങ്കിൽ ഉജ്വലമായി പോകുമായിരുന്ന ഒരു സിനിമയാണു ആണാണോ പെണ്ണാണോ എന്ന് അറിയാൻ വയ്യാത്ത പേരുള്ള ഒരാൾ ഊ....ജ്വലമായി എടുത്തു വെച്ചിരിക്കുന്നത്. ഈ സിനിമയെ കുറിച്ച് പറയുന്നതിനു മുൻപ് ശ്രീ ബാലചന്ദ്രമേനോനെ കുറിച്ച് രണ്ട് വാക്ക് പറയാതെ വയ്യ. കക്കൂസിൽ കാണിക്കുന്നത് സ്വീകരണമുറിയിൽ കാണിക്കുന്നതാണു ന്യൂജനറേഷൻ സിനിമക്കാരുടെ സംസ്ക്കാരം എന്ന് അഭിപ്രായപ്പെട്ട് ഒരു പാട് കയ്യടികൾ വാങ്ങിയ ആളാണു അദ്ദേഹം. എന്നാൽ സെപ്റ്റിക് ടാങ്ക് നിലവാരമുള്ള ഡയലോഗുകൾ കുത്തി നിറച്ച ഈ സിനിമയിൽ യാതൊരു ഉളുപ്പിമിലാതെ വിഗ്ഗും വെച്ച് അഭിനയിക്കാൻ അങ്ങ് കാണിച്ച ചേതോവികാരം എന്തായിരുന്നു എന്ന് മാത്രം ഞങ്ങൾ സാധാരണ പ്രേക്ഷകർക്ക് മനസ്സിലായില്ല കേട്ടോ..

ബ്ലാക്ക് ബട്ടർഫ്ലൈസിലെ നായകനായ മിഥുൻ മുരളി, ആശാ ശരത്ത് (നമ്മടെ കുങ്കുമപ്പൂവ്) ഭൂമിക, ബാലചന്ദ്രമേനോൻ, ബാബു ആന്റണി, അരുൺ, അക്കരകാഴ്ച്ചകളിലെ ജോസൂട്ടി, ശ്രീകാന്ത്, ലാൽ ,ഹണി റോസ് പിന്നെ സാക്ഷാൽ ജൂനിയർ മോഹൻലാൽ അനൂപ് മേനോൻ എന്നിവരാണു ഈ സിനിമയിൽ നടിക്കുക എന്ന കൃത്യം നിർവ്വഹിച്ചിരിക്കുന്നത്. സംവിധാനവും തിരകഥയുമെല്ലാം നേരത്തെ പറഞ്ഞ പേരിൽ തന്നെ വിചിത്രത തോന്നുന്ന ഒരു രാജ് പ്രഭാവതി മേനോൻ. ചിത്രത്തിന്റെ കഥ ഇങ്ങനെയാണു.

വിഷ്ണു എന്ന ചെറുപ്പക്കാരനു രണ്ട് അമ്മമാരാണു ഉള്ളത്. ഇതിൽ ആരാണു തന്റെ ശരിക്കുള്ള അമ്മ എന്നും ആരാണു തന്റെ അഛൻ എന്നും വിഷ്ണുവിനു അറിയില്ല. അങ്ങനെ ഇരിക്കെ താൻ ആർട്ടിഫിഷ്യൻ ഇൻസമനേഷനിൽ (സ്പെല്ലിംഗ് കറക്ട് ആണോ ദൈവമേ..) ഉണ്ടായതാണു എന്ന ഞെട്ടിക്കുന്ന വിവരം വിഷ്ണു അമ്മമാരിൽ നിന്ന് അറിയുന്നു. അങ്ങനെ താൻ ഉണ്ടാവാൻ ബീജം ദാനം ചെയ്ത ആ മഹാ വ്യക്തിയെ വളരെ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി വിഷ്ണു കണ്ട് പിടിക്കുന്നു. ദശരഥം സിനിമയാണു അതിനു വിഷ്ണുവിനു പ്രചോദനം നൽകുന്നത്. അന്ന് അങ്ങനെ സിബി മലയിൽ ഒരു സിനിമ ചെയ്തത് നന്നായി.

അങ്ങനെ തന്റെ അഛൻ മാണിക്കുഞ്ഞ് താടിക്കാരൻ ആണെന്ന് കണ്ട് പിടിച്ച വിഷ്ണു അഛനെ കാണാൻ പുറപ്പെടുന്നു. ഇനി അങ്ങോട്ട്  എന്താവും ഉണ്ടാവുക എന്ന സംഭവജനകമായ കരളലിയിപ്പിക്കുന്ന കണ്ണീരിന്റെ നനവുള്ള കദന കഥയാണു ഹാസ്യത്തിന്റെ അകമ്പടിയോടെ സംവിധായക/ൻ പറഞ്ഞിരിക്കുന്നത്. ഇനി ഇതിൽ കൂടുതൽ ഒന്നും ഈ സിനിമയെ കുറിച്ച് വർണ്ണിക്കാനാവുന്നില്ല. താല്പര്യമുള്ളവർ എത്രയും പെട്ടെന്ന് അടുത്തുള്ള തിയറ്ററിൽ പോയി പടം കാണുക. കാരണം ഏത് നിമിഷവും ഇത് മാറിയേക്കാം..

ഇനി അവസാനമായി അനൂപ് മേനോനോട് ഒരു വാക്ക്. ഇങ്ങളു നല്ല നടനും തിരകഥാകൃത്തുമൊക്കെയാണു ഭായ്.. പക്ഷേങ്കിലു ഇങ്ങടെ പടം പോസ്റ്ററിലു കണ്ടാലേ ഫാമിലിക്കാരു തിയറ്ററിലു കയറൂല്ലാ.. അത് ഇങ്ങളു തന്നെ വരുത്തി വെച്ചതാണു കേട്ടാ.. ബ്യൂട്ടിഫുൾ എന്ന പൊന്മുട്ടയിടുന്ന താറാവിനെ കിട്ടിയപ്പോൾ അതിനെ ട്രിവാൻഡ്രം ലോഡ്ജാക്കി ആലൂക്കാസിൽ കൊണ്ട് പോയി വിറ്റ മണ്ടനാണു നിങ്ങ.. അതു കൊണ്ട് പടത്തിനു ആളു കയറണമെങ്കിൽ പോസ്റ്ററിൽ പടം വെയ്ക്കാതിരുന്നാൽ നന്നായിരുന്നു.. ഈ പടത്തിനു ആ കുങ്കുമപ്പൂവ് ജയന്തി ടീച്ചറേ പോസ്റ്ററിൽ ഒട്ടിച്ചിരുന്നെങ്കിൽ ഒരു പത്താളു കയറുമായിരുന്നു..!

വിഷമിക്കണ്ടന്നേ.. ഇങ്ങടെ ടൈമും വരും.. കോഴിക്ക് എന്നെങ്കിലുമൊരിക്കൽ മുല വരാതിരിക്കില്ലല്ലോ...!!!

5 സുന്ദരികൾ


ഒരുപാട് സംവിധായകർ ചേർന്നു ഒരു സിനിമ.. ഇങ്ങനെ ഒരു അനുഭവം കേരള കഫേയിലൂടെ ഒരിക്കൽ മലയാളികൾ കണ്ടറിഞ്ഞിട്ടുള്ളതാണു. പ്രഗത്ഭരായ പല സംവിധായകരും അവരുടെ വളരെ മികച്ച ചിത്രങ്ങളും ഉണ്ടായിരിന്നിട്ട് പോലും ആ സിനിമയ്ക്ക് തിയറ്ററുകളിൽ തണുത്ത പ്രതികരണമാണു ലഭിച്ചത്. അതുകൊണ്ട് തന്നെയാണു അതേ പാത പിൻ തുടർന്ന് പെട്ടെന്ന് പുതിയ സിനിമകൾ ഉണ്ടാവാതിരുന്നതും.

എന്നാൽ മാറുന്ന മലയാള സിനിമയിൽ ഇങ്ങനെ ഒരു പരീക്ഷണത്തിന്റെ സാധ്യത തിരിച്ചറിഞ്ഞിട്ട് തന്നെയാണു അമൽ നീരദ് 5 സുന്ദരികൾ എന്ന പുതിയ സിനിമ ഒരുക്കിയിരിക്കുന്നത്. മലയാളത്തിലെ പ്രഗത്ഭരായ 5 സംവിധായകർ ഒരുമിക്കുന്ന സിനിമ. ഷൈജു ഖാലിദ്, സമീർ താഹിർ, ആഷിക്ക് അബു, അമൽ നീരദ് , അൻവർ റഷീദ് എന്നീ പുതുതലമുറയുടെ പൾസ് കൃത്യമായി തിരിച്ചറിയാൻ കഴിയുന്ന 5 സംവിധായകർ ഒരു സിനിമ സംവിധാനം ചെയ്യുന്നു എന്ന് പറയുമ്പോൾ പ്രേക്ഷകനു വല്ലാതങ്ങ് ആശിച്ച് പോകും..!

പരസ്പര ബന്ധമില്ലാത്ത 5 ഷോർട്ട് ഫിലിമുകൾ. സേതുലക്ഷ്മി, ഇഷ,ഗൗരി, കുള്ളന്റെ ഭാര്യ, ആമി ഇങ്ങനെ 5 സുന്ദരികളെ കേന്ദ്ര കഥാപാത്രങ്ങളാക്കി കൊണ്ട് 5 സംവിധായകർ സംവിധാനം ചെയ്ത 20 മിനുട്ടോളം ദൈർഘ്യം വരുന്ന 5 കഥകൾ. അതാണു 5 സുന്ദരികൾ എന്ന സിനിമ. കേരളകഫയിൽ നിന്ന് 5 സുന്ദരികളെ വ്യത്യസ്തമാക്കുന്ന ഒരു ഘടകം ഈ സിനിമ കഴിയുന്നത് വരെ ആരൊക്കെയാണു ഒരോ കഥകളും സംവിധാനം ചെയ്തിരിക്കുന്നത് എന്ന് അറിയാൻ കഴിയുക ഇല്ല എന്നതാണു. അതു കൊണ്ട് തന്നെ ഒരോ ഷോർട്ട് ഫിലിം കഴിയുമ്പോഴും നമ്മൾ മനസ്സിൽ പ്രതീക്ഷിക്കും ഇത് ചെയ്തിരിക്കുന്നത് ഇന്നയാളാണു എന്ന്. എന്നാൽ സിനിമ അവസാനിച്ചത് കണക്ക് കൂട്ടലുകൾ എല്ലാം തെറ്റിച്ച് കൊണ്ടാണു.

 ഈ 5 ഷോർട്ട് ഫിലിമുകളിൽ ഏറ്റവും മികച്ച് നിന്നത് ദുൽഖർ അഭിനയിച്ച കുള്ളന്റെ ഭാര്യയും ഏറ്റവും മോശമായത് കാവ്യ അഭിനയിച്ച ഗൗരിയുമാണു. ഇതിൽ കുള്ളന്റെ ഭാര്യ സംവിധാനം ചെയ്തിരിക്കുന്നത് അമൽ നീരദും ഗൗരി സംവിധാനം ചെയ്തിരിക്കുന്നത് ആഷിക്ക് അബുവുമാണു എന്നറിയുന്നിടത്താണു നേരത്തെ പറഞ്ഞ കണക്ക് കൂട്ടലുകളുടെ പ്രസക്തി. ശക്തമായ ഒരു തിരകഥ ഇല്ല എങ്കിൽ ആഷിക്ക് അബു എന്ന സംവിധായകൻ വട്ട പൂജ്യമാണു എന്ന് ഈ സിനിമ തെളിയിക്കുകയാണു.

അഭിനയത്തിൽ ഏറ്റവും മുന്നിൽ നിന്നത് ഫഹദ് ഹാസിൽ ആയിരുന്നു. അൻവർ റഷീദിന്റെ ആമിയിലെ നായകനായി ഫഹദ് മികച്ച് നിന്നു. ഫഹദ് കഴിഞ്ഞാൽ പിന്നെ സേതുലക്ഷ്മിയിലെ ആൺകുട്ടിയും പെൺകുട്ടിയുമാണു അഭിനയത്തിൽ ശ്രദ്ധേയമായത്. എന്നാൽ എടുത്ത് പറയേണ്ടത് ദുൽഖറിന്റെ സാന്നിധ്യമാണു. ഒരു ഡയലോഗ് പോലുമില്ലാതെ മുഴുവൻ വോയ്സ് ഓവറിലും ഭാവങ്ങളിലുമാണു ദുൽഖർ സിനിമയിൽ. എന്നിട്ടും കാണികളുടെ പ്രശംസ പിടിച്ചു പറ്റാൻ സാധിച്ചു എന്നതിൽ അമൽ നീരദിനും വലിയ ഒരു പങ്കുണ്ട്. ഇഷയിൽ അഭിനയിച്ച നടി തരക്കേടിലായിരുന്നു അതിലെ നായകൻ നവീൻ ഇപ്പോഴും തട്ടത്തിന്റെ മറയത്തിൽ തന്നെയാണു. ഇടയ്ക്ക് നേരവും.

ഏറ്റവും അവസാനമേ ബിജുമേനോന്റെയും കാവ്യയുടേയും പ്രകടനം വരുന്നുള്ളു എന്നത് അവരുടെ കഴിവ് കേട് കൊണ്ടല്ല മറിച്ച് അവർക്കാ ഷോർട്ട് ഫിലിമിൽ അത്രയേ ചെയ്യാനുണ്ടായിരുന്നു എന്നത് കൊണ്ടാണു. സിനിമയുടെ നിയതമായ ഒരു രൂപമില്ല എന്നതു കൊണ്ടും 5 വ്യത്യസ്ത ഷോർട്ട് ഫിലിമുകളായത് കൊണ്ടും ഒരോ ഷോർട്ട് ഫിലിമിനും റേറ്റിംഗ് കൊടുക്കാൻ നിർബന്ധിതമാവുകയാണു. റേറ്റുംഗുകളുടെ ആകെ തുക സിനിമയുടെ റേറ്റിംഗ് ആയി കണക്കാക്കാവുന്നതാണു.
1. കുള്ളന്റെ ഭാര്യ - 8/10
2. സേതു ലക്ഷി - 6/10
3. ഇഷ - 5.5 /10
4. ആമി - 5 /10
5. ഗൗരി - 2/10

അപ്പോൾ സിനിമയുടെ റേറ്റിംഗ് 5.3/10. 

ഒരു ബന്ധവുമില്ലെങ്കിൽ ഈ ഷോർട്ട് ഫിലിമുകൾ ഒരുമിച്ചാക്കി എന്തിനു സിനിമയാക്കി എന്ന് ഏതെങ്കിലും സാധാരണ പ്രേക്ഷകൻ ചോദിച്ചാൽ അതിനുത്തരം ഇതാണു. സിനിമയാക്കാതെ ഷോർട്ട് ഫിലിമുകൾ യുട്യൂബിൽ ഇട്ടാൽ ഒരൊറ്റ കുട്ടിയും കാണാൻ പോകുന്നില്ല.. കാരണം ഷോർട്ട് ഫിലിമുകൾ നല്ല അന്തസ്സായിട്ട് ചെയ്യാൻ അറിയുന്ന ഒരുപാട് പേർ നമ്മുടെ നാട്ടിലുണ്ട്. അവരത് വൃത്തിയായിട്ട് ചെയ്യുന്നുമുണ്ട്. അതു കൊണ്ടാണു അമൽ നീരദ് ഇതൊരു സിനിമയാക്കിയത്. അങ്ങനെ നാലാളു കേറി 10 കാശ് കിട്ടിയാൽ എന്താ പുളിക്കോ..??
5 സുന്ദരികൾ എന്ന പേരിട്ടിട്ട് സിനിമ കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ ഒരു സുന്ദരി പോലും മനസ്സിൽ തങ്ങി നിൽക്കുന്നില്ല എന്നതാണു ദുഃഖകരമായ വസ്തുത. അത് തന്നെയാണു ഈ സിനിമയുടെ പരാജയവും..!

താങ്ക്യു / Thank you


മാസാമാസം സിനിമ എടുക്കുന്നത് കൊണ്ടാണു എന്ന് തോന്നുന്നു. വികെപിയുടെ പടങ്ങൾ കാണാൻ പണ്ടുള്ളതു പോലെ ഒരു താല്പര്യം ഇല്ല. അതു കൊണ്ട് തന്നെയാണു ഈ ആഴ്ച്ച ഇറങ്ങിയ എ ബി സിഡിയും ലെഫ്റ്റ് റൈറ്റുമെല്ലാം കണ്ടിട്ടും വികെപി പുതിയതായു സംവിധാനം ചെയ്ത് ജയസൂര്യ നായകനായി അഭിനയിച്ച താങ്ക്യു എന്ന സിനിമയിൽ നിന്ന് ഒഴിഞ്ഞ് നിന്നത്.

എന്നാൽ ഈ സിനിമയെ പറ്റി ഇറങ്ങിയ ഒരു റിവ്യുവിൽ ഈ വർഷം ഇറങ്ങിയ ഏറ്റവും മികച്ച ചിത്രം എന്ന ഒരു അഭിപ്രായ പ്രകടനം കണ്ടു. അത് കണ്ട് കഴിഞ്ഞപ്പോൾ പിന്നെ ഈ സിനിമ കാണാതിരിക്കാൻ പറ്റില്ല എന്നായി. കടുത്ത മഴയെ വകവെയ്ക്കാതെ നേരെ തിയറ്ററിലേക്ക് വെച്ചു പിടിച്ചു. റിലീസ് ചെയ്ത് മുന്നാമത്തെ ദിവസം തന്നെ ചിത്രം 4 ഷോ എന്നത് 2 ഷോ ആയി മാറിയിരുന്നു. ജയസൂര്യ ഒറ്റയ്ക്ക് നായകനായി അഭിനയിക്കുന്ന സിനിമകളെല്ലാം ഇതേ പോലെ ഉള്ളവയായതിനാൽ അതിൽ അത്ഭുതം തോന്നിയില്ല.

അങ്ങനെ സിനിമ തുടങ്ങി. തിരുവനന്തപുരം നഗരത്തിൽ എത്തുന്ന ഒരു ചെറുപ്പക്കാരൻ പോലീസ് വയർലെസ്സ് തട്ടി എടുക്കുകയും രണ്ടിടങ്ങളിൽ ബോംബ് വെച്ചിട്ടുണ്ട് എന്ന് പോലീസിനെ അറിയിക്കുകയും ചെയ്യുകയാണു. നഗരത്തെ മുഴുവൻ മുൾമുനയിൽ നിർത്തുന്ന ഈ അഞ്ജാതനെ തേടി പോലീസ് പരക്കം പായുന്നു. ഒടുവിൽ വയർലെസ്സ് സെറ്റ് കണ്ടെടുക്കുമ്പോൾ അഞ്ജാതാൻ ടെലിവിഷനിൽ പ്രത്യക്ഷപ്പെടുകയാണു. ഇയാൾ ആരു എന്തിനു എങ്ങനെ എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരം അയാൾ തന്നെ ടെലിവിഷനിലൂടെ ജനങ്ങളോട് പറയുകയാണു.

ജയസൂര്യയാണു ഈ സിനിമയിൽ നായകനായി അഭിനയിച്ചിരിക്കുന്നത്. മൈന ഫെയിം സേതു, കൈലാഷ് എന്നിവരും ഹണി റോസ് വളരെ ചെറിയ ഒരു വേഷത്തിലും സിനിമയിൽ ഉണ്ട്. ഒരു വലിയ മാറ്റത്തിനു തുടക്കമാവേണ്ട സമയമായി എന്ന സന്ദേശമാണു ഈ സിനിമ നൽകുന്നത്. എന്നാൽ മേലനങ്ങാതെ സോഷ്യൽ നെറ്റ്വർക്ക് സൈറ്റുകളിൽ സമൂഹിക അനീതികൾക്കെതിരെ ഘോരാഘോര പോസ്റ്റുകൾ ഇടുകയും മൂക്കിൻ തുമ്പത്ത് നടക്കുന്നതിനെ കണ്ടില്ലെന്ന് നടിക്കുകയും കണ്ടാൽ തന്നെ ഫോട്ടോ എടുത്ത് ഫേസ്ബുക്കിലിട്ട് ലൈക്കും ഷെയറും കൂട്ടാൻ ശ്രമിക്കുന്നവർക്ക് ഇത്തരം സിനിമകൾ കാണാനോ ഇതിനെ പറ്റി ചർച്ച ചെയ്യാനോ താല്പര്യം ഉണ്ടാവാൻ സാധ്യത കുറവാണു.

അതു കൊണ്ട് തന്നെ ഈ സന്ദേശം വേണ്ട വിധത്തിൽ ജനങ്ങളിലേക്ക് എത്തുമോ എന്നതും സംശയമാണു. എന്നിരുന്നാലും സംവിധായകൻ വികെപി, തിരകഥകൃത്ത് അരുൺ ലാൽ, ജയസൂര്യ നിങ്ങൾക്ക് ഒരു വലിയ കയ്യടി, ക്ലൈമാക്സ് കഴിഞ്ഞതിനു ശേഷവും സംവിധായകൻ നമ്മുക്കായി ഒരു സർപ്രൈസ് കാത്തു വെച്ചിട്ടുണ്ട്. എ വെനസ്ഡേ എന്ന ഹിന്ദി ചിത്രത്തിന്റെ ഒരു വിദൂര ഛായ ആദ്യം തോന്നാമെങ്കിലും വികെപി സിനിമയെ മറ്റൊരു തലത്തിലേക്കാണു ഉയർത്തിയിരിക്കുന്നത്. ഈ സിനിമ നിങ്ങൾ കണ്ടില്ല എങ്കിൽ അതിനർത്ഥം ഈ വർഷം ഇതു വരെ ഇറങ്ങിയതിൽ വെച്ചേറ്റവും സാമൂഹ്യ പ്രതിബന്ധതയുള്ള സിനിമ നിങ്ങൾ കണ്ടിട്ടില്ല എന്നതാണു..!!

എ ബി സി ഡി


ന്യൂജൻറേഷൻ സിനിമകൾ എന്നാൽ കുടുംബവുമായി കാണാൻ കൊള്ളത്തവയാണെന്ന് പരക്കെ ഒരു അഭിപ്രായമുണ്ട്. തെറിവിളിയും കള്ളും കഞ്ചാവും അശ്ലീല ചുവയുള്ള സംഭാഷണങ്ങളുമായി ആകെപാടെ ഒരു ബഹളമയം. ഹണിബീ, കിളിപോയ് എന്നീ ചിത്രങ്ങളൊക്കെ പറയാൻ ശ്രമിക്കുന്നതും ഈ വിഷയങ്ങൾ തന്നെയാണു. എന്നാൽ ദുൽഖർ സല്മാനെ നായകനാക്കി മാർട്ടിൻ പ്രാക്കാട്ട് സംവിധാനം ചെയ്ത എ ബി സി ഡി ഒരു പെഫക്റ്റ് ന്യൂജനറേഷൻ ഫാമിലി എന്റർടെയനർ ആണു. നിങ്ങൾക്ക് ഈ സിനിമ കുടുംബസമേതം വന്ന് യാതൊരു ബുദ്ധിമുട്ടുകളുമില്ലാതെ ആസ്വദിക്കാം.

അമേരിക്കയിൽ ജനിച്ചു വളർന്ന ജോൺസ് കോര എന്നിവരെ അവിടുത്തെ വളരെ "നല്ല  സ്വഭാവം" കാരണം വീട്ടുകാർ കുറച്ച് നാളത്തേക്കെന്ന് പറഞ്ഞ് ഇന്ത്യയിലേക്കയക്കുന്നു. ഇന്ത്യയിലെത്തുന്ന അവരെ കാത്തിരിക്കുന്നത് കൊച്ചിയിലെ വളരെ പരിമിതിമായ ജീവിത സാഹചര്യങ്ങളാണു. വീട്ടുകാരുടെ നിർദ്ദേശപ്രകാരം കൊച്ചിയിലെ ഒരു കോളേജിൽ പഠിക്കാൻ ചേരാൻ അവർ നിർബന്ധിതരായി. അമേരിക്കയിൽ ആർഭാട പൂർവ്വം ജീവിതം നയിച്ച ജോണിനും കോരയ്ക്കും സാമ്പത്തിക അച്ചടക്കത്തോടെയുള്ള ജീവിതം വളരെ ദുസ്സഹമായിരുന്നു, മധുമിത എന്ന അവരുടെ കോളേജിലെ വിദ്യാർത്ഥിനിയെ പരിചയപ്പെടുന്നതോടെ ഇവരുടെ ജീവിതം ആകെപ്പാടെ മാറി മറിയുകയാണു.

അമേരിക്കയിലേക്ക് തിരിച്ച് പോകണം എന്ന ജോൺസ് കോരയുടെ ആഗ്രഹം നടക്കുമോ എന്തൊക്കെയാണു കൊച്ചിയിൽ അവർ ചെന്നു പെടുന്ന ഏടാകൂടങ്ങൾ എന്നൊക്കെ അറിയണമെങ്കിൽ ധൈര്യമായി ടിക്കറ്റെടുത്ത് സിനിമ കണ്ടോളു. എ ബി സി ഡി നിങ്ങളെ നിരാശപ്പെടുത്തില്ല തീർച്ച.

ജോൺസ് ആയി വേഷമിട്ട ദുൽഖർ സല്മാന്റെ കഴിവിനെ കുറിച്ച് ഇനിയുമാരും സംശയമോ എതിരഭിപ്രായമോ പറയാൻ വഴിയില്ല ഇത് ബാപ്പയുടെ മോൻ തന്നെ. അക്കരക്കാഴ്ച്ചകളിലെ ഗ്രിഗറി ആണു ഇതിൽ കോര ആയി വേഷമിടുന്നു. മറിമായത്തിലെ ശ്രീക്കുമാറിനെയും ഗ്രിഗറിയും ദുൽക്കറെയും വെച്ച് മാത്രം കോമഡി ട്രാക്ക് കൈകാര്യം ചെയ്യാൻ മാർട്ടിൻ പ്രാക്കാട്ട് കാണിച്ച ധൈര്യം അപാരം തന്നെയാണു. നായിക എന്ന് പറയാൻ പറ്റില്ലെങ്കിലും അപർണ്ണ ഗോപിനാഥിന്റെ മധുമിത മികച്ചു നിന്നു. അമേരിക്കയുടേയും കൊച്ചിയുടെയും മനോഹാരിത ഒരു പോലെ ഒപ്പിയെടുത്ത ഛായാഗ്രഹണവും മികച്ച പശ്ചാത്തല സംഗീതവുമെല്ലാം എ ബി സി ഡിയുടെ മാറ്റ് കൂട്ടുന്നു.

ലാലു അലക്സ് അടക്കം നിരവധി താരങ്ങൾ ഉണ്ടെങ്കിലും എ ബി സി ഡി ജോൺസ് കോര ഷോ ആണു. രണ്ട് മണിക്കൂർ 46 മിനുറ്റാണു ഈ ചിത്രത്തിന്റെ ദൈർഘ്യം എന്നതു  കൊണ്ട് ആദ്യ പകുതി ഒരല്പം ബോറടി തോന്നാമെങ്കിൽ രണ്ടാം പകുതിയിൽ അപ്രതീക്ഷിത സംഭവങ്ങൾ ഈ ബോറടിയെ കാറ്റിൽ പറത്തുന്നു.മമ്മൂട്ടിക്ക് ബെസ്റ്റ് ആക്ടർ എന്ന സൂപ്പർ ഹിറ്റ് നൽകിയ മാർട്ടിൻ പ്രാക്കാട്ട് ദുൽക്കറിനു ഒരു മെഗാഹിറ്റ് ആണു സമ്മാനിക്കുന്നത്. ഈ മോൻ അങ്ങനെയങ്ങ് പോവാൻ വന്നതല്ല...!!

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി, അതിന്റെ സെക്രട്ടറി, ലാവ്ലിൻ കേസ്, ടിപി ചന്ദ്രശേഖരവധം എന്നീ കാര്യങ്ങളെ കുറിച്ച് തിരകഥാകൃത്തായ മുരളി ഗോപിയ്ക്ക് ചില ധാരണകളുണ്ട്. ആ ധാരണകൾ ഒരു സിനിമയാക്കി എടുത്തു വെച്ചിരിക്കുന്നതാണു ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്. അരുൺ കുമാർ അരവിന്ദാണു ഈ ധാരണകളെ സിനിമയാക്കി സംവിധാനിച്ചിരിക്കുന്നത്.

റെവല്യൂഷ്ണറി പാർട്ടി ഓഫ് മാർക്സ്റ്റ് എന്ന സംഘടനയുടെ സംസ്ഥാന സെക്രട്ടറി കൈതേരി സഹദേവൻ  ബിബിവിപി എന്ന വർഗ്ഗീയ സംഘടനയുടെ ആക്രമണത്തിൽ ഒരു കയ്യുടെ സ്വാധീന ശേഷി നഷ്ടപ്പെട്ട ആർ പി എമ്മിന്റെ പഴയ കാല കരുത്തുറ്റ നേതാവ് ചെഗുവേര റോയ്,പോലീസ് എസ് ഐ ആയ വട്ട് ജയൻ എന്നിവരാണു ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ.

മലയാളത്തിൽ കമ്യൂണിസ്റ്റ് സിനിമകൾ ധാരാളം ഉണ്ടായിട്ടുണ്ട്. ലാൽസലാം, രക്തസാക്ഷികൾ സിന്ദാബാദ് , പൗരൻ , അറബി കഥ എന്നിവ അതിനു ഉദാഹരണങ്ങളാണു. പാർട്ടികകത്തും പുറത്തും നടക്കുന്ന അപചയങ്ങൾ ചർച്ച ചെയ്യുന്ന നല്ല സിനിമകൾ ആയിരുന്നു അവ. പിന്നീട് കമ്യൂണിസ്റ്റ് നേതാക്കളെ വ്യക്തിപരമായി ഉയർത്തികാട്ടുന്നതിനു ഇകഴ്ത്തുന്നതിനുമായി സിനിമകളിൽ പ്രാധാന്യം.

അടുത്തകാലങ്ങളിലായി വിസ് അച്യുതാനന്ദനെ നല്ലവനാക്കിയും അല്ലാതെയുമുള്ള സിനിമകൾ ഇറങ്ങുകയുണ്ടായി. എന്നാൽ ഇതാദ്യമായി കമ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയെ കേന്ദ്രീകരിച്ചു കൊണ്ട് ഒരു സിനിമ പുറത്ത് വന്നിരിക്കുകയാണു. സംസ്ഥാന സെക്രട്ടറി വിമർശനങ്ങൾക്ക് അതീതനൊന്നുമല്ല. ആർക്കും വിമർശിക്കാം. പക്ഷെ ഈ സിനിമയിലൂടെ മുരളി ഗോപി മുന്നോട്ട് വെയ്ക്കുന്ന രാഷ്ട്രീയ ഭാഷ മനസ്സിലാക്കാൻ ഒരല്പം ബുദ്ധിമുട്ടുണ്ട്.

വി എസിനെയും ഈ ചിത്രത്തിൽ പരിഹസിച്ചിട്ടുണ്ട് എന്നിരിക്കെ ഇത് കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഒന്നടങ്കം ശുദ്ധീകരണം നടത്താൻ എടുത്ത സിനിമയാണു എന്നൊക്കെ വാദിച്ചാൽ അർഹിക്കുന്ന അവഞ്ജയോടെ അതിനെ തള്ളിക്കളയാനെ സാധിക്കുകയുള്ളു. ഈ സിനിമയിലെ അഭിനേതാക്കളിൽ മികച്ച് നിന്നത് ഇന്ദ്രജിത്ത് അഭിനയിച്ച വട്ട് ജയനും ലെനയുടെ അനീറ്റയുമാണു. വളരെ നാളുകൾക്ക് ശേഷം അഭിസാരിക ചായ്വില്ലാത്ത ഒരു കരുത്തുറ്റ വേഷം ചെയ്തതിൽ ലെനയ്ക്ക് അഭിമാനിക്കാം.

 മുരളി ഗോപിയുടെ വേഷം നന്നായെങ്കിലും ചില സമയങ്ങളിൽ ആ നടനു താങ്ങാവുന്നതിലും അപ്പുറത്താണു ആ കഥാപാത്രത്തിന്റെ ശക്തി എന്ന് നമ്മളെ തോന്നിപ്പിക്കുന്നു. കൈതേരി സഹദേവൻ എന്ന പാർട്ടി സെക്രട്ടറിയുടെ റോൾ ഹരീഷ് പാറാടി മികവുറ്റതാക്കി. രമ്യനമ്പീശന്റെ ജന്നിഫർ എന്ന നഴ്സും ഈ സിനിമയിൽ ഒരു പ്രധാന്യമുള്ള കഥാപാത്രം തന്നെയാണു. ഗാനങ്ങൾ ഒരു പ്രത്യേക മൂഡിലൊരുക്കിയിരിക്കുന്നതിനാൽ പ്രേക്ഷകനെ അതികം മുഷിപ്പിക്കില്ല.

 ഈ അടുത്ത കാലത്ത് എന്ന ചിത്രത്തിനു ശേഷം അരുൺ കുമാർ അരവിന്ദും മുരളി ഗോപിയും ഒന്നിക്കുന്ന ചിത്രമായതിന്റെ പ്രതീക്ഷ വെച്ച് കാണാൻ പോയാൽ കടുത്ത നിരാശ സമ്മാനിക്കുന്ന ഒന്നായി മാറും ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്. റെവല്യൂഷൻ ഹോം മെയ്ഡ് എന്ന പരസ്യവാചകം വിപ്ലവം വീട്ടിൽ ഉണ്ടാക്കുന്നതാണു എന്ന തരത്തിലാണു ഈ സിനിമ.

ഇനി ഈ സിനിമ കണ്ട് കമ്മ്യൂണിസ്റ്റുകാർ ഹാലിളകി ഈ സിനിമയ്ക്ക് എതിരെ വാളെടുത്ത് അങ്ങനെ ഉണ്ടാകുന്ന പബ്ലിസിറ്റിയിൽ നാലാളു ഈ സിനിമ കാണും എന്നൊക്കെയാണു അണിയറക്കാരുടെ മനസ്സിലിരിപ്പെങ്കിൽ അവർക്ക് കമ്മ്യൂണിസ്റ്റ് പാർട്ടിയെ പറ്റി ഒരു ചുക്കുമറിയില്ല എന്നതാണു വാസ്തവം.

ഹണിബീ


സത്യത്തിൽ എന്താണു ന്യൂജനറേഷൻ സിനിമ..?? എങ്ങനെ ആയിരിക്കണം ന്യൂജനറേഷൻ സിനിമ..? എന്താണു ന്യൂജനറേഷൻ സിനിമകളിൽ നിന്നും ജനം പ്രതീക്ഷിക്കുന്നത് തുടങ്ങിയ കൂതറ ചോദ്യങ്ങളോ ഉത്തരങ്ങളോ ഒന്നും തന്നെ ഇവിടെ ചോദിക്കാനോ പറയാനോ ആഗ്രഹിക്കുന്നില്ല. മറിച്ച് ഒരു ചെറിയ സങ്കടം പങ്കു വെയ്ക്കുകയാണു ഇവിടെ.. !

സമയം കളയാൻ വേണ്ടി പോസ്റ്റർ കണ്ടപ്പോൾ കൊള്ളാം എന്ന് തോന്നിയ പുതിയ പിള്ളാരു അഭിനയിക്കുന്ന പടത്തിനു കയറിട്ട് , കേട്ടാൽ കേൾക്കുന്നവന്റെ തൊലി (ഒറ്റയ്ക്കല്ലങ്കിൽ) ഉരിഞ്ഞു പോകുന്ന തരത്തിലുള്ള അശ്ലീല തമാശയോ ക്രിയയോ കാണിച്ചത് കണ്ട് നമ്മ ഒന്ന് മുഖം ചുളിച്ചാൽ അപ്പ പറയും ഇതേ സംഗതി ന്യൂജനറേഷനാ.. ഇങ്ങളെ പോലെയുള്ള ഓൾഡ് ജനറേഷൻസിനു പറ്റിയതല്ല.. എന്നാൽ പിന്നെ കുറച്ച് റിലാക്സ് ആവാം എന്ന് കരുതി കോമഡി പടത്തിനു കയറിയാലോ.. അവിടെ കാണിക്കുന്ന അവിഞ്ഞ തമാശ മിമിക്രികൾ കണ്ട് നമ്മൾ മാത്രം ചിരിക്കാതെ ഇരുന്നാൽ അപ്പഴും പറയും ദാണ്ടെ ഒരു ബുദ്ധി ജീവി വന്നിരിക്കുന്നു.. ബുജികൾ പ്ലീസ് സ്റ്റേ എവേ... അവിടെയും നമ്മക്ക് രക്ഷയില്ല.

അങ്ങനെ വന്നപ്പോൾ അവസാനം ഒരു കൺക്ലൂഷനിലെത്തി. പ്രശ്നം സിനിമയുടെതല്ല. കാണുന്ന ആളിന്റെതാണു. ന്യൂജനറേഷനെ ന്യൂജനറേഷൻ ആയിട്ടും ,കോമഡിയെ കോമഡി ആയിട്ടും കാണാൻ പഠിക്കണം എന്നാലേ ഇന്നത്തെ കാലത്ത് രക്ഷയുള്ളു. ഈ ഒരു കടുത്ത തിരുമാനമെടുത്തിട്ടാണു ഹണിബീ എന്ന പടം കാണാൻ വേണ്ടി പോയത്. ആസിഫ് അലി എന്ന നടന്റെ മുഖം കാണുമ്പോൾ അസുരവിത്തും ഉന്നവും കൗബോയുമെല്ലാം(ആ ദുരന്തവും സംഭവിച്ചു) തികട്ടി വരുന്നുണ്ടെങ്കിലും മലയാളത്തിലെ ഏറ്റവും വലിയ വിജയങ്ങളുടെ റെക്കോർഡ് ഉള്ള സിനിമക്കാരനായ ലാലിന്റെ മകൻ ജൂനിയർ ലാൽ അഥവ ലാൽ ജൂനിയർ ആദ്യമായി സംവിധാനിക്കുന്ന ഈ സിനിമയിൽ ഒരു ചെറിയ വെടിമരുന്നിനുള്ള കോപ്പ് ഉണ്ടാവും എന്ന അടിയുറച്ച ഉലയാത്ത വിശ്വാസത്തിന്റെ പുറത്താണു തിയറ്ററിന്റെ അകത്തേക്ക് കയറിയത്.

അങ്ങനെ പടം തുടങ്ങി. ലാൽ ജുനിയർ എന്ന ഈ ചിത്രത്തിന്റെ സംവിധായകൻ അമേരിക്കയിലോ മറ്റോ പഠിച്ചിട്ടുണ്ട് എന്നാണു കേട്ടവിവരം. അവിടെ വെച്ച് ജീൻ പോൾ ലാൽ എന്ന ഇദ്ദേഹം ഏതോ ഒരു ഇംഗ്ലീഷ് പടം കണ്ടിട്ടുണ്ടാവാനാണു സാധ്യത. ആ ഇംഗ്ലീഷ് പടത്തിലെ കോമഡിയുടെ സാധ്യത ഉണ്ടാക്കിയ സ്പാർക്ക് അദ്ദേഹത്തിന്റെ മനസ്സിൽ മായാതെ കിടന്നിരിക്കണം. എന്നെങ്കിലും ഒരു മലയാള സിനിമ സംവിധാനം ചെയ്യുമ്പോൾ ആ സ്പാർക്ക് ഇതിലും ഉൾപ്പെടുത്തണം എന്ന് അദ്ദേഹം കരുതി കാണും. അതു പോലെ ഡെല്ലി ബെല്ലി പോലുള്ള ചിത്രങ്ങളും അദ്ദേഹത്തിനു പ്രിയപ്പെട്ടതായിരിക്കണം. എന്തായാലും ഹാംഗ് ഓവർ സീരിസ് കണ്ടിട്ടുള്ള മലയാളികൾക്ക് അതിന്റെ കൊലപാതക വേർഷൻ ചൈനടൗൺ കണ്ട് ചിരിച്ചു മറിഞ്ഞിട്ടുള്ള മലയാളികൾക്ക് ഹാംഗ് ഓവർ പോലെ അല്ലെങ്കിലും ഏതാണ്ട് അതു പോലെയൊക്കെയുള്ള ഈ സിനിമ ഒരു പുത്തൻ അനുഭവമായിരിക്കില്ല.. തീർച്ച..!!

കൊച്ചിയിലെ കുറച്ച് ഫ്രണ്ട്സ്. സെബാൻ, ഫെർണോ, ആംബ്രോ, അബ്ദു, ഏഞ്ചൽ , സാറ. ഇവരുടെ ജോലി എന്താണു എന്ന് വ്യക്തമായി പറയുന്നില്ലെങ്കിലും സിനിമയുടെ ആദ്യത്തെ സീനുകളിൽ നിന്ന് ഡാൻസ് ഗ്രൂപ്പ് ആണു എന്ന ഒരു തോന്നൽ ഉണ്ടാക്കുന്നുണ്ട്. തുടക്കത്തിൽ തന്നെ പൃഥ്വിരാജിനിട്ട് ആർക്കും അറിയാത്തവണ്ണം ചെറുതായി ഒന്നു കൊട്ടി എന്ന സന്തോഷം ജൂനിയർ ലാലിനു തോന്നാമെങ്കിലും മകൻ ലാലേ.. ഇതിലും വലിയ സിനിമ കമ്പനി വന്നിട്ട് ഇളക്കിയിട്ടില്ല പിന്നെയാണു...

ആ അപ്പോ പറഞ്ഞ് വന്നത് ഈ ഗ്രൂപ്പിന്റെ കാര്യം. ഇതിൽ ഏഞ്ചൽ ഒരു കോടീശ്വരിയാണു. 4 ചേട്ടന്മാരുണ്ട് അവരാണെങ്കിൽ ഗജ പോക്കിരികളും. പെങ്ങളുടെ കല്യാണം അതായത് ഏഞ്ചലിന്റെ കല്യാണം സ്ഥലം എസ് ഐ യുമായി ഉറപ്പിക്കാൻ അവർ തിരുമാനിക്കുന്നു. ഏഞ്ചലിനാണെങ്കിൽ ഒരു എതിർപ്പുമില്ല. അങ്ങനെ പെണ്ണുകാണൽ ചടങ്ങ് നടക്കുന്നു. ചടങ്ങിനിടയിൽ പെണ്ണു കാണാൻ വന്ന ചെക്കൻ ഏഞ്ചലിനോട് ആരോടെങ്കിലും ഇഷ്ടമുണ്ടോ എന്ന് ചോദിക്കുന്നു. കല്യാണ കാര്യത്തിന്റെ സംസാരത്തിനിടയിൽ സെബാൻ തന്റെ മുഖത്തടിച്ച കാര്യം ഏഞ്ചൽ ചെറുക്കനോട് പറയുന്നു. സെബാനു ഏഞ്ചലിനോട് ഇഷ്ടമുണ്ടെന്നും അത് ചോദിച്ചറിയണമെന്നും അങ്ങനെ ഉണ്ടെങ്കിൽ നിങ്ങൾ തമ്മിൽ കല്യാണം കഴിക്കണം എന്നും ഇല്ലെങ്കിൽ എന്നെ വിളിച്ചാൽ മതിയെന്നും പറഞ്ഞ് പയ്യൻ പോകുന്നു. കാര്യമറിഞ്ഞ ഏഞ്ചലിന്റെ വീട്ടുകാർക്കും അതേ അഭിപ്രായം.. പെങ്ങളുടെ ഹാപ്പിനെസ്സ് ആണല്ലോ ആങ്ങളമാരുടെ ഹാപ്പിനെസ്സ്.

അങ്ങനെ ഏഞ്ചൽ ഇത് സെബാനോട് ചോദിക്കുന്നു. പക്ഷെ സെബാൻ തനിക്ക് ഏഞ്ചൽ ഗുഡ് ഫ്രണ്ട് മാത്രമാണെന്നും ഒരിക്കലും അങ്ങനെ കണ്ടിട്ടില്ലെന്നും മറുപടി പറയുന്നു. ഇതറിഞ്ഞ പയ്യനും ആങ്ങളമാരും വീണും ഹാപ്പി. അങ്ങനെ എല്ലാവരും ഹാപ്പി ആയി ഏഞ്ചലിന്റെ കല്യാണ തലേന്ന് ഏഞ്ചൽ തന്റെ ഫ്രണ്ട്സിനെല്ലാം ബാച്ചിലേഴ്സ് പാർട്ടി നടത്തുന്നു. എല്ലാവരും ഫിറ്റ് ആയി തുടങ്ങുന്നതിനു മുൻപേ എല്ലാവരോടും യാത്ര പറഞ്ഞ് ഏഞ്ചൽ വീട്ടിലേക്ക് പോകുന്നു. പിന്നെ പാട്ട് ആട്ടം ആഘോഷം.. അങ്ങനെ എല്ലാവരും ഉറങ്ങുന്നു. എന്നിട്ട്....... ?

ഇനിയാണു ഈ സിനിമയുടെ കഥ തുടങ്ങുന്നത്..പിന്നീട് എന്ത് സംഭവിച്ചു എന്നറിയാൻ കാശ് മുടക്കി തിയറ്ററിൽ പോയി കാണുക തന്നെ വേണം. ഇനിയങ്ങോട്ട് സസ്പെൻസ് ഉണ്ട്, മെലോഡ്രാമ ഉണ്ട്, ആക്ഷൻ ഉണ്ട്, സെന്റിമെന്റ്സ് ഉണ്ട്, കോമഡിയുണ്ട്. ഇതിൽ പക്ഷെ കോമഡി ഒഴിച്ച് ബാക്കി ഒന്നും തന്നെ നമ്മക്കങ്ങോട്ട് ഫീൽ ചെയ്യില്ല. അതിനു കാരണം അനുഭവസമ്പത്തുള്ള ഒരു സംവിധായകന്റെ അഭാവം തന്നെയാണു.

വളരെ നാളുകൾക്ക് ശേഷം ആസിഫ് അലിയുടെ ഒരു നല്ല പെർഫോമൻസ് ഈ സിനിമയിൽ കണ്ടു. ബാബുരാജും തരക്കേടില്ല. ശ്രീനാഥ് ഭാസി ഡാ തടിയനിൽ നിന്ന് നേരിട്ട് ഇറങ്ങി വന്നിരിക്കുകയാണു. ആംബ്രോസ് ആയി അഭിനയിച്ച് ബാലുവും കയ്യടി നേടുന്നുണ്ട്. ഭാവന തന്റെ റോൾ മനോഹരമാക്കി. ആങ്ങളമാരായി അഭിനയിച്ചവരിൽ ലാലിനും സുരേഷ്കൃഷണയ്ക്കുമൊന്നും വെറുതെ മസ്സിലു പിടിച്ചു നടക്കാനല്ലാതെ വേറെ കാര്യമായ സാധ്യതകളൊന്നുമില്ല.

ഇനി ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷയെ പറ്റി രണ്ട് വാക്ക്. കൊച്ചിയിലെ മച്ചാന്മാരൊക്കെ ഇങ്ങനത്തെ ഭാഷ തന്നെയായിരിക്കും ഉപയോഗിക്കുന്നത് അതു കൊണ്ട് തന്നെ കൊച്ചിയിലെ സിനിമ എടുക്കുമ്പോൾ കൊച്ചി ഭാഷ അല്ലാതെ കോഴിക്കോടൻ ഭാഷ പറയാൻ പറ്റുമോ.. പിന്നെ മിക്കയിടത്തും ,,,,,,,, ശബ്ദം ആയിരുന്നു എന്ന് മാത്രം. 

നല്ല ഒരു തിരകഥയും അതിന്റെ മികച്ച ഷോട്ട് ഡിവിഷനും അത് ക്യാമറയിലാക്കാൻ ഒരു കിടിലൻ ക്യാമറാമാനുമുണ്ടെങ്കിൽ ആർക്കും ഒരു ഹിറ്റ് സിനിമ എടുക്കാം എന്ന് വിനീത് ശ്രീനിവാസൻ തെളിയിച്ചതാണു തട്ടത്തിൻ മറയത്തിലൂടെ.. ആ ഒരു ടെക്നിക്കൊകെ ഒന്നു മനസ്സിലാക്കി വെച്ചാൽ ലാൽ ജൂനിയറിനു ഈ ഫീൽഡിൽ പിടിച്ച് നിൽക്കാം. അല്ലെങ്കിൽ എപ്പോ കട്ടയും പടവും മടങ്ങി എന്ന് ചോദിച്ചാ മതി. സീനിയർ ലാലിനേ ഇവിടെ രക്ഷയില്ല.. അപ്പോ പിന്നെ ജൂനിയറിന്റെ കാര്യം പറയണ്ടല്ലോ.. !

തീർത്തും ശരാശരി നിലവാരം മാത്രമുള്ള ഈ സിനിമ കണ്ടിട്ട് പലരും ബ്രോ ഇറ്റ്സ് അവ്സം, ഇറ്റ്സ് ട്രിപ്പിംഗ് എന്നൊക്കെ ഫേസ്ബുക്കിലും മറ്റും വെച്ച് കാച്ചുന്നത് കണ്ടായിരുന്നു.. ഈ ട്രിപ്പിംഗ് എന്നു പറയുന്നതിന്റെ അർത്ഥം ശരിക്ക് മനസിലാക്കിയിട്ട് തന്നെയാണോ ദൈവമേ അവരീസിനിമയെ അങ്ങനെ ഉപമിച്ചത് എന്ന് ഗോഡിനു മാത്രം അറിയാം...!!

അപ്പ് & ഡൗൺ മുകളിൽ ഒരാളുണ്ട്


കഥ ഒരാളുടെ, തിരകഥ രണ്ട് പേരു ചേർന്ന്, സംഭാഷണം നാലാമത്തെ ആളുടെ വക. ഹോളിവുഡ് സെറ്റപ്പിലൊക്കെ അങ്ങനെയാണു. അതു കൊണ്ട് തന്നെ ഇത്തവണ മുയലു ചാവും എന്ന് ഉറച്ച് പ്രതീക്ഷിച്ചാണു ടികെ രാജീവ് കുമാർ സംവിധാനം ചെയ്ത അപ്പ് & ഡൗൺ മുകളിൽ ഒരാളുണ്ട് കാണാൻ പോയത്. ഒരാളു തന്നെ രചന നിർവ്വഹിക്കുന്നതിനേക്കാൾ നല്ലതാണു ഒരുപാട് പേരുടെ ക്രിയേറ്റിവിറ്റി ചേർന്നാൽ എന്ന പൊതു തത്വം ഇവിടെ പാലിക്കപ്പെടുമെന്നുള്ളത് കൊണ്ട് ഒരിക്കലും ഒരു മോശം സിനിമ ആയിരിക്കില്ല ഇത് എന്ന് ഒരു വിശ്വാസമുണ്ടായിരുന്നു.

 ഇങ്ങനെ ഒരു വിശ്വാസത്തിലും പ്രതീക്ഷയിലുമൊക്കെയാണു രാജീവ് കുമാർ ഇതിനു മുൻപ് സംവിധാനം ചെയ്ത മിക്ക സിനിമകളും ആദ്യ ദിവസങ്ങളിൽ തന്നെ പോയി കണ്ടിരുന്നത്. എന്നിട്ടും വീണ്ടും ഈ സിനിമയിൽ പ്രതീക്ഷ വെച്ചത് എന്തിനാണു എന്ന് ചോദിച്ചാൽ ഏത് സിംഹത്തിനും ഒരു ദിവസം വരും എന്നല്ലേ.. ഇനി ആ ദിവസം മിസ് ആകണ്ട എന്ന് കരുതിയാണു എന്നതാണു മറുപടി.

ഒൻപത് പേർ ഒരു ഫ്ലാറ്റിന്റെ ലിഫ്റ്റിൽ അകപ്പെടുന്നു. അതിൽ ലിഫ്റ്റ് ഓപ്പറേറ്ററുണ്ട്. സ്ഥലം സിറ്റി പോലീസ് കമ്മീഷ്ണറുണ്ട്, ഫ്ലാറ്റ് ഓണറും അയാളുടെ ഭാര്യയും ഉണ്ട്, ഫ്ലാറ്റിലെ താമസക്കാരായ 4 പേരുണ്ട് പിന്നെ ഒരു കൊച്ചു കുട്ടിയുമുണ്ട്. ലിഫ്റ്റിൽ നിന്ന് പുറത്ത് കിടക്കാനുള്ള അവരുടെ ശ്രമങ്ങൾക്കിടയിൽ അവരറിയുന്നു ലിഫ്റ്റിന്റെ മുകളിൽ ഒരു സ്ത്രീ കൊല്ലപ്പെട്ട് കിടക്കുന്നുണ്ട്.

ബുദ്ധിമാനായ കമ്മീഷ്ണർ മനസ്സിലാക്കുന്നു ഈ ഒൻപത് പേരിൽ ഒരാളാണു കൊലയാളി എന്നു. ആരു എന്തിനു എങ്ങനെ ഈ മുന്നു ഉത്തരങ്ങളും ലിഫ്റ്റിന്റെ ഉള്ളിൽ വെച്ച് തന്നെ കണ്ട് പിടിക്കുന്നതാണു അപ്പ് & ഡൗൺ മുകളിൽ ഒരാളുണ്ട്. ലിഫ്റ്റ് ഓപ്പറേറ്ററായി ഇന്ദ്രജിത്തും കമ്മീഷ്ണറായി ഗണേഷും ഫ്ലാറ്റ് ഓണറായി ബൈജുവും ഭാര്യയായി രമ്യ നമ്പീശനും ഫ്ലാറ്റിലെ മറ്റ് താമസക്കാരായി പ്രതാപ് പോത്തൻ,രഞ്ജിത്ത് , ശ്രുതി , നന്ദു എന്നിവരും കൊല്ലപ്പെടുന്ന യുവതിയായി മേഘന രാജും വേഷമിടുന്നു.

ഇന്നത്തെ സാഹചര്യത്തിൽ ചിലറ സസ്പെൻസുകൊണ്ടൊന്നും മലയാളി പ്രേക്ഷകരെ ഞെട്ടിക്കാനാവില്ല അതിനു ഒരു ഒന്നൊന്നര സാധനം തന്നെ വേണം പക്ഷെ സംഗതി പ്രകൃതി വിരുദ്ധമാവാനും പാടില്ല. കാരണം അങ്ങനെയായാൽ അങ്ങനെ ആയവൻ പോലും കൂവും അതാണു ഞങ്ങൾ മലയാളികളുടെ സദാചാരബോധം.  ഇതറിയാവുന്നത് കൊണ്ട് തന്നെ ഒരു സുരക്ഷിതമായ കളിയാണു സംവിധായകൻ ഈ ത്രിലിംഗ് സസ്പെൻസ് സിനിമയിൽ നടത്തിയിരിക്കുന്നത്.

പക്ഷെ ഇടവേള വരെ മികച്ച രീതിയിൽ പോകുന്ന സിനിമ ഇടവേള കഴിഞ്ഞുള്ള ഈ സേഫ് പ്ലേയിൽ മുക്കും കുത്തി താഴെ വീഴുകയാണു ചെയ്യുന്നത്. എങ്കിലും മലയാള സിനിമയിൽ പരിചിതമല്ലാത്ത ഒരു സാഹചര്യത്തിൽ നടക്കുന്ന ഒരു കഥ  എന്ന നിലയ്ക്ക് വേണമെങ്കിൽ ഈ സിനിമ കാണാം.

ഷട്ടറിനകത്തും ലിഫ്റ്റിനകത്തും അകപ്പെടുന്ന ജീവിതങ്ങളുടെ നേർക്കാഴ്ച്ചകൾ കണ്ട് കഴിഞ്ഞു സ്ഥിതിയ്ക്ക് അടുത്തത് ഇനി എന്താണാവോ എന്തോ.. ? കക്കൂസിനകത്തായിരിക്കുമോ.. ഹേയ് അതിൽ ഒരാൾ അല്ലേ വരു.. അല്ല സംഗതി ന്യൂജനറേഷനാക്കിയാൽ രണ്ടാളാക്കാം..!!!

ആറു സുന്ദരിമാരുടെ കഥ


സംവിധാനം ജോഷി. നായകൻ മോഹൻലാൽ. ഇങ്ങനെയായിരുന്നു ഈ സിനിമ എങ്കിൽ ഇതൊരു ഷുവർ സൂപ്പർ ഹിറ്റ് ആയി മാറിയേനേ. പക്ഷെ നിർഭാഗ്യകരമെന്ന് പറയട്ടെ പാവം പ്രതാപ് പോത്തൻ നായകനും ഭദ്രന്റെ സഹസംവിധായകനായ രാജേഷ് കെ എബ്രഹാം സംവിധായകനുമാവനായിരുന്നു ആറു സുന്ദരിമാരുടെ കഥ എന്ന മെഡിമിക്സ് അനൂപേട്ടൻ നിർമ്മിച്ച സിനിമയുടെ വിധി. അത് പോട്ടെ പറഞ്ഞിട്ട് കാര്യമില്ല. കാരണം 18 വയസ്സുകാരിയായ ഒരു പെൺകുട്ടിയുടെ അഛനാവാൻ ഇന്നത്തെ ഗ്ലാമറിൽ ലാലേട്ടൻ സമ്മതിച്ചു എന്ന് വരില്ല. നദിയ മൊയ്തുവിന്റെ ഭർത്താവാവുന്ന കാര്യം പിന്നെ പറയുകയേ വേണ്ട. നമിതയാണെങ്കിൽ നോക്കാമായിരുന്നു. ഭർത്താവായിട്ടല്ല കാമുകനായിട്ട്. ഏത് നമിത.. നമ്മടെ സൗണ്ട് തോമയിലെ..!!! 

അപ്പോ ആറു സുന്ദരിമാരുടെ കഥയിലേക്ക് വരാം. ഒരു ടാബ്ലെറ്റിന്റെ സ്ക്രീനിൽ ഒരു കൊലപാതകം കാണിക്കുന്നതായിട്ടാണു പടം തുടങ്ങുന്നത്. ചിത്രങ്ങൾക്ക് വ്യക്തത പോരാത്തത് കൊണ്ട് ആരു കൊന്നു ആരെ കൊന്നു എന്തിനു കൊന്നു എന്നൊന്നും മനസ്സിലാവില്ല. ദൈവമേ ഇത് മുബൈ പോലീസിനെ കടത്തി വെട്ടുമോ എന്ന് പേടിച്ചിരിക്കുമ്പാഴാണു സറീനാ വഹാബിന്റെ ചാച്ചി മുത്തേടത്തിന്റെ വരവ്. മൂപ്പത്തിയാരു ചട്ടയും കവണിയുമൊക്കെ ഉടുത്ത് ഒരു വലിയ ഒരു സ്ക്രീനിന്റെ മുന്നിൽ ഇങ്ങനെ ഇരിക്കുവാണു. ആ സ്ക്രീനിലാട്ടെ ഫേസ്ബുക്ക്, ഗൂഗിൾ , ട്വിറ്റർ, യൂറ്റ്യൂബ് എന്ന് വേണ്ട ഇന്റർനെറ്റിലുള്ള സകല സൈറ്റുമുണ്ട്. ഇതെങ്ങനെ സാധിക്കുന്നു എന്ന് ചിന്തിക്കുമ്പോഴാണു ചാച്ചി പറയുന്നത് ഈ കണ്ട കൊലപാതകമാണു ഈ സിനിമയുടെ ക്ലൈമാക്സ് എന്ന്. പിന്നെ അങ്ങോട്ട് കഥ തുടങ്ങുകയാണു. കഥയുടെ ആമുഖം പറഞ്ഞ് വരാൻ തന്നെ നേരം വെളുക്കും. അതു കൊണ്ട് അതിനു മെനക്കെടുന്നില്ല.

വെറുതെ ഒരു ഭാര്യയിൽ അക്കു അക്ബർ അലക്ഷ്യമായി പറഞ്ഞ കഥ ഇവിടെ അച്ചടക്കത്തോടെ ഗൗരവമായിത്തന്നെ കൈകാര്യം ചെയ്തിരിക്കുകയാണു. ഗൗരവമേറിയ സബ്ജക്ട് ആയത് കൊണ്ട് തന്നെ അതിൽ വേണ്ടത്ര കൊമേഴ്സ്യൽ ചേരുവകൾ ചേർത്തില്ലെങ്കിൽ  മായമോഹിനി പോലെയുള്ള ഒരു ചിത്രത്തെ വരെ കയ്യടിച്ച് മെഗാഹിറ്റാക്കിയ ആസ്വാദന നിലവാരമുള്ള മലയാളി പ്രേക്ഷകർക്ക്  ചിത്രത്തെ കൂവി വെളുപ്പിക്കും ചിത്രം തവിടു പൊടിയാവും. ബ്ലോഗുകളിലും റിവ്യു സൈറ്റുകളിലും ഗംഭീരം മാർവലസ് എന്നൊക്കെ റേറ്റിംഗ് കിട്ടിയിട്ടും പിന്നെ ഒരു കാര്യവുമില്ല.

റേറ്റിംഗ് കൊണ്ട് പോയി വിറ്റാൽ പത്ത് പൈസ കിട്ടില്ല. പടം ഹിറ്റാകണമെങ്കിലേ ആളു കയറണം. എന്നാലും നല്ല ഒരു ചിത്രം ചെയ്തു എന്ന സമാധാനം അണിയറപ്രവർത്തകർക്ക് ഉണ്ടാകും. ആരുടെയും മുൻപിൽ തലകുനിക്കാതെ ഇരിക്കുകയും ചെയ്യാം. ഇനി ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല. പ്രതാപ് പോത്തനും നദിയ മൊയ്തുവും സറീന വഹാബുമെല്ലാം തങ്ങളുടെ വേഷങ്ങൾ മനോഹരമാക്കി. ജീവിതത്തിൽ ലിവിംഗ് ടുഗദർ നടത്തുന്ന ലെന സിനിമയിലും അത് ആവർത്തിച്ചു. കുറെ നാളായി കാണാതിരുന്ന ലക്സ്മി റായ് പോലീസ് വേഷത്തിൽ തിരിച്ച് വരവ് നടത്തിയിട്ടുണ്ട്. പക്ഷെ ഈ കാക്കിയൊക്കെ ഇട്ട് ഇത് എന്തോന്നിത്.

 തമിഴിൽ അവസരം കുറഞ്ഞ കാരണമാണോ എന്തോ ചിന്ന അസിൻ ഷബ്ന കാസീം നരെയ്ന്റെ ഭാര്യായിട്ട് അതും ഒരു കൊച്ചു കുഞ്ഞിന്റെ അമ്മയായിട്ട് ഇമേജിന്റെ  ഭാരമില്ലാതെ അഭിനയിച്ചിട്ടുണ്ട്. ആറു സുന്ദരിമാർ എന്ന് പറയുബോൾ നദിയ, ലക്ഷ്മി, നദിയയുടെ മകളായി അഭിനയിച്ച കുട്ടി, ലെന , ഷബ്ന. ഇനി ആറാമത്തേത് അത് ഒരു സസ്പെൻസാണു.

തന്റെ ആദ്യ സിനിമയിൽ വ്യത്യസ്ത പരീക്ഷണങ്ങൾ നടത്താൻ രാജേഷിനു സാധിച്ചിട്ടുണ്ട്. ഗാനരംഗങ്ങൾ അതിനുദാഹരണമാണു. ഈ സിനിമ തിയറ്ററിൽ പോയി കണ്ട് തന്റെ പിഴവ് കൃത്യമായി മനസ്സിലാക്കിയാൽ രാജേഷിനു ഒരു നല്ല സിനിമ ഉണ്ടാക്കാൻ സാധിക്കും എന്നതിനു സംശയമില്ല. പിന്നെ ഈ സിനിമയുടെ കാര്യം. അത് കാര്യമാക്കേണ്ട കാരണം അനൂപേട്ടന് വീട്ടില് ഇലക്ട്രിസിറ്റി ബിൽ അടയ്ക്കുന്നത് സിനിമ ഓടി കിട്ടുന്ന കാശ് കൊണ്ടല്ല...!

നേരം


നേരം രണ്ട് തരത്തിലുണ്ട്. നല്ല നേരവും ചീത്ത നേരവും. ചീത്ത നേരത്തിനു ശേഷം ഉറപ്പായിട്ടും ഒരു നല്ല നേരം വരും എന്ന സന്ദേശം നൽകി കൊണ്ട് അൽഫോൺസ് പുത്രൻ സംവിധാനവും രചനയും നിർവ്വഹിച്ച ചിത്രമാണു നേരം. നവീൻ പോളി, നസ്റിയ, ലാലു അലക്സ്, ഷമ്മി തിലകൻ, ജോജി,മനോജ് കെ ജയൻ പിന്നെ പേരറിയാത്ത കുറേ നടന്മാരുമാണു ഇതിലെ അഭിനേതാക്കൾ.

പെങ്ങളുടെ കല്യാണത്തിനു വട്ടിരാജ എന്ന പലിശക്കാരനിൽ നിന്ന് പണം കടം വാങ്ങിയ മാത്യുവിനു അമേരിക്കയിൽ ഒരു ബോംബ് :) പൊട്ടിയത് കൊണ്ട് തന്റെ ജോലി നഷ്ടപ്പെടുകയും സമയത്തിനു പലിശ അടക്കാൻ കഴിയാതെ വരികയും ചെയ്യുന്നു. ജോലി നഷ്ടപ്പെട്ടത് കൊണ്ട് പ്രേമിച്ച് കല്യാണം ഉറപ്പിച്ച ജീനയെ കെട്ടിച്ച് കൊടുക്കാൻ ജീനയുടെ അപ്പൻ ജോണികുട്ടി തയ്യാറുമല്ല. അതു കൊണ്ട് ജീന വീട് വിട്ടറങ്ങി മാത്യുവിന്റെ അടുത്തേക്ക് വരാൻ റോഡിൽ കാത്തു നിൽക്കുന്നു. രണ്ട് മാസമായി മുടങ്ങി കിടക്കുന്ന വട്ടിരാജയുടെ പലിശക്കാശ് അടക്കാൻ മാത്യുവിന്റെ സുഹൃത്ത് നൽകിയ കാശുമായി പോകുന്ന മാത്യുവിന്റെ കാശ് വഴിവക്കിൽ നിന്ന് ഒരാൾ അടിച്ചോണ്ട് പോകുന്നു. വൈകുന്നേരത്തിനുള്ളിൽ കാശ് വട്ടിരാജയ്ക്ക് കൊടുത്തില്ലെങ്കിൽ പണി അമ്പേ പാളും. മാത്യുവിന്റെ ചീത്ത നേരം ഇവിടെ തുടങ്ങുന്നു. ഇതെങ്ങനെ അവസാനം നല്ല നേരമാകുന്നു എന്നാണു സിനിമയുടെ ബാക്കി ഭാഗം.

ഒരു ദിവസം കാലത്തു മുതൽ വൈകുന്നേരം വരെ നടക്കുന്ന സംഭവങ്ങളെ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട് ചിത്രത്തിൽ. വട്ടിരാജയായി വന്ന വില്ലൻ, ഊക്കൻ ടിന്റു മോൻ എന്ന ഇൻസ്പ്കടർ (ഷമ്മി തിലകൻ) ലൈറ്റ് ഹൗസ് ,കാളൻ , ഫെർണാണ്ടസ്, മാത്യുവിന്റെ അളിയൻ, ജോൺ, മാണിക് എന്ന മാണിക്കുഞ്ഞ് പിന്നെ മനോജ് കെ ജയന്റെ റയ്ബാൻ ഇവരൊക്കെ ഈ സിനിമയിലെ നായകനും നായികയും കഴിഞ്ഞാൽ നിറഞ്ഞ് നിൽക്കുന്ന വേഷങ്ങളാണു. നായികയായ നസ്രിയാനു അങ്ങനെ അഭിനയിക്കാൻ തക്ക മുഹൂർത്തങ്ങളൊന്നും തന്നെയില്ല. നിവിൻ പോളി മാത്യുവിനെ തന്നാൽ കഴിയും വിധം ഭംഗിയാക്കിയിട്ടുണ്ട്. പിസ്ത സുമാകിറാ എന്ന ഗാനം ചിത്രത്തിൽ തക്ക സമയങ്ങളിൽ തന്നെയാണു ഉപയോഗിച്ചിരിക്കുന്നത്. ഛായാഗ്രഹണവും എഡിറ്റിംഗും പശ്ചാത്തല സംഗീതവുമെല്ലാം ഒന്നിനൊന്ന് മെച്ചം.

നമുക്ക് ചിന്തിച്ചെടുക്കാൻ സമയം കൊടുക്കാതെ, നെറ്റി ചുളിപ്പിക്കുന്ന ട്വിസ്റ്റുകൾ കൊണ്ട് വെറുപ്പിക്കാതെ നന്നായി തന്നെ കഥ പറഞ്ഞവസാനിപ്പിച്ചിട്ടുണ്ട്. അൽഫോൺസ് പുത്രനിലൂടെ ഒരു ധീരനായ സംവിധായകനെ മലയാളത്തിനു ലഭിച്ചിരിക്കുന്നു എന്ന് നിസ്സംശയം പറയാം. സാധാരണ മലയാളത്തിൽ ഒരു പുതുമയുടെ സബ്ജക്ട് വന്നാൽ ചിലപ്പോൾ അംഗീകരിക്കപ്പെടാറില്ല. ഇത് തമിഴിലോ മറ്റൊ വന്നാൽ ആളുകൾ കയ്യടിച്ച് സ്വീകരിക്കും എന്ന് നമ്മൾ അപ്പോൾ പറയാറുമുണ്ട്. ആ പറച്ചിലിനൊരവസാനമായിക്കോട്ടെ എന്ന് കരുതിയാവണം ഇത് തമിഴിലും ഇറക്കുന്നുണ്ട്. തമിഴർക്ക് ഇത് രസിക്കും എന്ന് കരുതാം. കാരണം ഇതിൽ 80% ഡയലോഗുകളും തമിഴിൽ തന്നെയാണു. അല്ലെങ്കിലും ദേശ കാല ഭാഷ ഭേദമെന്യേ സ്വീകരിക്കപ്പെടേണ്ട ഒരു കലാരൂപമാണല്ലോ സിനിമ.. അല്ലേ..!!

എന്തായാലും സിനിമ കാണുന്നത് ടൈം പാസിനാണു എന്ന് കരുതുന്നവർക്ക് ഒരു തവണ ഒരൊറ്റത്തവണ മാത്രം ബോറടിയില്ലാതെ കണ്ടിരിക്കാവുന്ന ലോക സിനിമ ചരിത്രത്തിലാദ്യമായി യാതൊരു പുതുമകളുമില്ലാത്ത ആദ്യത്ത മലയാള ചലച്ചിത്രം നേരം.

ഹോട്ടൽ കാലിഫോർണിയ


അടിച്ചു മാറ്റിയതല്ലങ്കിൽ അനൂപ് മേനോൻ എഴുതിയ മനോഹരമായ ഒരു തിരകഥയാണു ഹോട്ടൽ കാലിഫോർണിയയുടെത്. പക്ഷെ നിർഭാഗ്യം എന്ന് പറയട്ടെ സംവിധാന മികവ് കൊണ്ട് അതങ്ങ് നശിപ്പിച്ച് ഇല്ലാതാക്കി കളഞ്ഞു. ജയസൂര്യയെ നായകനാക്കി നല്ലവനും അനൂപ് മേനോനെ നായകനാക്കി നമ്മുക്ക് പാർക്കാനും സംവിധാനം ചെയ്ത അജി ജോൺ ആണു ഈ ക്രൂരകൃത്യത്തിന്റെ സൂത്രധാരൻ.

ഈ രണ്ട് സിനിമകളും രണ്ട് ദിവസം പോലും തിയറ്ററിൽ ഓടാത്തവയാണു. അതായത് പടം നല്ലതാണോ ചീത്തയാണോ എന്ന് ആളുകൾ തിയറ്ററിൽ വന്ന് കണ്ട് വിലയിരുത്താൻ പോലും മിനക്കെടാതിരുന്ന ചിത്രങ്ങൾ. ഒറ്റയ്ക്ക് നിന്നാൽ കെട്ടിവെച്ച കാശ് പോലും കിട്ടില്ല എന്ന് രാഷ്ട്രീയക്കാരെ പറ്റി പറയാറുള്ളത് പോലെ ഒറ്റയ്ക്ക് നായകനായി അഭിനയിച്ചാൽ ആദ്യ ആഴ്ച്ചയിൽ തന്നെ ഹോൾഡ് ഓവർ ബഹുമതി കിട്ടുന്ന നടനാണു അനൂപ് മേനോൻ. ജയസൂര്യയും ഒട്ടും മോശമല്ല. പക്ഷെ ഇവർ രണ്ട് പേരും കൂടി ഒരുമിച്ച് അഭിനയിച്ചാൽ ആദ്യ ദിവസത്തെ ഷോയ്ക്ക് എങ്കിലും ആളു കയറും. പടം നല്ലതാണെങ്കിൽ പിന്നെ ഹിറ്റ് ഉറപ്പാണു.

ഒരു ദിവസം നടക്കുന്ന ഒരുപാട് സംഭവങ്ങളെ കോർത്തിണയ്ക്കി കൊണ്ട് ഹോളിവുഡ് സ്റ്റൈയിലിൽ ഒരു മലയാള പടം ഒരുക്കിയിരിക്കുകയാണു ഹോട്ടൽ കാലിഫോർണിയയിൽ.  എയർപോർട്ട് ജിമ്മി, പ്രേം സാഗർ എന്ന സിനിമ നടൻ, സ്വപ്ന എന്ന സീരിയൽ നടി, കമലം എന്ന അരക്കിറുക്കുള്ള കോടീശ്വരി, അബി മാത്യു എന്ന ബിസിനസ്കാരൻ, തരുൺ സിംഗ് എന്ന രാഷ്ട്രീയ നേതാവ്, റഫീക്ക് എന്ന ഒരു പാവം ഗൾഫ്കാരൻ, ശശിപിള്ളൈ പിന്നെ സിറ്റി പോലീസ് കമ്മീഷണർ (ജോജി), തീവ്രവാദി സംഘം (നന്ദു) അങ്ങനെ ഒരുപാട് പേരുടെ ജീവിതത്തിലെ സംഭവങ്ങളുടെ ആവിഷ്കാരം. ഉദ്ദേശിച്ചത് ട്രാഫിക്ക് ആണെങ്കിലും എടുത്ത് വന്നപ്പോൾ ത്രീ കിംഗ്സ് ആയി പോയി.

 ജയസൂര്യ കിടുക്കി കളഞ്ഞു. ഒരൊറ്റ കോമഡി പോലും പറയാതെ ശരിക്കും റഫ് കഥാപാത്രം. അനൂപ് മേനോൻ ഒക്കെ പണ്ടത്തെ ചങ്കരൻ തന്നെ. ഹണി റോസ് എന്തിനാവോ എന്തോ.. സൈജു കുറുപ്പ് തരക്കേടില്ല. ബാക്കി എല്ലാവരും ഒരുവിധം നന്നായി തന്നെ ഒപ്പിച്ചിട്ടുണ്ട്. എടുത്ത് പറയേണ്ടത് കമ്മീഷ്ണർ ആയി അഭിനയിച്ച ജോജിയുടെ പ്രകടനമാണു. ബാബു രാജിനുമാത്രം സാധിക്കുന്ന ഒന്നല്ല കോമഡി എന്ന് ഇതിലൂടെ ജോജി തെളിയിച്ചു. ഇനിയെങ്കിലും നല്ല തിരകഥകൾ നല്ല സംവിധായകരെ കൊണ്ട് ചെയ്യിക്കാൻ അനൂപ് മേനോൻ ശ്രദ്ധിച്ചാൽ നന്ന്. അല്ലെങ്കിൽ എന്ത് സ്വന്തമായങ്ങ് സംവിധാനിച്ച് കൂടെ...!!

മുബൈ പോലീസ്


കൊച്ചിയിലെ അസി പോലീസ് കമ്മീഷ്ണർ ആര്യൻ (ജയസൂര്യ) കൊല്ലപ്പെടുന്നു. കേസ് അന്വേക്ഷിക്കുന്നത് മറ്റൊരു എസിപി ആയ ആന്റണി മോസസ്( പൃഥ്വിരാജ്). താൻ കുറ്റവാളിയെ കണ്ട് പിടിച്ചു എന്ന് ഡ്രൈവിങ്ങിനിടയിലൂടെ ആന്റണി കമ്മീഷ്ണർ ആയ ഫർഹാനോട് (റഹ്മാൻ) പറയുന്നു. എന്നാൽ കുറ്റവാളിയുടെ പേരു പറയുന്നതിനു മുമ്പ് ആന്റ്ണി സഞ്ചരിച്ചിരുന്ന കാർ ആക്സിഡന്റ് ആവുന്നു.

14 ദിവസത്തിനു ശേഷം ബോധം വരുന്ന ആന്റ്ണിക്ക് കഴിഞ്ഞതൊന്നും ഓർമ്മയില്ല. സ്വന്തം പേരു പോലും. താൻ ഒരിക്കൽ കണ്ട് പിടിച്ച ആ സത്യം , ആരാണു കുറ്റവാളി എന്നത് വീണ്ടുമൊരിക്കൽ കൂടി കണ്ട് പിടിക്കാൻ പാസ്റ്റ് ഓർമയില്ലാത്ത ആന്റ്ണി നിർബന്ധിതനാവുകയാണു. ഇവിടെ മുബൈ പോലീസ് തുടങ്ങുന്നു.

 കാസിനോവയുടെ പരാജയത്തിനു ശേഷം റോഷൻ ആൻഡ്രൂസും ബോബി സഞ്ജയ്മാരും ഒന്നിക്കുന്ന ചിത്രമാണു മുംബൈ പോലീസ്. ഒരു പോലീസ് കഥ എന്ന് പറയുമ്പോൾ ഉണ്ടാകേണ്ട കിടിലൻ ഡയലോഗുകളും പൊടിപാറ്റി ഫൈറ്റുകളും ഒന്നും ഈ ചിത്രത്തിൽ ഇല്ല. തികച്ചും വ്യത്യസ്ഥമായ രീതിയിൽ മലയാള സിനിമക്ക് പരിചിതമല്ലാത്ത രീതിയിലാണു കഥ പറഞ്ഞ് പോകുന്നത്. മികച്ച ഛാായഗ്രഹണവും പശ്ചാത്തല സംഗീതവും ചിത്രത്തിനു മറ്റൊരു തലം നൽകുന്നു.

വലിയ കാൻവാസിൽ പറയുന്ന ചിത്രമാണെങ്കിലും കുറച്ച് അഭിനേതാക്കളെ സിനിമയിൽ ഉള്ളു. കോമാളിത്തരങ്ങളും മേയ്ക്കപ്പിലൂടെയുള്ള രൂപമാറ്റങ്ങളുമാണു മഹത്തായ അഭിനയം എന്ന് ധരിച്ചു വച്ചിരിക്കുന്നവരുടെ അഭിപ്രായങ്ങൾ മുഖവിലയ്ക്കെടുക്കാതിരുന്നാൽ മലയാള സിനിമയിൽ മമ്മൂട്ടിക്കും മോഹൻലാലിനും ശേഷം മികച്ച കഥാപാത്രങ്ങൾ അവതരിപ്പിക്കാനുള്ള കഴിവും ശേഷിയുമുള്ള എതിരാളികളിലാത്ത നടൻ പൃഥ്വിരാജ് മാത്രമാണു എന്ന് വീണ്ടുമൊരിക്കൽ കൂടി തെളിയ്ക്കപ്പെടുകയാണു മുംബൈ പോലീസിലൂടെ. ചെറുതെങ്കിലും ജയസൂര്യയുടെ വേഷം മികച്ചു നിന്നു. കിട്ടുന്ന വേഷങ്ങൾ എല്ലാം നന്നാക്കിയിട്ടും റഹ്മാനെ മലയാള സിനിമ വേണ്ട രീതിയിൽ ഇനിയും പരിഗണിക്കുന്നില്ല എന്നത് വേദന നിറഞ്ഞ സത്യമാണു.

കാസിനോവയുടെ പരാജയത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട് കൊണ്ട് തന്നെയാണു റോഷൻ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.ബ്രില്യന്റ് തിരകഥ, അതിന്റെ മികച്ച സംവിധാനം ഇതാണു ഒറ്റവാക്കിൽ പറഞ്ഞാൽ മുംബൈ പോലീസ്. പക്ഷെ സൗണ്ട് തോമ പോലെയുള്ള നിഷ്കളങ്ക ചിത്രങ്ങൾ കണ്ട് കയ്യടിക്കുന്ന മലയാളി പ്രേക്ഷകർക്ക് എല്ലാവർക്കും ഈ പറഞ്ഞ ബ്രില്യൻസി ദഹിയ്ക്കുമോ എന്ന് സംശയമാണു. എന്നിരുന്നാലും ഇങ്ങനെയുള്ള പുതുമയുള്ള പ്രമേയങ്ങളും അവതരണങ്ങളും നിറഞ്ഞ സിനിമകൾ മലയാളത്തിൽ ഉണ്ടാകണം ഇല്ലെങ്കിൽ കാൽകാശിനു കൊള്ളില്ലാത്ത കണ്ട് മടുത്ത ചീഞ്ഞ് നാറിയ തമാശപടങ്ങളെ വിജയിപ്പിച്ച് കൊടൂക്കുക എന്ന നാണക്കേടിനു മുമ്പിൽ മലയാള സിനിമ ഇനിയും ഇനിയും ഒരുപാട് തവണ തലകുനിയ്ക്കേണ്ടിവരും..!

Followers

 
Copyright 2009 b Studio. All rights reserved.