RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

കർമ്മയോദ്ധ


ഒരു മേജർ രവി - മോഹൻലാൽ കൂട്ടുകെട്ടിൽ നിന്ന് വരുന്ന പടം പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല എന്ന് ആരും പരാതി പറയും എന്ന് തോന്നുന്നില്ല. കാരണം എന്തെങ്കിലും പ്രതീക്ഷിച്ചാലല്ലെ ആ പരാതിയ്ക്ക് അടിസ്ഥാനമുള്ളു. കണ്ടഹാറിനു ശേഷം പട്ടാളകഥകൾക്ക് അവധി കൊടുത്ത് കൊണ്ട് മേജർ രവി സംവിധാനം ചെയ്ത സിനിമ ഹോളിവുഡ് സിനിമകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണു എന്ന് ആദ്യമേ എഴുതികാണിക്കുന്നുണ്ടെങ്കിലും ഒരു തനിപകർപ്പായി എവിടെയും കാണാൻ കഴിയില്ല.

ഇന്നത്തെ സാമൂഹ്യ പശ്ചാത്തലത്തിൽ പ്രസക്തിയുള്ള ഒരു വിഷയമാണു സിനിമയുടെ ഇതിവൃത്തം. മാഡ് മാഡി എന്ന് വിളിപേരുള്ള മുബൈയിലെ എൻകൗണ്ടർ സ്പെഷലിസ്റ്റ് ഡി സി പി മാധവൻ ആണു ഇതിലെ നായകൻ. മാഡിയുടെ ഭാഷയിൽ ഇരയെ ഓടിച്ചിട്ട് പിടിച്ച് കെട്ടിയിട്ട് കൊല്ലുന്ന സാധാ വെടിവെയ്പ്പുകാരനല്ല അദ്ദേഹം. പത്ത് ഉണ്ട ഇങ്ങോട്ട് വരുമ്പോൾ മാഡി കൊടുക്കും ഒരു ഉണ്ട.. സംഗതി മനസ്സിലായില്ല അല്ലേ.. മാഡിയ്ക്ക് ഒരു ക്രിമിനലിനെ കൊല്ലണം എന്ന് തോന്നിയാൽ ഡിപ്പാർട്ട്മെന്റിന്റെ അനുമതിയ്ക്കൊന്നും കാത്ത് നിൽക്കില്ല. ബും... ആൾ തന്നെ കാര്യമങ്ങ് നടപ്പിലാക്കും.

 അങ്ങനെ ഇരിക്കുമ്പോഴാണു മുബൈയിൽ നിന്ന് ഒരു പെൺകുട്ടിയെ കാണാതാവുന്നത്. ആ പെൺകുട്ടിയെ തേടി മാഡി കേരളത്തിലേയ്ക്ക് വരുകയാണു. ഇവിടെ കേരളത്തിലും സമാനമായ സംഭവം അരങ്ങേറുന്നു. പിന്നെ മാഡിയുടെ അന്വേക്ഷണങ്ങളും കണ്ട്പിടുത്തങ്ങളുമാണു സിനിമ. പെൺകുട്ടികളെ തട്ടികൊണ്ട് പോയി വിദ്ദേശത്തേയ്ക്ക് കൈമാറുന്ന മാഫിയ സംഘങ്ങളാണു ഇവിടെ വില്ലന്മാർ. മാഡിയോടുള്ള വില്ലന്റെ മുൻവൈരാഗ്യവും ഇവിടെ ഒരു കാരണമാകുന്നുണ്ട്.

മാഡ് മാഡിയായി ശ്വാസം വിടാതെ അഭിനയിക്കുന്ന മോഹൻലാൽ സിനിമയിലെ 90% സീനുകളിലുമുണ്ട്.എന്നാൽ ലാലിനെ കവച്ച് വെയ്ക്കുന്ന പ്രകടന്മാണു വില്ലനായി എത്തിയ മുരളി ശർമ നടത്തിയിരിക്കുന്നത്.

ഒരു മികച്ച സംവിധായകന്റെ കൈകളിൽ എത്തിയിരുന്നെങ്കിൽ കാലിക പ്രസക്തിയുള്ള ഒരു നല്ല ആക്ഷൻ സിനിമയായി മാറുമായിരുന്നു കർമ്മയോദ്ധ. എങ്കിലും മുൻവിധികളും പ്രതീക്ഷയുടെ യാതൊരു കണികകളും ഇല്ലാതെ പോയാൽ രണ്ട് മണിക്കുർ കഴിയുമ്പോൾ കുഴപ്പമില്ല എന്ന തോന്നൽ ഉണ്ടാക്കാൻ സിനിമയ് കഴിയുന്നു എന്നതാണു സത്യം.

0 comments:

Followers

 
Copyright 2009 b Studio. All rights reserved.