RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

ആരംഭം


ആരാധകർ സ്നേഹപൂർവ്വം തല എന്ന് വിളിക്കുന്ന അജിത്തിന്റെ ദീപാവലി ചിത്രമാണു വിഷ്ണുവർധൻ സംവിധാനം ചെയ്ത ആരംഭം. അജിത്തിനെ കൂടാതെ നയൻ താര, ആര്യ തപസി എന്നിവരാണു മറ്റ് പ്രധാന അഭിനേതാക്കൾ. തെലുങ്കിലെ നായക നടന്മാരിൽ ഒരാളായ റാണ ദഗ്ബദിയും ഇതിൽ അതിഥി വേഷത്തിൽ എത്തുന്നു. മുബൈയുടെ പശ്ചാത്തലത്തിൽ നടക്കുന്ന ഒരു പ്രതികാര കഥയാണു ആരംഭത്തിലെ പ്രമേയം.

 സിനിമ ഉണ്ടായ കാലം മുതൽക്കേ ലോകത്തിലെ എല്ലാ ഭാഷകളിലും പറഞ്ഞ് പഴകിച്ച ഒരു കഥ വീണ്ടും പുതിയ കുപ്പിയിൽ അവതരിപ്പിക്കുകയാണു ആരംഭത്തിലൂടെ വിഷ്ണുവർധൻ ചെയ്യുന്നത്. എന്നാൽ അത് പ്രേക്ഷകർക്ക് വല്ലാതെ മുഷിപ്പിക്കാതെ പറഞ്ഞവസാനിപ്പിക്കുന്നതിൽ അദ്ദേഹം വിജയിച്ചിട്ടുമുണ്ട്. മുബൈ നഗരത്തിൽ 3 മാളുകളിൽ ഒരേ സമയം ബോബ് സ്ഫോടനം നടക്കുന്നു. ഇത് ചെയ്യുന്നത് എ കെ എന്ന അശോക് ആണു. ഇതിന്റെ പിന്നാലെ അർജുൻ എന്ന മിടുക്കനായ ഐടി പ്രൊഫഷണലിനെ തട്ടികൊണ്ട് വന്ന് ദിവസം 300 കോടി വരുമാനമുള്ള ഫ്ലാഷ് ടിവിയുടെ നെറ്റ്വർക്ക് തകർക്കുന്നു. ഈ ടിവി ചാനലും മാളുകളും ഒരാളുടെ ഉടമസ്ഥതയിൽ ഉള്ളതാണു. അയാളുടെ ഫിനാഷ്യൽ അഡ്വൈസറെ അശോക് കൊല്ലുന്നു. ഇതെല്ലാം അശോക് എന്തിനു ചെയ്യുന്നു എന്നതാണു അല്ലെങ്കിൽ എന്നതാവണമല്ലോ സിനിമയുടെ ബാക്കി പത്രം. അതു തന്നെയാണു ആരംഭം.

 അശോക് എന്ന എകെ ആയി ഫാൻസിന്റെ ഭാഷയിൽ പറഞ്ഞാൽ അജിത്ത് തകർത്തു. അജിത്ത് സിനിമകളിൽ കാണുന്ന സ്ലോമോഷൻ നടപ്പുകളും ശാന്തമായുള്ള പഞ്ച് ഡയലോഗുകളും കിടിലൻ ആക്ഷനുകളും അജിത്തിന്റെതായ ഡാൻസ് സ്റ്റെപ്പുകളുമെല്ലാം ആരാധകരെ തൃപ്തിപ്പെടുത്തുന്ന അളവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആര്യ പതിവുരീതിയിലുള്ള തന്റെ ശൈലികളുമായി കയ്യടി നേടി. തപസിക്ക് വളരെ നാളുകൾക്ക് ശേഷമുള്ള ഒരു നല്ല കഥാപാത്രമാണു ആരംഭത്തിൽ ലഭിച്ചിരിക്കുന്നത്. നായിക എന്ന് പറയാൻ കഴിയില്ലെങ്കിലും അജിത്തിന്റെ കൂട്ടാളിയായുള്ള വേഷം നയൻസ് മികച്ചതാക്കി. അതിഥി വേഷത്തിൽ എത്തുന്ന റാണയ്ക്ക് ആകട്ടെ കാര്യമായി ഒന്നും ചെയ്യാനില്ല.

വിഷ്ണുവർധൻ ബില്ലയിൽ ആവിഷ്കരിച്ച ഒരു റിച്ച്നെസ് ആരംഭത്തിലും ആവർത്തിക്കാൻ ശ്രമിച്ചെങ്കിലും അത് അത്ര കണ്ട് വിജയിച്ചില്ല. . യുവൻശങ്കർ രാജയുടെ സംഗീതം സിനിമയ്ക്ക് യാതൊരു ഗുണവും ചെയ്യാൻ പോകുന്നില്ല. മങ്കാത്ത പോലെ ഒരു ചിത്രം പ്രതീക്ഷിച്ചെത്തുന്ന പ്രേക്ഷകരെ ആരംഭം തെല്ലൊന്നു നിരാശപ്പെടുത്തുമെങ്കിലും ഒരു തവണ കാണുവാനുള്ള വകുപ്പെല്ലാം  സാധാരണ മസാല തമിഴ് ചിത്രങ്ങളുടെ യാതൊരു ചേരുവകളുമില്ലാത്ത തലയുടെ ആരംഭത്തിലുണ്ട്. അതു കൊണ്ട് തന്നെ ധൈര്യമായി ഇതിനു തല വെയ്ക്കാം..

സിനിമ കണ്ട് പുറത്തിറങ്ങിയപ്പോൾ കണ്ട ഒരു പോസ്റ്റർ രസകരമായി തോന്നി.. "സ്വന്തം ഫാൻസ് അസോസിയേഷനുകൾ പിരിച്ച് വിട്ട് , സ്വന്തം സിനിമയുടെ പ്രമോഷനു പോവാതെ , ടിവി അഭിമുഖങ്ങൾ കൊടുക്കാതെ താരനിശകളിൽ പങ്കെടുക്കാതെ, പരസ്യങ്ങളിൽ അഭിനയിക്കാതെ ഒരു പടം വിജയിപ്പിക്കാൻ നട്ടെല്ലുള്ള എത്ര നടന്മാരുണ്ട് ഇന്ത്യൻ സിനിമയിൽ...???? ഞങ്ങൾ വെല്ലു വിളിക്കുന്നു. നടക്കില്ല എന്ന് ഞങ്ങൾക്കറിയാം....!!

പിതാവിനും പുത്രനും




ട്രാക്ക് ആന്റ് ട്രോളി ക്രിയേഷൻസിന്റെ ബാനറിൽ ദീപേഷ് ടി സംവിധാനം ചെയ്ത ചിത്രമാണു പിതാവിനും പുത്രനും. ചിത്രീകരണ സമയത്ത് ഈ സിനിമയുടെ പേരു പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും എന്നായിരുന്നു. എന്നാൽ പിന്നീടതിലെ പരിശുദ്ധാത്മാവ് എടുത്തുമാറ്റുകയുണ്ടായി. ആദ്യമേ പറയട്ടെ ഇത് ഈ സിനിമയെ കുറിച്ചുള്ള അഭിപ്രായപ്രകടനമല്ല. കാരണം ഈ സിനിമ ഇതു വരെ തിയറ്ററുകളിൽ റിലീസ് ചെയ്തിട്ടില്ല. എങ്കിൽ പിന്നെ ചലച്ചിത്രമേളകളിലോ മറ്റ് റിലീസ് ചെയ്തിരിക്കും എന്ന് കരുതുകയാണെങ്കിലും ഇല്ല എന്ന് തന്നെയാണു ഉത്തരം. 

റിലീസ് ചെയ്യാത്ത ഇതു വരെ കണ്ടിട്ടില്ലാത്ത സിനിമയെ കുറിച്ച് ഒരിക്കലും അഭിപ്രായം പറയാൻ കഴിയില്ല. പക്ഷെ ഈ സിനിമ സെൻർ ബോർഡ് സെൻർ ചെയ്ത് കൊടുക്കില്ല എന്ന് നിർമ്മാതാവിനെ രേഖാമൂലം അറിയിച്ചു കഴിഞ്ഞ  ഇപ്പോഴത്തെ സാഹചര്യത്തിൽ ഇന്ത്യയിൽ ഒരിടത്തും റിലീസ് ചെയ്യാൻ സാധ്യത ഇല്ല എന്ന് വരുമ്പോഴാണു ഈ സിനിമയ്ക്കൊരു പ്രസക്തി കൈവരുന്നത്. ചിത്രീകരണം കഴിഞ്ഞ് സെൻർ ബോർഡിനു മുന്നിൽ എത്തുന്ന സിനിമ സെൻർ ബോർഡ് അംഗങ്ങൾ കണ്ടതിനു ശേഷമാണു സാധാരണ ഗതിയിൽ സർട്ടിഫിക്കറ്റ് അനുവദിക്കുക. എന്നാൽ ഇവിടെ ചിത്രം കാണുക പോലുമില്ലാതെ ഇതിനു സെർട്ടിഫിക്കറ്റ് അനുവദിക്കില്ല എന്ന നിലപാടാണു സെൻർ ബോർഡ് സ്വീകരിച്ചിരിക്കുന്നത് എന്നാണു നിർമ്മാതാവിന്റെ വാദം. 

എന്തായാലും ഇന്ത്യ പോലെയുള്ള ഒരു ജനാധിപത്യരാജ്യത്ത് ഒരു സിനിമയ്ക്കെതിരെ ഇത്തരം നിലപാടുകൾ സ്വീകരിക്കുന്നത് പ്രതിക്ഷേധാർഹം തന്നെയാണു. എന്ത് കൊണ്ട് ഇത്തരമൊരു സമീപനം പിതാവിനും പുത്രനും എന്ന ചിത്രത്തിനെതിരെ ഉണ്ടാകുന്നു. ആരാണു ഈ നീക്കത്തിനു പിന്നിൽ എന്ന് പ്രേക്ഷകർക്ക് സ്വഭാവികമായും സംശയം തോന്നാം. ആ സംശയങ്ങൾക്കുള്ള ഉത്തരം ഈ സിനിമയുടെ തിരകഥ ഒരു സീൻ പോലും മുറിച്ച് മാറ്റാതെ മലയാളം എന്ന വാരികയിൽ പ്രസിദ്ധിപ്പെടുത്തിയത് വായിച്ചു കഴിഞ്ഞാൽ ദുരീകരിക്കാം. ക്ഷമയുള്ളവർക്ക് ആ തിരകഥ ആ വാരികയിൽ നിന്നും മുഴുവനായി വായിക്കാം. അല്ലാത്തവർക്ക് അതിന്റെ സംക്ഷിപ്തരൂപം ചുവടെ കൊടുക്കുന്നു. നേരത്തെ തോന്നിയ സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ വായനക്കാർക്ക് സ്വയം കണ്ടെത്താം.

ഒരു കന്യാസ്ത്രീ മഠത്തിന്റെ പശ്ചാത്തലത്തിലാണു ഈ കഥ നടക്കുന്നത്. കന്യാസ്ത്രികൾ ആവുന്നവരിൽ ഭൂരിഭാഗവും വീട്ടിലെ പട്ടിണി മൂലവും കഷ്ടപാടുകൾ മൂലവുമാണു അതിലേയ്ക്ക് കടന്നു വരുന്നത്. എന്നാൽ സമ്പന്നയായ ജിജി എന്ന പെൺകുട്ടി ശരിക്കുമുള്ള ദൈവവിളിയാൽ കന്യാസ്ത്രിയായി മാറുന്നു. ക്രിസ്തുവിന്റെ മണവാട്ടിയാവുന്നതോടെ ജിജിയുടെ പേരു സിസ്റ്റർ എൽസീറ്റ എന്നായി മാറുന്നു. എൽസീറ്റ സിസ്റ്റർ ഒരു പുതിയ കന്യാസ്ത്രി മഠത്തിലേയ്ക്ക് സ്ഥലം മാറി വരുന്നതോടെയാണു സിനിമ ആരംഭിക്കുന്നത്. കന്യാസ്ത്രി മഠത്തിൽ സിസ്റ്റർമാരെല്ലാം ഒരോ കൂട്ടുമായാണു നടക്കുക്ക.   അതവർ ലെസ്ബിയൻസ് ആയത് കൊണ്ടാണു എന്നാണു കാണിക്കുന്നത്. 

മഠത്തിലെ എൽസീറ്റയുടെ മുറിയിൽ താമസിക്കുന്ന മറ്റൊരു സിസ്റ്റർ ആണു ജസീന്ത. വികാരിയച്ചനും സിസ്റ്റർ ജസീന്തയും തമ്മിൽ അവിഹിതബന്ധമുണ്ട്. അവർ ഇടയ്ക്കിടക്ക് വേഴ്ച്ചകളിൽ ഏർപ്പെടുന്നു. കന്യാസ്ത്രികൾ പരസ്പരം ബന്ധപ്പെടുന്നു. ഇതെല്ലാം കഥയിലുണ്ട്. എൽസീറ്റ മാത്രം ക്രിസ്തുവിനോടുള്ള അഭൗമീകമായ സ്നേഹത്തിൽ മുഴുകി അവിടെ ജീവിക്കുന്നു. ഇത് മറ്റുള്ളവരുടെ സ്വൈര്യജീവിതത്തിനു തടസ്സ്മാവുന്നു. ഇതിനിടയിൽ എൽസീറ്റ പണികഴിക്കുന്ന ക്രിസ്തുവിന്റെ ശില്പമുണ്ട്. ഈ ശില്പത്തിനോടുള്ള സംഭാഷണങ്ങൾ യേശു എൽസീറ്റയ്ക്ക് മുൻപിൽ പ്രത്യക്ഷപ്പെടുന്ന ഒരു അനുഭവം എൽസീറ്റയ്ക്കുണ്ടാക്കുന്നു. 

പഴയകാലത്ത് ഒരു കപ്പോളച്ചനെ പ്രേമിച്ചതിന്റെ പേരിൽ ഒരു പാട് പഴികൾ കേൾക്കേണ്ടി വന്ന ഒരു വൃദ്ധയായ സിസ്റ്ററും തന്റെ സൗന്ദ്യര്യം തനിക്ക് ശാപമാണെന്ന് ബോധ്യപ്പെട്ടപ്പോൾ പാതി ഭാഗം പൊളിച്ചു കളഞ്ഞ ഒരു കന്യാസ്ത്രിയുമെല്ലാം ആ മഠത്തിലുണ്ട്. കഥയങ്ങനെ മുന്നോട്ട് പോകുമ്പോൾ വികാരിയച്ചനിൽ നിന്നും ജസീന്ത ഗർഭിണിയാവുന്നു. വികാരിയച്ചനോടൊപ്പം ഒളിച്ചോടാൻ ജസീന്ത ആഗ്രഹിക്കുന്നു. എന്നാൽ അച്ചൻ നിർബന്ധിച്ച് ജസീന്തയുടെ അബോർഷൻ നടത്തുന്നു. അതിനു ശേഷം ജസീന്തയെ വിട്ട് മറ്റൊരു കന്യാസ്ത്രിയുമായി അച്ചൻ അടുക്കുന്നു. വികാരിയച്ചൻ ഉപേക്ഷിച്ച നൈരാശ്യത്തിൽ ജസീന്ത സിസ്റ്റർ മഠത്തിലെ നായയുമായി വേഴ്ച്ചയിൽ ഏർപ്പെടുന്നതും കഥയിലുണ്ട്. ഇത്രയും കേട്ടതിൽ നിന്നും താല്പര്യമുള്ളവർക്ക് ഈ തിരകഥ മുഴുവനായും വായിക്കാം. എന്നിട്ട് സ്വയം തിരുമാനിക്കാം ഇത്തരമൊരു സിനിമയെ തടഞ്ഞത് ശരിയാണോ അല്ലയോ എന്ന്.

ഹണി റോസ് നായികയായി വേഷമിട്ട ഈ സിനിമ പുറത്തിറങ്ങിയിരുന്നെങ്കിൽ ആത്മീയതയിൽ മുക്കിയ ലൈഗീകത ആസ്വദിക്കുവനായി ജനം തിയറ്ററുകളിലേക്ക് ഇടിച്ചു കയറുമായിരുന്നു. പക്ഷെ മതം എന്ന ലോകത്തിലെ ഏറ്റവും സെൻസിറ്റീവായ വിഷയത്തെ ഇത്രമേൽ ആക്രമിച്ച് കൊണ്ടുള്ള ഒരു സിനിമ മതേതര രാജ്യം എന്നവകാശപ്പെടുന്ന നമ്മുടെ നാട്ടിൽ അനുവദിക്കാനുള്ളത്ര സഹിഷ്ണുത ഇനിയും പലർക്കും കൈവന്നിട്ടിലായിരിക്കും..!

പട്ടം പോലെ


ഇടുക്കി ഗോൾഡ്


ക്യാമൽ സഫാരി


Followers

 
Copyright 2009 b Studio. All rights reserved.