RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

വീണ്ടും ഒരു കാള പെറ്റു. ഉടനെ എടുത്തു കയർ..!


കാള പെറ്റു എന്ന് കേട്ടാൽ ഉടനെ കയറെടുക്കാൻ ഓടുന്നത് മലയാളികളുടെ ഒരു സ്വഭാവ സവിശേഷതയാണു. സിനിമാ ഫീൽഡിൽ ഇത് പ്രത്യേകിച്ചും. വസ്തുതയുമായി യാതൊരു ബന്ധവുമില്ലാത്ത വാർത്തകൾ പടച്ചു വിടുന്നത് ഇവിടെ സർവ്വ സാധാരണമാണു. പക്ഷെ ഗോസിപ്പുകൾ എന്ന പേരിൽ അറിയപ്പെടുന്ന അത്തരം വാർത്തകളിൽ എത്രത്തോളം സത്യങ്ങൾ കാണും എന്നത് സാധാരണ ജനങ്ങൾക്കും അറിയാവുന്നതാണു. എന്നാൽ ഇപ്പോഴത്തെ സിനിമ ലോകത്തെ പുതിയ രീതി എന്താണെന്നു വെച്ചാൽ തികച്ചും സത്യസന്ധമാണു എന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള വാർത്തകൾ പ്രചരിപ്പിക്കുക എന്നതാണു. അത് തൊണ്ട തൊടാതെ വിഴുങ്ങാൻ മറ്റു ചിലരും. കുറച്ച് കാലം മുൻപ് ബ്ലെസിയുടെ ആട് ജീവിതം എന്ന സിനിമയിൽ നിന്ന് പ്രത്വിരാജിനെ മാറ്റി എന്ന വാർത്ത വരികയും പിന്നീട് അത് ബ്ലെസി നിഷേധിക്കുകയും ചെയ്തിരുന്നല്ലോ. ആട് ജീവിതം കടലാസിൽ മാത്രം എത്തി നില്ക്കുന്ന ഒരു പ്രൊജക്ടാണു. അതിനെ കുറിച്ച് പല തരത്തിലുള്ള വാർത്തകളും ഉഹാപോഹങ്ങളുമെക്കെ വന്നെന്നിരിക്കും. പക്ഷെ ചിത്രീകരണത്തിന്റെ അവസാന ഘട്ടത്തിൽ എത്തി നില്ക്കുന്ന ഒരു ചിത്രത്തെ കുറിച്ച് വളരെ ആധികാരികമാണു എന്ന് തോന്നിപ്പിക്കുന്ന തരത്തിൽ ഒരു വാർത്ത പുറത്ത് വരികയും പിന്നീട് അത് തെറ്റാണെന്ന് തെളിയുകയും ചെയ്യുന്നത് ഒരല്പം നാണക്കേടു തന്നെ ആണു. ഷൂട്ടിഗ് തുടങ്ങുന്നതിനു മുൻപേ വിവാദങ്ങളിൽ അകപ്പെട്ട ഒരു മൾട്ടി സ്റ്റാർ ചിത്രമാണു ഈ കാള പ്രസവത്തിലെ കേന്ദ്ര ബിന്ദു. അന്നുണ്ടായ പ്രശ്നങ്ങളെയെല്ലാം അതിജീവിച്ച് ഒരു വിധം ചിത്രീകരണം പൂർത്തിയാകാറായപ്പോഴാണു ഈ സിനിമയുടെ ചാനൽ റൈറ്റ് ഒരു ടെലിവിഷൻ ചാനൽ മൂന്നു കോടിയിലേറെ രൂപ കൊടുത്ത് സ്വന്തമാക്കി എന്ന വിവരം പുറത്ത് വന്നത്. ആദ്യം കേൾക്കുമ്പോൾ വിശ്വസിക്കാന്‍ ഒരല്പം പ്രയാസമുണ്ടെങ്കിലും വസ്തുതകൾ പരിശോധിച്ചാൽ ആ ചാനൽ ഇത്രയും തുക കൊടുത്ത് ഈ സിനിമ വാങ്ങിയതിൽ ഒരു കുറ്റവും പറയാൻ ആകില്ല. മലയാള സിനിമയുടെ നമ്പർ വൺ സംവിധായകൻ, പിന്നെ തുടർച്ചയായി മെഗാഹിറ്റുകൾ മാത്രം നല്കി വരുന്ന വിശ്വനായകൻ. റിംഗ് ടോണിനു ശേഷം താരമൂല്യം കുതിച്ചുയർന്ന ആക്ഷൻ ഹീറോ, തമിഴിലെ സുപ്രീം സ്റ്റാർ, അതും പോരാഞ്ഞ് കേരളാ ഷാരുഖ് ജൂനിയർ ജനപ്രിയ നായകൻ. ഇവരെല്ലാം ഒന്നിക്കുന്ന ഒരു സിനിമക്ക് 3 കോടി ഒരിക്കലും ഒരു അധിക തുകയല്ല. അഞ്ച് കോടി മുതൽ മുടക്കുള്ള സിനിമ ഇപ്പോഴെ സേഫ് ആയി എന്ന് പറഞ്ഞ് സൂപ്പർ സ്റ്റാറിന്റെ ആരാധകർ ആനന്ദഭരിതരായി. കാര്യം പേരിൽ വിശ്വം എന്നൊക്കെ ഉണ്ടെങ്കിലും സ്വന്തം തട്ടകമായ തിരുവനന്തപുരത്തു പോലും താരത്തിന്റെ സമീപകാല സിനിമകൾ തകർത്തോടുന്ന കാഴ്ച്ച ഫാൻസുകാർ കാണുന്നുണ്ടല്ലോ. അത് കൊണ്ട് തന്നെ ഈ 3 കോടി ഈ സിനിമയെ ഒരിക്കല്ലും നഷടത്തിലാക്കില്ല എന്ന് വിശ്വാസത്തിലായിരുന്നു എല്ലാവരും. എന്നാൽ ആ പ്രതീക്ഷകൾക്ക് മങ്ങലേല്പിച്ചു കൊണ്ട് ഈ ഒരു പ്രചരണം തെറ്റാണു എന്ന വിശദീകരണവുമായി ഈ സിനിമയുടെ നിർമ്മാതാവ് രംഗത്തെത്തി. ചാനൽ റൈറ്റ് കുറക്കണം എന്ന ആവശ്യവുമായി ചാനലുകൾ രംഗത്തുള്ളതിനാൽ നല്ല ഒരു ഓഫർ ഇതു വരെ വന്നിട്ടില്ല അത് കൊണ്ട് ഈ സിനിമ വിറ്റിട്ടില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. അങ്ങിനെ ഒരിക്കൽ കൂടി കയറെടുത്തവർ ഇളിഭ്യരായി...!!

*3 കോടി വളരെ കുറവായി പോയി യൂണിവേഴ്സൽ മാർക്കറ്റ് അനുസരിച്ച് ഒരു അഞ്ച് കോടിയെങ്കിലും...!!!

2 comments:

Vinu said...

കുട്ടി സ്രാങ്ക് കണ്ടില്ലേ ജൂറിയുടെ വിവരമില്ലായ്മയാണോ അതോ സിനിമയുടെ നിലവാരമില്ലായ്മയാണോ കാരണം എന്ന് കണ്ട് പിടിച്ചോ.?

ജയരാജ്‌മുരുക്കുംപുഴ said...

sathya sandhamaya ee vilayiruthal thikachum nannaayi...... ente postu koodi onnu nokkane...../.

Followers

 
Copyright 2009 b Studio. All rights reserved.