RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

മദിരാശിപട്ടണം..!


13 സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇന്നും തമിഴ് സിനിമയിൽ തന്റേതായ ഒരു സ്ഥാനം ഉറപ്പിക്കാൻ കഴിയാത്ത നടനാണു ആര്യ. ബാലയുടെ നാൻ കടവുൾ അപഹരിച്ചത് ഈ നടന്റെ കരിയറിലെ വിലപ്പെട്ട 3 വർഷങ്ങൾ ആയിരുന്നു. മുൻ നിരയിലേക്ക് ഉയരുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്ന നാൻ കടവുൾ നിരൂപകരുടെ പ്രശംസ ഏറ്റുവാങ്ങിയെങ്കിലും ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു. ഒരു ഫിലിം ഫെയർ അവാർഡ് പോലും ആര്യക്ക് നേടി കൊടുക്കാൻ നാൻ കടവുളിനായില്ല. അതിനു ശേഷം വന്ന സർവ്വവും പരാജയപ്പെട്ടതോടെ ആര്യയുടെ കരിയർ റിവേഴ്സ് ഗിയറിൽ ആയി. എന്നാൽ ഒടുവിൽ പുറത്തിറങ്ങിയ മദിരാശി പട്ടണം എന്ന ചിത്രം ആര്യയെ വീണ്ടും തമിഴകത്തെ തിരക്കുള്ള താരമാക്കി മാറ്റിയിരിക്കുകയാണു. കീരിടം എന്ന അജിത്ത് സിനിമ സംവിധാനം ചെയ്ത വിജയുടെ മൂന്നാമത്തെ സിനിമയാണു മദിരാശിപട്ടണം. സ്വാതന്ത്രസമരകാലഘട്ടത്തിന്റെ പശ്ചാത്തലത്തിൽ ആണു ഈ സിനിമ നടക്കുന്നത്. ഒരു ലഗാൻ ടച്ച് തോന്നുമെങ്കിലും അതിൽ നിന്ന് വ്യത്യസ്തമായ ഒരു അനുഭവം നമ്മുക്ക് നല്കാൻ സംവിധായകനു കഴിഞ്ഞിട്ടുണ്ട്. ബ്രീട്ടിഷുകാരിയായ ഒരു വൃദ്ധയുടെ ചെന്നൈയിലേക്കുള്ള യാത്രയോടെയാണു ഈ സിനിമ തുടങ്ങുന്നത്. ആമി എന്ന അവർ തലച്ചോറിനേറ്റ ക്ഷതം മൂലം ഏത് സമയത്തും മരണത്തെ അഭിമുഖീകരിക്കുന്ന അവസഥയിലാണു. പക്ഷെ അവർക്ക് മദിരാശിയിലേക്ക് പോകണം എന്ന് വാശിപിടിക്കുന്നു. ഒരിക്കൽ തന്റെ മനസ്സ് കവർന്ന പരിത്തിയെ കാണാനാണു വീണ്ടും ഈ യാത്ര. അങ്ങിനെ കൊച്ചുമകളുടെയൊപ്പം അവർ മദിരാശിയിൽ എത്തുന്നു. 1947ൽ ഇന്ത്യക്ക് സ്വാതന്ത്രം കിട്ടിയ രാത്രിയിൽ ആണു അവർ അവസാനമായി കണ്ടു മുട്ടുന്നത്. 63 വർഷങ്ങൾക്ക് ശേഷം വീണ്ടും പുതിയ മദിരാശിയിലേക്ക് വരുമ്പോൾ പരുത്തി എന്ന പേരു അല്ലാതെ മറ്റൊന്നും ആമിക്ക് അറിയില്ല. ചെന്നൈയിലെ അവരുടെ ഗൈഡിന്റെ സഹായത്തോടെ അവർ പരുത്തിയെ തേടിയുള്ള അന്വേക്ഷണം ആരംഭിക്കുന്നു. അവരുടെ ഓർമകളിലൂടെയാണു പിന്നീട് കഥ വികസിക്കുന്നത്. ആമി ആദ്യമായി ഇന്ത്യയിലേക്ക് വരുന്നതും പരുത്തിയെ കണ്ട് മുട്ടുന്നതും അവർ തമ്മിൽ പ്രണയത്തിലാവുന്നതും എല്ലാം വളരെ മനോഹരമായി സംവിധായകൻ പകർത്തിയിരിക്കുന്നു. പഴയ മദിരാശിയെ പുനർജീവിപ്പിച്ചെടുത്തതിൽ കലാസംവിധായകനു 100 ൽ നൂറുമാർക്കും. GV പ്രകാശ് കുമാറിന്റെ സംഗീതം ഈ സിനിമയെ കൂടുതൽ ആസ്വാദകരമാക്കുന്നു. ചെറുപ്പക്കാരിയായ ആമിയുടെ ട്രാൻസലേറ്റർ ആയി വരുന്നത് നമ്മുടെ പ്രിയപ്പെട്ട നടൻ കൊച്ചിൻ ഹനീഫയാണു.അദ്ദേഹത്തിന്റെ അവസാന സിനിമ കൂടിയാണു ഇത്. പരുത്തിയെ ആമി കണ്ടെത്തുമോ എന്നതാണു ഈ സിനിമയുടെ ക്ലൈമാക്സ്. നമ്മുക്കറിയാം ഇത്തരം സിനിമകളുടെ അവസാനം എങ്ങനെ ആയിരിക്കും എന്ന്. 63 വർഷങ്ങൾക്കു ശേഷമുള്ള പുനസമാഗമം സാധ്യമാകുക എളുപ്പമല്ല എന്ന കാര്യം മനസ്സിൽ ഉറപ്പിച്ചു കൊണ്ട് തന്നെയാണു നമ്മൾ ഈ സിനിമ കാണുക. പക്ഷെ അവിടെയാണു സംവിധായകൻ പ്രേക്ഷകന്റെ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നത്.ഇവിടെ ആമിയും പരുത്തിയും തമ്മിൽ കണ്ടു മുട്ടുന്നു. അത് എങ്ങനെ എന്നറിയാൻ നിങ്ങൾ ഈ സിനിമ പോയികാണുക. ലോല ഹൃദയമുള്ളത് കൊണ്ടായിരിക്കാം ക്ലൈമാക്സ് സീനിൽ ഞങ്ങളുടെ കണ്ണു നിറഞ്ഞ് പോയി. അങ്ങാടി തെരുവിനു ശേഷം മനസ്സ് നിറഞ്ഞ് കണ്ട ഒരു സിനിമ . മദിരാശിപട്ടണം..! ഈ സിനിമയിൽ നിറഞ്ഞ് നില്ക്കുന്ന രണ്ട് കഥാപാത്രങ്ങൾ മാത്രമേ ഉള്ളു. ആമിയും പരുത്തിയും. ആമിയെ അവതരിപ്പിച്ച ആമി ജാക്സൺ എന്ന നടി ഏറ്റവും മികച്ച രീതിയിൽ തന്നെ അത് അവതരിപ്പിച്ചു. അതു പോലെ ആര്യ. തമിഴ് സിനിമയിൽ വെള്ളാരം കണ്ണുകളുള്ള സുന്ദരനായ ഈ ചെറുപ്പക്കാരൻ ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങൾ കീഴടക്കും എന്ന് വ്യക്തമാക്കികൊണ്ടാണു മദിരാശിപട്ടണം അവസാനിക്കുന്നത്...!
ഒരുപാട് നാളുകൾക്ക് ശേഷം കണ്ട ഒരു നല്ല സിനിമ ..!!

*സിനിമ കണ്ട് കണ്ണു നനയുന്നത് ആദ്യത്തെ സംഭവമല്ല. പക്ഷെ അതൊക്കെ കയ്യിലിരുന്ന കാശും വിലപ്പെട്ട സമയവും കളഞ്ഞത് ഇതിനു വേണ്ടിയായിരുന്നല്ലോ എന്ന് ഓർത്തിട്ടായിരുന്നു എന്ന് മാത്രം..!!!

3 comments:

jayanEvoor said...

പ്രതീക്ഷ വളർത്തി...
അപ്പോ കണ്ടുകളയാം!

comiccola / കോമിക്കോള said...

കണ്ടുകളയാം!

Unknown said...

സിനിമ കണ്ടു. അവിടവിടെ ലഗാന്‍ മാതിരി കുറച്ചു പഴയ സിനിമകളുടെ അംശം കാണുന്നുണ്ടെങ്കിലും, മൊത്തത്തില്‍ ഒരു നല്ല അനുഭവം ആയിരുന്നു ഈ സിനിമ. സൂപ്പര്‍ ഹീറോ ഒന്നും ഇല്ലാതെയും ഈ സിനിമ നന്നായി ഓടുന്നു എന്നാണു റിപ്പോര്‍ട്ട്‌.

Followers

 
Copyright 2009 b Studio. All rights reserved.